വിഎസ് ഇടപെട്ടു; സിഡ്കോയുടെ ഭൂമി ഭീമ ജ്വല്ലറിക്ക് കൈമാറാനുള്ള നീക്കം റദ്ദാക്കി
തിരുവനന്തപുരം: എറണാകുളത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഭീമ ജ്വല്ലറിക്ക് കൈമാറാനുള്ള തീരുമാനം റദ്ദാക്കി. കടവന്ത്രയില്‍ സിഡ്കോയുടെ ഉടമസ്ഥതയിലുള്ള 5.13 ഏക്കര്‍ ഭൂമിയാണ് ഭീമയക്ക് കൈമാറാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നീക്കം നടന്നത്. അന്നത്തെ എംഡി സജി ബഷീറിന്റെ നേതൃത്വ്തതിലായിരുന്നു നീക്കം നടന്നത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ വിഎസ് അച്യുതാനന്ദന് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും അഴിമതി നടത്താനുള്ള നീക്കം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം നിയമസഭയില്‍ സബ്മിഷനും അവതരിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കിയത്.

ആയിരം കോടിയിലേറെ രൂപ മതിപ്പ് വിലയുള്ള കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഭൂമി വെറും 15 കോടി രൂപ മാത്രം മുന്‍കൂര്‍ വാങ്ങി 80 വര്‍ഷത്തേക്ക് ഭീമാ ജ്വല്ലറിക്ക് കൈമാറാനായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഭീമയില്‍നിന്ന് സിഡ്കോ കൈപ്പറ്റിയിരുന്ന 50 ലക്ഷം രൂപ തിരികെ നല്കാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന് നിയമസഭയെ അറിയിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമായി സര്‍ക്കാര്‍ സ്ഥലം ചുളുവിലയ്ക്ക് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ കേന്ദ്രം നിര്‍മ്മിക്കാനാണ് സിഡ്കോ സര്‍ക്കാര്‍ ഭൂമി ഭൂമി ഭീമ ജ്വല്ലറിയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. 80 വര്‍ഷം കൊണ്ട് ഭൂമി വിലയില്‍ വരുന്ന വര്‍ദ്ധന പോലും കണക്കാക്കാതെയാണ് കുറഞ്ഞ തുകയ്ക്ക് കോടികള്‍ വിലവരുന്ന ഭൂമി സിഡ്കോ എഴുതിക്കെടുക്കാന് തീരുമാനിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എംഡിയായിരുന്ന സജിബഷീറാണ് അഴിമതിക്ക് എല്ലാ ഒത്താശയും നല്‍കിയത്. അഞ്ചേക്കറില്‍ കൂടുതല്‍ വരുന്ന ഭൂമിയില്‍ കെട്ടിടങ്ങളും വ്യവസായ സ്ഥാപനങ്ങളും ഫഌറ്റുകളും നിര്‍മ്മിക്കാനായിരുന്നു പദ്ധതി. 80 വര്‍ഷത്തേക്ക് ഇവിടെ നിന്നുള്ള ലാഭം ഭീമ ജ്വല്ലറിക്ക് ലഭിക്കുന്ന തരത്തിലായിരുന്നു കരാര്‍.
ഭൂമി കൈമാറ്റംസംബന്ധിച്ച നിര്‍ണ്ണായ തീരുമാനങ്ങളൊന്നും ആക്ഷപമുയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ മാറി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് കോടികളുടെ അഴിമതിക്കഥ. സിഡ്കോയുടെ എംഡി മാറി പുതിയ എംഡി ചുമതലയേറ്റപ്പോഴാണ് കള്ളക്കളികള്‍ പുറത്തറിഞ്ഞത്. ഭൂമിയിടപാട് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications