Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം തുറക്കാന്‍ പോകുന്നത് അനന്തമായ തൊഴിലവസരങ്ങള്‍; അറിയാം ചരിത്രവും സാധ്യതകളും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവായ്ക്ക് 15-ന് കേരളം ഇന്ന് ഔദ്യോഗിക സ്വീകരണമൊരുക്കാന്‍ തയ്യാറെടുക്കുകയാണ്. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായി ചൈനയില്‍ നിന്നുള്ള കപ്പല്‍ വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം തുറമുഖത്തിന് ചരിത്രത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്. ആയി രാജവംശത്തിന്റെ തലസ്ഥാന നഗരമായിരുന്നു വിഴിഞ്ഞം.

അന്ന് വിഴിഞ്ഞം തിരക്കേറിയ തുറമുഖമായിരുന്നു. ചോള-പാണ്ഡ്യ രാജാക്കന്‍മാരുടെ കാലത്ത് പല സംഘര്‍ഷങ്ങളിലും യുദ്ധങ്ങളിലും ആയുധമെത്തിക്കാന്‍ വിഴിഞ്ഞം തുറമുഖം ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുകയാണ് വിഴിഞ്ഞം തുറമുഖം. അടിസ്ഥനാ സൗകര്യ വികസനങ്ങളിലടക്കം ഇത് ദൃശ്യമാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

VIZHINJAM

കേരളത്തിന്റേയും തിരുവനന്തപുരത്തിന്റേയും മുഖച്ഛായ മാറ്റുന്ന പദ്ധതിയാകും വിഴിഞ്ഞം. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിദേശത്ത് നിന്ന് ഒരുപാട് കമ്പനികള്‍ ഇവിടേക്കെത്തും. അത് തിരുവനന്തപുരത്തെ ഐടി, റോഡ്, റെയില്‍ വികസനങ്ങളിലും പ്രതിഫലിക്കും. വ്യാപാര മേഖലയ്ക്കും വിഴിഞ്ഞം തുറമുഖം വലിയ ഉണര്‍വാണ് സമ്മാനിക്കാന്‍ പോകുന്നത്. രാജ്യത്തെ ഒന്നാമത്തെ തുറമുഖമായി മാറാനുള്ള എല്ലാ വിധത്തതിലുള്ള അടിസ്ഥാന സൗകര്യങ്ങളും വിഴിഞ്ഞത്തിനുണ്ട്.

പ്രകൃതി ഏറ്റവും അനുകൂലമായ സാഹചര്യമാണ് വിഴിഞ്ഞം തുറമുഖത്തില്‍ ഒരുക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാകാനുള്ള സാധ്യതയും വിഴിഞ്ഞത്തെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് വിഴിഞ്ഞത്തേക്കുള്ള ദൂരം. അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ കടന്ന് പോകുന്ന പടുകൂറ്റന്‍ കപ്പലുകള്‍ക്കൊക്കെ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞത്തേക്കെത്താം.

ചരക്ക് ഇറക്കുമതിയില്‍ വലിയ വര്‍ധനവിന് കാരണമാകും. ഇതെല്ലാം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 30 വലിയ കപ്പലുകള്‍ ഒരേ സമയം നങ്കൂരമിടാന്‍ ശേഷിയുള്ള തുറമുഖമാണ് വിഴിഞ്ഞം. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് വ്യാഴാഴ്ച കപ്പലില്‍ എത്തിച്ചിരിക്കുന്നത്.

തുറമുഖ നിര്‍മാണത്തിന് ആകെ എട്ട് സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിനുകളും 32 ഷോര്‍ ക്രെയിനുകളുമാണ് ആവശ്യം. വിഴിഞ്ഞം തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ വര്‍ഷം 400 കോടിയോളം രൂപ നികുതി അടക്കമുള്ള ഇനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനു ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ പ്രകാരം 15-ാം വര്‍ഷം മുതലാണ് സര്‍ക്കാരിന് ലാഭ വിഹിതം കിട്ടുക.

എന്നാല്‍ അതിന് മുന്‍പ് തന്നെ നികുതി വരുമാനം ലഭിക്കും. കപ്പലുകളില്‍ നിന്ന് തുറമുഖം ഈടാക്കുന്ന ഫീസ്, കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിരക്കുകള്‍, ഇന്ധനം നിറയ്ക്കുന്നതിനുള്ള ചെലവ് തുടങ്ങിയവയുടെ ജി എസ് ടിയായിരിക്കും സര്‍ക്കാരിനുള്ള മുഖ്യ വരുമാനം. മിക്ക ഇടപാടുകള്‍ക്കും 18 % ആണ് ജി എസ് ടി ചുമത്തുന്നത്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി വീതിച്ചെടുക്കും.

കൊളംബോ, ദുബായ് ജബല്‍അലി, സിംഗപ്പൂര്‍ തുറമുഖങ്ങളെ ആശ്രയിക്കുന്ന കപ്പലുകളില്‍ മുക്കാല്‍ പങ്കും വിഴിഞ്ഞത്തേക്ക് വന്നേക്കും എനന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 2500 കോടിയുടെ വരുമാനമാണ് തുറമുഖത്തിന് പ്രതീക്ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+