Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവഞ്ചൂർ വേണുഗോപാലിനൊപ്പം; സതീശനായി മുരളീധരനും സുധീരനും! കരുനീക്കി നേതാക്കൾ

യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ മുറുകുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള പോരാട്ടം ശക്തമാകുമ്പോൾ, നിർണ്ണായകമായ നിലപാടുകളാണ് മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്.

വേണുഗോപാലിന് കരുത്തായി മുതിർന്ന നേതാക്കൾ

കെ.സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന നിലപാടിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അദ്ദേഹത്തിന് പുറമെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും ടി. സിദ്ദിഖും വേണുഗോപാലിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം ഹൈക്കമാൻഡിന്റെ വിശ്വസ്തനായ കെ.സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് ഭരണത്തിന് കൂടുതൽ കരുത്തുപകരുമെന്നാണ് ഈ വിഭാഗത്തിന്റെ വാദം.

സതീശനായി മുരളീധരനും സുധീരനും

അതേസമയം, വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ഉറച്ച നിലപാടിലാണ് മുതിർന്ന നേതാക്കളായ കെ. മുരളീധരനും വി.എം. സുധീരനും. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് യു.ഡി.എഫിനെ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ജനവികാരം മാനിക്കണമെന്നും തിരഞ്ഞെടുപ്പിനെ നയിച്ച ആളെ തന്നെ മുഖ്യമന്ത്രിയാക്കുന്നതാണ് ഉചിതമെന്നും ഇവർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ അദ്ദേഹം പ്രതിനിധീകരിക്കുന്ന ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന സാങ്കേതിക പ്രശ്നവും നേതാക്കൾ പറയുന്നു.

kerala-cm-1778568814 jpg

നിഷ്പക്ഷത പാലിച്ച് മുല്ലപ്പള്ളിയും ഹസനും

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ മുൻ കെ.പി.സി.സി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും എം.എം. ഹസനും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം അവർ ഹൈക്കമാൻഡിന് മുന്നിൽ വിവരിക്കുമെങ്കിലും, പ്രത്യേകിച്ചൊരു നേതാവിന്റെ പേര് അവർ നിർദ്ദേശിക്കില്ല. ഹൈക്കമാൻഡ് സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനുമായി എ.ഐ.സി.സി നേതൃത്വം ഫോണിലൂടെയാണ് ആശയവിനിമയം നടത്തിയത്.

തീരുമാനം നീളുമോ?

മുതിർന്ന നേതാക്കളുമായും എം.എൽ.എമാരുമായും ഹൈക്കമാൻഡ് പ്രതിനിധികൾ ചർച്ച തുടരുകയാണ്. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സ്വീകരിക്കുന്ന നിലപാട് ഈ തർക്കത്തിൽ നിർണ്ണായകമാകും. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയോടെ ഉണ്ടാകുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+