70,000 രൂപയുടെ പന്തൽ, നോക്കുകൂലിയായി ആവശ്യപ്പെട്ടത് 25,000 രൂപ..! ചുമട്ടുതൊഴിലാളികൾക്ക് എതിരെ നടപടി
തിരുവനന്തപുരം: വൻതുക നോക്കുകൂലിയായി ആവശ്യപ്പെട്ട സംഭവത്തിൽ തിരുവനന്തപുരത്ത് പത്ത് ചുമട്ടു തൊഴിലാളികൾക്ക് എതിരെ നടപടി. സിനിമാ ചിത്രീകരണത്തിനായി എത്തിച്ച സാമഗ്രികൾ ഇറക്കാൻ 25,000 രൂപ നോക്കുകൂലിയായി ചോദിച്ച സംഭവത്തിലാണ് മന്ത്രി ഇടപെട്ടത് തൊഴിലാളികൾക്ക് എതിരെ കർശന നടപടി സ്വീകരിച്ചത്. മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശ പ്രകാരമാണ് തൊഴിലാളികൾക്ക് എതിരെ നടപടിയെടുത്തത്.
സംഭവത്തിൽ ഉൾപ്പെട്ട പത്ത് തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്‌പെൻഡ് ചെയ്യാനാണ് നിർദ്ദേശം. ക്ഷേമനിധി ബോർഡ് ചെയർമാനാണ് നടപടിയെടുത്തത്. മന്ത്രിയുടെ നിർദ്ദേശം വന്നതിന് പിന്നാലെ ഇവരെ പുറത്താക്കുകയായിരുന്നു. തിരുവനന്തപുരം സ്‌റ്റാച്യു മേഖലയിലെ ചുമട്ടുതൊഴിലാളികൾക്ക് എതിരെയാണ് ഉടനടി നടപടിയുണ്ടായത്.

ഇന്നലെയായിരുന്നു വിവാദത്തിന് ആധാരമായ സംഭവം നടന്നത്. സിനിമാ ചിത്രീകരണത്തിനായി പന്തൽ നിർമ്മിക്കേണ്ട സാമഗ്രികളായിരുന്നു ലോറിയിൽ എത്തിച്ചത്. സെൻട്രൽ സ്‌റ്റേഡിയത്തിൽ ഇറക്കനായിരുന്നു തീരുമാനം. എന്നാൽ ഇവിടേക്ക് ചുമട്ടുതൊഴിലാളികളുടെ ഒരു സംഘമെത്തിയാണ് അന്യായമായ രീതിയിൽ നോക്കുകൂലി ചോദിച്ചതെന്നാണ് ലഭ്യമായ വിവരം.
70,000 രൂപയ്ക്കാണ് പന്തൽ നിർമ്മിക്കാൻ ജോലിക്കാരൻ കരാർ ഏറ്റെടുത്തിരുന്നത്. എന്നാൽ അതിൽ നിന്ന് 25,000 രൂപ നോക്കുകൂലിയായി ചോദിക്കുകയായിരുന്നു. പതിനായിരം രൂപ വരെ നൽകാം എന്നായിരുന്നു കരാറുകാരൻ പറഞ്ഞത്. എങ്കിലും ഇത് ചെവിക്കൊള്ളാൻ ചുമട്ടുതൊഴിലാളികൾ തയ്യാറായില്ല. എന്ന് മാത്രമല്ല ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നത് തൊഴിലാളികൾ ഇടപെട്ട് തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് കരാറുകാരൻ പോലീസിലും മന്ത്രി വി ശിവൻകുട്ടിക്കും പരാതി നൽകിയത്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് എത്തി കാര്യങ്ങൾ പരിശോധിച്ചപ്പോൾ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ മന്ത്രിയുടെ നിർദ്ദേശപ്രകാരം ചുമട്ടുതൊഴിലാളി ബോർഡ് പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് മന്ത്രി തന്നെ ക്ഷേമനിധി ബോർഡ് ചെയർമാന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകുകയായിരുന്നു. ആരോപണവിധേയരായ പത്ത് തൊഴിലാളികളെയാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവർ ജോലിക്ക് എത്തേണ്ടെന്നാണ് നിർദ്ദേശം. മന്ത്രിയുടെ ഇടപെടൽ ഉണ്ടായതോടെ കരാറുകാരൻ തന്നെ സാധനങ്ങൾ ഇറക്കി വയ്ക്കുകയായിരുന്നു.
ഏകദേശം മൂവായിരം ചതുരശ്ര അടി വരുന്ന പന്തലിന്റെ സാമഗ്രികളാണ് ഇതിൽ ഉണ്ടായിരുന്നത്. ഷീറ്റുകളും ഇരുമ്പ് കമ്പനികളും ഉൾപ്പെടുന്ന വസ്‌തുക്കൾ മാത്രമാണ് ഇറക്കാനുള്ളത്. ഇതിനാണ് മൂന്നിരട്ടിയോളം തുക ഇവർ ആവശ്യപ്പെട്ടത്. നോക്കുകൂലി സമ്പ്രദായം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന സർക്കാർ ആണയിടുന്ന വേളയിലാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications