2022നെ ഞെട്ടിച്ച പേരവറിവാളനും, ഹിജാബും; ചര്‍ച്ചയായ കോടതി വിധികള്‍ ഇങ്ങനെ
കോഴിക്കോട്: ഒട്ടനവധി നിര്‍ണായക വിധികള്‍ ദേശീയ തലത്തില്‍ ഈ വര്‍ഷമുണ്ടായിട്ടുണ്ട്. 2022 ഒരുപാട് വിവാദങ്ങളുടെയും വര്‍ഷമാണ്. നിരവധി വിഷയങ്ങള്‍ കോടതിയിലേക്ക് എത്തിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. കേരളത്തില്‍ നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും, അതുപോലെ ദക്ഷിണേന്ത്യയിലെ വളരെ നിര്‍ണായകമായ പേരറിവാളനെ വിട്ടയക്കാനുള്ള വിധിയുമെല്ലാം ഇതില്‍ വരുന്നതാണ്.
ഒരുപാട് വിവാദങ്ങള്‍ ഇതിലൂടെ തന്നെ വിളിച്ച് വരുത്തിയിരുന്നു. ഈ വര്‍ഷം ദേശീയ തലത്തില്‍ ചര്‍ച്ചയായ കോടതി വിധികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

പേരവറിവാളന്റെ മോചനം
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളിലൊരാളായ പേരറിവാളന്റെ മോചനം വളരെയേറെ വിവാദമായിരുന്നു. ഇയാളെ വിട്ടയക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പേരറിവാളന് ജീവപര്യന്തം തടവായിരുന്നു കേസില്‍ കോടതി വിധിച്ചു.
ഇയാളെ വിട്ടയക്കാനുള്ള പ്രമേയം പാസാക്കിയത് തമിഴ്നാട് സര്‍ക്കാരായിരുന്നു. എന്നാല്‍ ഈ തീരുമാനം മാറ്റിവെക്കപ്പെടുകയായിരുന്നു. സുപ്രീം കോടതി ഈ കേസില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മെയ് മാസത്തില്‍ അദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
നളിനിയുടെ മോചനം
പേരറിവാളനെ പോലെ തങ്ങളെയും വിട്ടയക്കണമെന്ന് കേസിലെ മറ്റ് ആറ് ശ്രീലങ്കന്‍ തമിഴരും ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയിലായിരുന്നു ആവശ്യം. ജസ്റ്റിസ് പിആര്‍ കവായ്, പിവി നാഗരത്ന എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്.
Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
നവംബറില്‍ ഇവരെ എല്ലാവരെയും ജയില്‍ മോചിതരാക്കിയിരുന്നു. ഇതില്‍ നളിനിയെ മാത്രമാണ് പുറത്തേക്ക് പോകാന്‍ കോടതി അനുവദിച്ചത്. ശ്രീലങ്കയില്‍ നിന്നുള്ള ബാക്കി അഞ്ച് പേരെയും ട്രിച്ചിയിലെ ക്യാമ്പില്‍ പാര്‍പ്പിക്കുകയാണ് ചെയ്തത്.
ഹിജാബ് കേസ്
രാജ്യത്ത് ഏറ്റവും വിവാദമുയര്‍ത്തിയ കേസായിരുന്നു ഹിജാബ് കേസ്. കര്‍ണാടകത്തിലെ സ്കൂളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ വിവാദത്തിന്റെ തുടക്കം. സംസ്ഥാന സര്‍ക്കാരിന്റെ സ്കൂളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചു. ഇതേ തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയില്‍ എത്തുന്നത്.
മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ വിലക്ക് തുടരാമെന്നും, അത് മാറ്റണമെന്നുമുള്ള രണ്ട് വ്യത്യസ്ത വിധികള്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായി. ഇതേ തുടര്‍ന്ന് വിലക്ക് ഇപ്പോഴും തുടരുകയാണ്.
മുന്നോക്ക വിഭാഗം സംവരണം
എട്ട് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള മുന്നോക്ക വിഭാഗം കുടുംബങ്ങളെ നേരത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരായി കണ്ടിരുന്നു. പത്ത് ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇതിനെ ഈ വര്‍ഷമാണ് കോടതിയില്‍ ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ ചോദ്യം ചെയ്തത്. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേട്ടത്. അതേസമയം സംവരണം തുടര്‍ന്നും ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കും.
സിദ്ദിഖ് കാപ്പന് കേസ്
ഹത്രാസിലെ കൂട്ടബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. യുഎപിഎ അടക്കം ചുമത്തിയായിരുന്നു അറസ്റ്റ്. കാപ്പന്റെ ജാമ്യാപേക്ഷകള്‍ തുടര്‍ച്ചയായി കോടതി തള്ളിയിരുന്നു. സുപ്രീം കോടതി അദ്ദേഹം ഈ കേസില്‍ സമീപിച്ചു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ കേസില്‍ വാദം കേട്ടത്. അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ അഭിമുഖം ചെയ്യുന്നത് കുറ്റമാണോ എന്നും കോടതി ചോദിച്ചിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications