കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഠിനംകുളം കൂട്ടലബലാത്സംഗം ആസൂത്രിതമോ? നിർണായക തെളിവുകൾ പുറത്ത്, നടപ്പിലാക്കിയത് തയ്യാറാക്കിയ പദ്ധതി

Google Oneindia Malayalam News

തിരുവനന്തപുരം: കഠിനംകുളത്ത് 25കാരിയായ വീട്ടമ്മയെ പീഡനത്തിനിരയാക്കിയത് ആസൂത്രമായെന്നതിന് കൂടുതൽ തെളിവുകൾ. കഠിനംകുളം കൂട്ടബലാത്സംഗക്കേസിൽ ഭർത്താവിനെതിരെ യുവതിയുടെ നിർണായക മൊഴിയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നാല് വയസ്സുകാരന്റെ മുമ്പിൽ വെച്ച് യുവതിയെ പീഡനത്തിനിരായ സംഭവത്തിൽ പോലീസ് വെള്ളിയാഴ്ച തന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. യുവതിയെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. യുവതിക്കൊപ്പം ഉണ്ടായിരുന്ന നാലുവയസ്സുകാരനെയും പ്രതികൾ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച് കുട്ടിയും പോലീസിന് മൊഴി നൽകിയിരുന്നു.

 കഠിനംകുളം പീഡനക്കേസ്: ഭർത്താവിനെതിരെ നിർണായക മൊഴി, സുഹൃത്തിൽ പണം വാങ്ങുന്നത് നേരിൽക്കണ്ടു!! കഠിനംകുളം പീഡനക്കേസ്: ഭർത്താവിനെതിരെ നിർണായക മൊഴി, സുഹൃത്തിൽ പണം വാങ്ങുന്നത് നേരിൽക്കണ്ടു!!

 സുഹൃത്ത് ഒരാൾ മാത്രം

സുഹൃത്ത് ഒരാൾ മാത്രം

കഠിനംകുളത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ മാത്രമാണ് ഭർത്താവിന്റെ സുഹൃത്തായിട്ടുള്ളത്. യുവതിയെ പീഡിപ്പിച്ച ബാക്കിയുള്ളവരെ ഭർത്താവിന്റെ സുഹൃത്ത് സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവും ഇയാളുടെ സുഹൃത്തും ചേർന്നാണ് യുവതിയെ മദ്യം കുടിപ്പിച്ച് അവശ നിലയിലാക്കിയത്. പ്രതികളായ മറ്റുള്ളവർ യുവതിയെ തട്ടിക്കൊണ്ടുപോയ ശേഷവും ഭർത്താവും സുഹൃത്തും സുഹൃത്തിന്റെ വീട്ടിൽ തന്നെ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ഏഴ് പേർ പിടിയിൽ

ഏഴ് പേർ പിടിയിൽ

കഠിനംകുളത്ത് യുവതിയെ മദ്യം കുടിപ്പിച്ച് നാലുവയസ്സുകാരനായ മകന്റെ മുമ്പിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ ഏഴ് പേരാണ് ഇതുവരെ പോലീസ് കസ്റ്റഡിയിലായിട്ടുള്ളത്. യുവതിയുടെ ഭർത്താവ് ആറ്റരികത്ത് വീട്ടിൽ മൻസൂർ( 30), അക്ബർ ഷാ (25), അർഷാദ് (26), മനോജ്( 26), വെട്ടുതുറ സ്വദേശിയും വീട്ടുടമയുമായ രാജൻ( 65) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

 പോക്സോ കേസ്

പോക്സോ കേസ്


നാലു വയസ്സുകാരനായ കുട്ടിയെ മർദ്ദിച്ചതിനും കുട്ടിയ്ക്ക് മുമ്പിൽ വെച്ച് യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയതിനും പ്രതികൾക്കെതിരെ പോക്സോ നിയമം പ്രകാരവും കേസെടുത്തിട്ടുണ്ട്. യുവതിയ്ക്ക് അടിയേറ്റ് ബോധം പോയതോടെ അക്രമികൾ നാലുവയസ്സുകാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

 പീഡിപ്പിച്ചതിന് തെളിവ്

പീഡിപ്പിച്ചതിന് തെളിവ്

അതിക്രമത്തിനിരയായ യുവതിയുടെ ശരീരത്തിൽ പല്ലും നഖവും ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിന്റെ പാടുകളും സിഗരറ്റ് വെച്ച് പൊള്ളിച്ചതിന്റെ പാടുകളുമുണ്ട്. മർദ്ദനമേറ്റ പാടുകളും യുവതിയുടെ ശരീരത്തിലുണ്ട്. ഇവയെല്ലാം യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് തെളിയിക്കുന്നതാണെന്നാണ് പോലീസ് വിലയിരുത്തൽ. കാലിലും തുടയിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചെന്ന് യുവതിയും വെളിപ്പെടുത്തിയിരുന്നു.

 സാക്ഷി നാലുവയസ്സുകാരൻ

സാക്ഷി നാലുവയസ്സുകാരൻ

അമ്മയെയും മകനെയും ബലമായി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയ പ്രതികൾ കാട്ടിലെത്തിച്ച് വീണ്ടും ഇരുവരെയും മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. അടിയേറ്റ് ബോധം പോയ യുവതിയ്ക്ക് ബോധം വരുമ്പോൾ അടിയേറ്റുള്ള മകന്റെ കരച്ചിലാണ് കേട്ടതെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയതിന് ശേഷമുള്ള ഓരോ സംഭവങ്ങളും നാലുവയസ്സുകാരൻ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ മജിസ്ട്രേറ്റിന് മുമ്പാകെ യുവതി രഹസ്യ മൊഴിയും നൽകിയിരുന്നു.

മകന്റെ മൊഴി നിർണായകം

മകന്റെ മൊഴി നിർണായകം


അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ കുട്ടിയെ നെഞ്ചിൽ പിടിച്ച് തള്ളുകയും നിലത്തുകിടന്ന് കരഞ്ഞ കുഞ്ഞിന്റെ മുഖത്തടിക്കുകയും ചെയ്തിട്ടുണ്ടെന്നും കുട്ടി പോലീസിന് മൊഴി നൽകിയിട്ടുള്ളത്. മകനെ കേസിൽ മുഖ്യസാക്ഷിയാക്കുന്നതിന് പോലീസ് നിയമോപദേശം തേടുകയും ചെയ്തിട്ടുണ്ട്. യുവതിയ്ക്ക് നേരെയുള്ള അതിക്രമത്തിന് സാക്ഷിയായ മകന്റെ മൊഴിയും നിർണായകമാണ്.

 മൊഴി നിർണായകം

മൊഴി നിർണായകം

തന്നെ പീഡിപ്പിച്ചവരിൽ നിന്ന് ഭർത്താവ് പണം വാങ്ങിയെന്നാണ് യുവതി മൊഴി നൽകിയിട്ടുള്ളത്. പ്രതിയും വീട്ടുടമസ്ഥനുമായ രാജനാണ് ഭർത്താവിന് പണം നൽകിയത്. യുവതിയുടെ ഫോണും ഇതിനിടെ പ്രതികൾ കൈക്കലാക്കിയിരുന്നു. സുഹൃത്തുക്കളിലൊരാൾക്ക് ഭർത്താവ് പണം നൽകുന്നതെന്ന് കണ്ടുവെന്നും താൻ ഉപദ്രവിക്കപ്പെട്ടപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നുവെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ബീച്ചിന് സമീപത്തുള്ള ഇതേ വീട്ടിലെത്തിയെന്നും ഭർത്താവിന്റെ സുഹൃത്തുക്കളിൽ ഒരാൾ പണം ഉൾപ്പെടുന്ന പൊതി ഭർത്താവിന് നൽകുന്നതായി കണ്ടെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ ഭർത്താവിന് കൈമാറിയ തുക എത്രയാണെന്ന് അറിയില്ല.

സുഹൃത്തിന്റെ വീട്ടിലെത്തിച്ചു

സുഹൃത്തിന്റെ വീട്ടിലെത്തിച്ചു


ബീച്ചിൽ പോകാമെന്ന് പറഞ്ഞ് ബീച്ചിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിച്ച ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. ബലമായി മദ്യം കുടിപ്പിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതി മൊഴിയിൽ പറയുന്നു. ഭർത്താവിനൊപ്പം സുഹൃത്തുക്കളായ നാലുപേർ ഉപദ്രവിച്ചെന്നും തുടർന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ചും ഇവർ വീണ്ടും അതിക്രമത്തിനിരയാക്കിയെന്നും യുവതി പറയുന്നു. ഇത് തടയാൻ ശ്രമിച്ച നാല് വയസ്സുകാരനായ മകനെയും മർദ്ദിച്ചെന്നും യുവതി വെളിപ്പെടുത്തി. കുഞ്ഞിന്റെ മുഖത്തടിച്ചതായി നാലുവയസ്സുകാരനും മൊഴി നൽകിയിട്ടുണ്ട്.

കാറിൽ വീട്ടിലെത്തിച്ചു

കാറിൽ വീട്ടിലെത്തിച്ചു

അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് റോഡിലേയ്ക്ക് ഓടിയ തന്നെയും മകനെയും സഹായിച്ചത് ബൈക്കിലെത്തിയവരാണെന്നും ഇവർ ഏർപ്പാടാക്കിയ കാറിലാണ് സ്വന്തം വീട്ടിലെത്തിയതെന്നും യുവതി മൊഴിയിൽ പറയുന്നു. തുടർന്നാണ് കൂട്ടബലാത്സത്തിന് ഇരയായതായി കാണിച്ച് പോലീസിൽ പരാതി നൽകിയത്. പിന്നീട് ഇളയകുഞ്ഞുമായി വീട്ടിലെത്തിയ ഭർത്താവ് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

English summary
Thiruvananthapuram: Police gave hints of Kadinamkulam case is preplanned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X