പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറയ്ക്കാൻ സംസ്ഥാനം തയ്യാറാവണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിന് 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും 10 രൂപ വീതം നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനദ്രോഹനയത്തിൽ നിന്നും സംസ്ഥാനം പിൻമാറിയില്ലെങ്കിൽ ബി ജെ പി ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
മറ്റു സംസ്ഥാനങ്ങൾ എല്ലാം കേരളത്തേക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണ്. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്ഥാനം നികുതി കുറച്ചിരുന്നില്ല. നികുതി കുറച്ച് ബസ് - ടാക്സി ചാർജ് കുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കേന്ദ്രസർക്കാർ കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ആശ്വാസ നടപടി. പുതുക്കിയ നിരക്ക് അർത്ഥരാത്രി മുതൽ പ്രാബല്യത്തിൽ വരും.
കേന്ദ്ര
നികുതി
കുറയ്ക്കുന്നതോടെ
ഒരു
ലക്ഷം
കോടി
രൂപയുടെ
നികുതി
വരുമാന
നഷ്ടം
കേന്ദ്രസർക്കാരിന്
ഉണ്ടാകുമെന്ന്
ധനമന്ത്രി
നിർമ്മല
സീതാരാമൻ
പറഞ്ഞു.
കേന്ദ്ര
സർക്കാരിന്റെ
തീരുമാനത്തിന്റെ
അടിസ്ഥാനത്തിൽ
സംസ്ഥാനങ്ങളും
നികുതി
കുറയ്ക്കണമെന്ന്
ധനമന്ത്രി
അഭ്യർത്ഥിച്ചു.
ഒരു
വർഷത്തിൽ
12
ഗ്യാസ്
സിലിണ്ടറുകൾക്ക്
200
രൂപ
സബ്സിഡി
നൽകും
എന്നും
ധനമന്ത്രി
വ്യക്തമാക്കിയിട്ടുണ്ട്.
വധഗൂഢാലോചന കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം
അതേസമയം കേന്ദ്ര നടപടിയെ ധനമന്ത്രി കെ എൻ ബാലഗോപാൽ സ്വാഗതം ചെയ്തു. കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ, ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്, ധനമന്ത്രി പറഞ്ഞു. പെട്രോൾ വില നേരത്തേ കുതിച്ചുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാർ തീരുവയിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ കേരളം നികുതി കുറച്ചിരുന്നില്ല.
'മഞ്ജു നമിച്ചു..ഇനിയൊന്നും പറയാനില്ല', തിമിർത്തു,തകർത്തു, പൊളിച്ചു..വൈറലായി ഡാൻസ്