Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി തീരത്തിന് സമീപം കപ്പൽ അപകടം; ജീവനക്കാരെ രക്ഷിക്കാൻ ശ്രമം തുടരുന്നു, കണ്ടെയ്‌നറുകൾ തൊടരുത്.!

കൊച്ചി: കേരളതീരത്തിന് അരികെയായി കപ്പൽ അപകടം. കൊച്ചിയിൽ 38 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ അപകടത്തിൽപെട്ടത്. കപ്പലിലെ ജീവനക്കാരെ രക്ഷിക്കാൻ തീവ്രശ്രമം തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. പതിനഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. . കോസ്‌റ്റ് ഗാർഡാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. നേവിയുടെ ഹെലികോപ്റ്ററുകളും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.

അതിനിടെ കപ്പൽ ചരിഞ്ഞുവെന്നും കപ്പലിൽനിന്നു കുറച്ച് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണതായുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ അറിയിച്ചിരിക്കുന്നത്. അപകടരമായ വസ്‌തുക്കളാണ് കണ്ടെയ്‌നറുകളിൽ ഉള്ളതെന്നാണ് വിവരം. അതിനാൽ തന്നെ കണ്ടെയ്‌നറുകൾ തീരത്ത് അടിഞ്ഞാലും അത് തൊടരുതെന്നാണ് നിർദ്ദേശം.

containerships

കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ(എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ തീരത്തേക്ക് കണ്ടെയ്‌നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്‌റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കപ്പൽ അപകടത്തിന്റെ സാഹചര്യത്തിൽ ജനങ്ങൾ ഒരു കാരണവശാലും ഈ കണ്ടെയ്‌നറുകളിൽ തൊടരുതെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചത്. കൂടാതെ തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി പറയുന്നു. നിലവിൽ കപ്പലിന്റെയും കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകളുടെയും ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.

അപകടരമായ ഗുഡ്‌സ്, എണ്ണ എന്നിവയാണ് കണ്ടെയ്‌നറിനുള്ളിൽ ഉള്ളതെന്നാണ് വിവരം. ഈ സാഹചര്യത്തിൽ സംശയകരമായ വസ്‌തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്‌പർശിക്കരുതെന്നും വിവരം പോലീസിലോ 112ലോ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭ്യമാവാനുണ്ട്.

ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക് പോയ ലൈബീരിയൻ കപ്പലാണ് അപകടത്തിൽപെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചത്. കപ്പലിലുണ്ടായിരുന്ന ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലവർഷാരംഭത്തെ തുടർന്ന് അതിരൂക്ഷമായ കടൽക്ഷോഭത്തിൽപെട്ടാണ് കപ്പൽ അപകടത്തിൽപെട്ടതെന്നാണ് ലഭ്യമായ വിവരം. കേരളത്തിൽ വടക്കൻ തീരത്ത് അപകടത്തിൽപ്പെട്ട കപ്പലിലെ കണ്ടെയ്‌നറുകൾ അടിയാനാണ് കൂടുതൽ സാധ്യത. കപ്പൽ അപകടത്തെ തുട‍ർന്ന് കടലിൽ എണ്ണപ്പാടയും ഉണ്ടായിട്ടുണ്ട്. കപ്പലിൽ 22 മുതൽ 24 വരെ ആളുകൾ ജീവനക്കാരായി ഉണ്ടായിരുന്നു എന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+