നാല് ലക്ഷം ഭൂരിപക്ഷവുമായി പ്രിയങ്ക വരും; 'ബിജെപിക്ക് സമ്മാനിക്കാന്‍ പോകുന്നത് ഉറക്കമില്ലാത്ത രാത്രികള്‍'
കല്‍പ്പറ്റ: പോളിങില്‍ റെക്കോർഡ് ഇടിവുണ്ടായെങ്കിലും കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധി നേടുമെന്ന ആത്മവിശ്വാസത്തില്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം. പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി കൂടുതല്‍ ദിവസം മണ്ഡലത്തില്‍ ചിലവഴിച്ചത് ഗുണം ചെയ്യും. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടി പ്രിയങ്ക ഗാന്ധി പാർലമെന്റിലേക്ക് എത്തുമെന്നും വയനാട് ഡി സി സി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ അവകാശപ്പെടുന്നു.
എല്‍ ഡി എഫ് വോട്ടുകള്‍ ചെയ്യാതെ പോയതാണ് പോളിങ് ശതമാനം കുറയാനിടയാക്കിയ പ്രധാന കാരണം. അവർ ഇത്തവണ പ്രചരണത്തില്‍ തീരെ സജീവമായിരുന്നില്ല. മുന്‍ തിരഞ്ഞെടുപ്പുകളിലൊക്കെ തങ്ങളുടെ വോട്ടർമാരെ വാഹനത്തില്‍ ബൂത്തുകളിലെത്തിച്ച് വോട്ട് ചെയ്യിക്കുന്ന പതിവ് എല്‍ ഡി എഫ് ഇത്തവണ ആവർത്തിച്ചിട്ടില്ല. ബി ജെ പിയും കാര്യക്ഷമമായ രീതിയലുള്ള പ്രവർത്തനം കാഴ്ചവെച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് എല്ലാ തവണത്തേയും പോലെ അവസാനത്തെ വോട്ടറേയും ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചിട്ടുണ്ടെന്നും എന്‍ഡി അപ്പച്ചന്‍ പറയുന്നു.

വിജയിച്ചാല്‍ പ്രിയങ്ക മണ്ഡലത്തെ തിരിഞ്ഞ് നോക്കില്ലെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പ്രിയങ്ക മണ്ഡലത്തില്‍ തന്നെയുണ്ടാകും. കഴിയുമെങ്കില്‍ മാസത്തില്‍ അഞ്ച് തവണ ഇവിടെ ഉണ്ടാകണമെന്നും ഡി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.
അതേസമയം, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റും അവകാശപ്പെട്ടു. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും പാർലമെന്റിലേക്ക് എത്തുന്നത് ബി ജെ പിക്കും എന്‍ ഡി എയ്ക്കും ഉറക്കമില്ലാത്ത രാത്രികളായിരിക്കും സമ്മാനിക്കാന്‍ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
'വയനാട്ടില്‍ നിന്നുമുള്ള പ്രിയങ്ക ഗാന്ധിയുടെ ചരിത്രപരമായ വിജയത്തിലേക്കാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്. പ്രിയങ്ക വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. രാഹുൽ ജി, സോണിയ ഗാന്ധി, രാജീവ് ഗാന്ധ എന്നിവർക്ക് വേണ്ടി വിപുലമായി പ്രചാരണം നടത്തി. അതിനാല്‍ തന്നെ ഈ രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകരുമായി അവർക്ക് വളരെ മികച്ച ബന്ധമുണ്ട്' സച്ചിന്‍ പൈലറ്റ് പറഞ്ഞു.
രാജ്യത്തുടനീളം വളരെ ജനപ്രിയമായ ഒരു മുഖമാണ് അവർ, കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി മാത്രമല്ല, പാർലമെൻ്റിലെ സ്ത്രീകൾക്കും യുവാക്കൾക്കും വേണ്ടി ശബ്ദിക്കുന്ന മികച്ച ജനപ്രതിനിധിയായിരിക്കും പ്രിയങ്ക. "ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി മികച്ച രീതിയില്‍ പ്രവർത്തിക്കുന്നു. ഇത് കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കാൻ അവരെ നിർബന്ധിതരാക്കി. അദ്ദേഹത്തോടൊപ്പം പ്രിയങ്ക ഗാന്ധി കൂടി വരുന്നത് എൻഡിഎയെ സംബന്ധിച്ചിടത്തോളം കഠിനമായിരിക്കും. ലോക്‌സഭയിൽ ഒന്നും ഒന്നും 11 ആയി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications