ഇസ്രായേലിന്റെ പ്രതികാരം അതിരുകടന്നു, ഗാസയില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് തരൂര്‍
കോഴിക്കോട്: ഗാസയില്‍ ഇസ്രായേലിന്റെ പ്രത്യാക്രമണത്തെ തള്ളി ശശി തരൂര്‍. ഇസ്രായേലിന്റെ പ്രതികാരം അതിരുകടന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. കോഴിക്കോട് ബീച്ചില്‍ മുസ്ലീം ലീഗ് സംഘടിപ്പിച്ച റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ പലസ്തീനെ അംഗീകരിച്ചതിന് മുന്‍കൈയ്യെടുത്തത് ഇന്ദിരാ ഗാന്ധിയാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തെ അംഗീകരിക്കുന്നത് പോലെ നയതന്ത്രബന്ധം പലസ്തീനുമായി സ്ഥാപിക്കാന്‍ ഇന്ത്യക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ സാധിച്ചിരുന്നു. യാസര്‍ അറാഫത്തിനെ കണ്ടപ്പോഴെല്ലാം ജ്യേഷ്ഠ സഹോദരിയെ കുറിച്ചെന്ന പോലെയാണ് ഇന്ദിരാ ഗാന്ധിയെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളതെന്നും തരൂര്‍ പറഞ്ഞു.

ഗാസയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇസ്രായേലില്‍ ഹമാസ് ഭീകരവാദികള്‍ ആക്രമണം നടത്തി. അവിടെയുള്ള 1400ലേറെ പേരെ കൊലപ്പെടുത്തി. ഇരുന്നൂറ് പേരെ ബന്ദികളാക്കി. പകരം ഇസ്രായേല്‍ ചെയ്തത് ഗാസയില്‍ ആക്രമണം നടത്തുകയാണ്. അതില്‍ ആറായിരത്തില്‍ ഏറെ പേരാണ് കൊലപ്പെട്ടത്.
അവിടെ ബോംബിംഗ് ഇപ്പോഴും അവസാനിച്ചിട്ടില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തില്‍ ഉണ്ടായതില്‍ അധികം മരണങ്ങളാണ് ഗാസയില്‍ ഉണ്ടായിരിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. കണ്ണിന് കണ്ണെന്ന നിലയില്‍ പ്രതികാരം ചെയ്താല്‍ ലോകം അന്ധമാകുമെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. ഈ യുദ്ധം നിര്‍ത്തണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്നും തരൂര്‍ വ്യക്തമാക്കി.
ഈ റാലി സംഘടിപ്പിച്ചത് കൊണ്ടും എല്ലാവരും ധരിക്കുന്നത് ഇതൊരു മുസ്ലീം വിഷയമാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല. ഇത് മനുഷ്യാവകാശത്തിന്റെ പ്രശ്നമാണ്. എല്ലാ മനുഷ്യരും ഇതിനെ കുറിച്ചും ചിന്തിക്കാന്‍ അവകാശമുണ്ട്. ബോംബ് വന്ന് വീഴുന്നത് ആരുടെയും മതം ചോദിച്ച് കൊണ്ടല്ല. യുദ്ധത്തിന് മതമറിയില്ല. ക്രൈസ്തവരും യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഗാസയില്‍ ക്രൈസ്തവ പള്ളി ആക്രമിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് അവിടെ നിരവധി പേര് അഭയാര്‍ത്ഥികളായത്. ആ പള്ളി തകര്‍ക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. ഇസ്രായേല്‍ ആ പള്ളിയിലും ബോംബിട്ടു. നിരവധി പേര് അവിടെ കൊല്ലപ്പെട്ടുവെന്നും തരൂര്‍ പറഞ്ഞു. അതേസമയം പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മുസ്ലീം ലീഗ് ഇന്ന് റാലി നടത്തിയത്. പലസ്തീനികള്‍ ചെയ്യുന്ന അധിനിവേശത്തിന് എതിരായ ചെറുത്ത് നില്‍പ്പാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
പല്തീനൊപ്പം നില്‍ക്കാത്ത ഇന്ത്യന്‍ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇസ്രായേല്‍ അധിനിവേശത്തെ എക്കാലത്തും എതിര്‍ത്ത രാജ്യമാണ് ഇന്ത്യ. ഇസ്രായേല്‍ രൂപീകരണത്തിന്റെ ഒളിയജണ്ട തിരിച്ചറിഞ്ഞിരുന്നു നമ്മള്. മഹാത്മാ ഗാന്ധി ഇസ്രായേല്‍ അധിനിവേശത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. നെഹ്റുവും വാജ്പേയിയും അതില്‍ വരും. എന്നാല്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ അതില്‍ വെള്ളം ചേര്‍ത്തിരിക്കുകയാണ്. ഇസ്രായേലിനെ വെള്ള പൂശാന്‍ ശ്രമിക്കുകയാണെന്നും ലീഗ് അധ്യക്ഷന്‍ പറഞ്ഞു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications