കേരള കോണ്‍ഗ്രസ് എമ്മില്‍ തെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് എതിരുണ്ടായേക്കില്ല
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കും. പാര്‍ട്ടിയുടെ ചെയര്‍മാന്റെയും മറ്റ് ഭാരവാഹികളുടെയും സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ആണ് നാളെ കോട്ടയത്ത് പാര്‍ട്ടി ജന്മദിന സമ്മേളനത്തില്‍ നടക്കുന്നത്.
ചെയര്മാന് സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാം എന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ ജോസ് കെ. മാണിയുടെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ല എന്ന് ഉറപ്പാണ്. അതേസമയം നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിന് 45 സംസ്ഥാന സെക്രട്ടറിമാരുള്ളത് 15 ആയി കുറയും എന്നാണ് റിപ്പോര്‍ട്ട്.

130 അംഗ പാര്‍ട്ടി സെക്രട്ടേറിയറ്റും, 30 അംഗ ഉന്നതാധികാര കമ്മിറ്റിയും, 100 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയും പാര്‍ട്ടി സംഘടനാക്രമത്തില്‍ രൂപീകരിക്കും. നേരത്തെ ജില്ലാ, മണ്ഡലം, വാര്‍ഡ് തലത്തില്‍ ഭാരവാഹികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ഇടഞ്ഞ് നില്‍ക്കുന്നവരെയും ജില്ലയില്‍ തോറ്റവരെയും സംസ്ഥാനതല കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് എമ്മിനെ കേഡര്‍ പാര്‍ട്ടിയാക്കും എന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ നേതൃത്വം വിട്ടുവീഴ്ച ചെയ്യുന്നതോടെ അത് സംസ്ഥാന തലത്തില്‍ ഇല്ലാതായി എന്നാണ് പ്രചാരണം.
പാര്‍ട്ടി ഇപ്പോഴും ജോസ് കെ മാണിയുടെ പൂര്‍ണനിയന്ത്രണത്തിലാണ്. എന്നാല്‍ ചില ജില്ലകളില്‍ മത്സരത്തിലൂടെ പ്രസിഡന്റുമാരെ തെരഞ്ഞെടുക്കേണ്ടി വന്നത് ജോസ് കെ മാണിക്ക് തിരിച്ചടിയാണ്. എങ്കിലും ജയിച്ചവരില്‍ ഭൂരിഭാഗവും ജോസ് കെ മാണിയുടെ വിശ്വസ്തര്‍ തന്നെയാണ്.
മുന്നണിയില്‍ എത്തിയ ശേഷം എട്ട് കോര്പ്പറേഷന് ചെയര്മാന് സ്ഥാനവും, പതിനെട്ട് ബോര്‍ഡ് അംഗത്വവും എല്‍ ഡി എഫ് കോണ്‍ഗ്രസ് എമ്മിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ യു ഡി എഫ് ഘടകകക്ഷി ആയിരുന്നപ്പോഴുണ്ടായിരുന്ന പ്രധാന കോര്‍പ്പറേഷനുകള്‍ പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല.
ഇത് കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗം വിമര്‍ശനമായി ഉയര്‍ത്തിയേക്കാം. ബഫര്‍സോണ്‍, റബര്‍ വില ഇടിവ്, വിഴിഞ്ഞം സമരം തുടങ്ങിയ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്താന്‍ കഴിയാതിരുന്നതും സമ്മേളനത്തില്‍ ചര്‍ച്ച ആയേക്കും. കേരള കോണ്‍ഗ്രസ് എമ്മിലെ സീനിയര്‍ അംഗങ്ങളെ തഴഞ്ഞ് മറ്റ് പാര്‍ട്ടികളില്‍ നിന്നു വന്നവര്‍ക്ക് സ്ഥാനങ്ങള്‍ നല്കി എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications