തൃശൂരില്‍ പത്മജ ജയിക്കുമെന്ന് ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേ; ഇഞ്ചോടിഞ്ച് പോരാട്ടം, സുരേഷ് ഗോപി രണ്ടാമത്
തൃശൂര്‍: ഇത്തവണ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേ. പത്മജ വേണുഗോപാല്‍ ആണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. പി ബാലചന്ദ്രനാണ് ഇവിടത്തെ സിപിഐ സ്ഥാനാര്‍ത്ഥി.
പത്മജ വേണുഗോപാലിന് നേരിയ മുന്‍തൂക്കമുണ്ട് എന്നാണ് ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. സര്‍വ്വേ പ്രകാരം, രണ്ടാം സ്ഥാനത്തുള്ള സുരേഷ് ഗോപിയും ഒന്നാം സ്ഥാനത്തുള്ള പത്മജ വേണുഗോപാലും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേ ഉള്ളു. അതുപോലെ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഏറെ പിറകിലും അല്ല.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

തൃശൂരിലെ സ്ഥിതി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6,987 വോട്ടിനായിരുന്നു മന്ത്രി വിഎസ് സുനില്‍ കുമാര്‍ വിജയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ സിപിഐ മാനദണ്ഡ പ്രകാരം വിഎസ് സുനില്‍ കുമാറിനെ മാറ്റി നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന മണ്ഡലം ആണ് തൃശൂര്‍.

സുനിൽ കുമാർ
വിഎസ് സുനില്‍കുമാറിലൂടെ ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐ മണ്ഡലം തിരിച്ചുപിടിച്ചത്. തുടര്‍ച്ചയായി അഞ്ച് തവണ കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറും ആയ തേറമ്പില്‍ രാമകൃഷ്ണന് വിജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ തവണയും പത്മജ വേണുഗോപാല്‍ ആയിരുന്നു ഇവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

സുരേഷ് ഗോപി
സുരേഷ് ഗോപി ഇത്തവണ തൃശൂരില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ആദ്യം മുതലേ ബിജെപിയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. സിനിമാ തിരക്കുകള്‍ കാരണം മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. അതിനിടെ ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ആവുകയും ചെയ്തു.

സുരേഷ് ഗോപിയുടെ പ്രകടനം
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തന്നെ ആയിരുന്നു. മൂന്നാം സ്ഥാനത്ത് മാത്രമേ എത്താന്‍ സാധിച്ചുള്ളു എങ്കിലും മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകള്‍ സമാഹരിക്കാന്‍ അന്ന് ബിജെപിയ്ക്ക് സാധിച്ചിരുന്നു.

പത്മജ വേണുഗോപാൽ
പത്മജ വേണുഗോപാലിനെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ഇതുവരെ പലതവണ മത്സരിച്ചെങ്കിലും ഒരിക്കല്‍ പോലും വിജയിക്കാന്‍ പത്മജയ്ക്ക് കഴിഞ്ഞിട്ടില്ല. കെ കരുണാകരന്റെ മകളും കെ മുരളീധരന്റെ സഹോദരിയും ആണ് പത്മജ. കെ മുരളീധരന് ഇത്തവണ നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്.

സുനിൽകുമാറിന് വേണ്ടി
ഇത്തവണ വിഎസ് സുനില്‍കുമാറിനെ തന്നെ രംഗത്തിറക്കണം എന്ന ആവശ്യം സിപിഐയില്‍ ഉയര്‍ന്നിരുന്നു. ഭരണത്തുടര്‍ച്ച എന്ന സാധ്യത മുന്‍നിര്‍ത്തിയായിരുന്നു ഈ ആവശ്യം. എന്നാല്‍ പാര്‍ട്ടി മാനദണ്ഡങ്ങള്‍ മാറ്റേണ്ടതില്ലെന്ന നിലപാടായിരുന്നു സിപിഐ എടുത്തത്.

എന്ത് സംഭവിക്കും
കഴിഞ്ഞ തവണ സുനില്‍ കുമാര്‍ വിജയിച്ചത് രാഷ്ട്രീയ വോട്ടുകള്‍ കൊണ്ട് മാത്രമല്ലെന്നാണ് വിലയിരുത്തല്‍. വ്യക്തിപരമായ വോട്ടുകളും അദ്ദേഹത്തിന് ഗുണം ചെയ്തിരുന്നു. എന്നാല്‍ സുനില്‍ കുമാര്‍ മാറുമ്പോള്‍ ആവോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമോ എന്നാണ് ചോദ്യം.
ക്യൂട്ട് ലുക്കിൽ പായൽ രാജ്പുത്- ചിത്രങ്ങൾ
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications