Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാലിയാറില്‍ ഇന്നും മൃതദേഹങ്ങള്‍, പലതും തിരിച്ചറിയാന്‍ പോലും പറ്റാത്തവിധത്തിലെന്ന് വാര്‍ഡ് മെമ്പര്‍

മലപ്പുറം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നും ചാലിയാര്‍ പുഴയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും കണ്ടൈടുക്കുന്നുണ്ട് എന്ന് പോത്തുകല്ല് വാര്‍ഡ് മെമ്പര്‍ സുലൈമാന്‍ ഹാജി വണ്‍ഇന്ത്യ മലയാളത്തോട്‌. ഇന്നലെ മാത്രമായി 56 മൃതശരീരങ്ങളും ശരീരഭാഗങ്ങളും ചാലിയാര്‍ പുഴയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ലഭിച്ചിരുന്നു.

ഇന്ന് രാവിലെ 11 മണി വരെയുള്ള കണക്ക് പ്രകാരം അത് 68 ആയി ഉയര്‍ന്നിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്നലെ മാത്രം 56 മൃതശരീരങ്ങളാണ് ലഭിച്ചത്. ഇന്ന് രാവിലെ അഞ്ചെണ്ണം ലഭിച്ചു. അത് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏഴ് മൃതദേഹം കൂടി ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണി വരെയുള്ള കണക്ക് പ്രകാരം 68 മൃതദേഹങ്ങളാണ് ലഭിച്ചിരിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

landslide

തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ് എന്നും പുഴയിലിറങ്ങിയും പുഴയുടെ രണ്ട് കരയിലും തിരച്ചില്‍ നടക്കുന്നുണ്ട് എന്നും സുലൈമാന്‍ ഹാജി വ്യക്തമാക്കി. പുഴയുടെ അക്കരെയില്‍ നിന്നാണ് ഇപ്പോള്‍ ഏഴ് മൃതദേഹങ്ങള്‍ ലഭിച്ചത് എന്നും അത്ട്യൂബില്‍ അവിടേക്ക് പോയാണ് ഇക്കരെയിലേക്ക് എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു. പല മൃതദേഹങ്ങളും ആണാണോ പെണ്ണാണോ എന്ന് പോലും തിരിച്ചറിയാന്‍ പ്രയാസപ്പെടുന്നുണ്ട്.

പലതും കൈകളും കാലും മാത്രമായാണ് ലഭിക്കുന്നത്. ചെറിയ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. പുഴയില്‍ ഇപ്പോഴും നല്ല വെള്ളവുണ്ട്. ഒഴുക്ക് അല്‍പമൊന്ന് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആശ്വസിക്കാന്‍ തക്കവണ്ണം അനുകൂല സാഹചര്യമല്ല പുഴയിലേത്. തിരച്ചിലിന് ഫയര്‍ ഫോഴ്‌സും പൊലീസും എന്‍ഡിആര്‍എഫും നാട്ടുകാരുമുണ്ട് എന്നും സുലൈമാന്‍ ഹാജി പറഞ്ഞു.

landslide

നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് ഇവിടെ നിന്ന് മൃതദേഹങ്ങള്‍ മാറ്റുന്നത് എന്നും അവിടെ നിന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ആളുകള്‍ തിരിച്ചറിഞ്ഞാല്‍ വയനാട്ടിലേക്ക് കൊണ്ടുപോകും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഒടുവിലത്തെ തീരുമാനപ്രകാരം മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ശേഷിക്കുന്ന മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം വയനാട്ടില്‍ പൂര്‍ത്തിയാക്കും. നിലമ്പൂരില്‍ ലഭിച്ച മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങളും ശരീരഭാഗങ്ങളും മുണ്ടക്കൈയില്‍ എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും ഇതിനായി 38 ആംബുലന്‍സുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട് എന്നും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ അറിയിച്ചു. ചാലിയാറില്‍ നിന്ന് ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ട് എന്നാണ് എംഎല്‍എ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+