'ഹിന്ദുവികാരം വ്രണപ്പെടും''; തിരുനാവായ-തവനൂര്‍ പാലം നിര്‍മാണത്തിനെതിരെ ശ്രീധരന്
കൊച്ചി: തിരുനാവായ-തവനൂര്‍ പാലം നിര്‍മാണത്തിനെതിരെ മെട്രോമാന് ഇ ശ്രീധരന്. റീ അലൈന്‍മെന്റിനുള്ള സാധ്യതകള്‍ പരിഗണിക്കാതെയാണ് തിരുനാവായ-തവനൂര്‍ പാലത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ പെട്ടെന്നുള്ള നടപടിയെന്ന് ശ്രീധരന് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശ്രീധരന്. ഞായറാഴ്ച നിര്‍മാണം തുടങ്ങാനിരിക്കെയാണ് ശ്രീധരന്റെ നീക്കം.
പൊതുതാല്പര്യ ഹര്‍ജിയാണ് ശ്രീധരന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. റീ അലൈന്‍മെന്റിനുള്ള സാധ്യതകള്‍ പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ അദ്ദേഹം ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ മതപരമായ പവിത്രതയെ ബാധിക്കാതെ സര്‍ക്കാര്‍ പാലം നിര്‍മ്മിക്കണം എന്നാണ് ആവശ്യം എന്ന് ശ്രീധരന് പറഞ്ഞു.

നിര്‍ദിഷ്ട പാലം ഭാരതപ്പുഴയുടെ വടക്കേ കരയിലുള്ള മലപ്പുറം ജില്ലയിലെ തിരുന്നാവായയിലെ വിഷ്ണു ക്ഷേത്രത്തിലും നദിയുടെ തെക്കേ കരയിലുള്ള തവനൂരിലെ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ നിന്നും വിശുദ്ധ ചൈതന്യത്തെ വേര്‍തിരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അത് 'മത വിശുദ്ധിയെ' ബാധിക്കുകയും ഹിന്ദു ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്യും.
പാലത്തിന്റെ നിര്‍ദിഷ്ട നിര്‍മ്മാണം ഓഫീസ് സമുച്ചയം മുറിച്ചുകടന്ന് കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പന്റെ സമാധിയിലേക്ക് കടന്നുകയറും എന്നും അദ്ദേഹം വാദിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി സാങ്കേതിക സഹായം നല്‍കാമെന്നും ശ്രീധരന് വാഗ്ദാനം ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ടൂറിസം മന്ത്രിക്കും അയച്ച കത്തിന് മറുപടി ലഭിച്ചിട്ടില്ലെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
ഹര്‍ജിയില്‍ ക്ഷേത്രങ്ങളെയും ചരിത്ര ഘടനകളെയും ബാധിക്കാതെ പാലം നിര്‍മ്മിക്കുന്നതിനുള്ള ബദലുകളും പ്രായോഗികവുമായ ഓപ്ഷനുകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. തന്റെ നിര്‍ദ്ദേശങ്ങള്‍ നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിനൊപ്പം സാമൂഹിക - മത പ്രശ്നങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിര്‍ദ്ദേശിച്ച ബദല്‍ അലൈന്മെന്റ് പരിഗണിക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
അഭിഭാഷകരായ സജിത്ത് കുമാര്‍ വി, വിവേക് എ വി, ശ്രീഹരി വി എസ് എന്നിവരാണ് ശ്രീധരന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രീധരന് ബി ജെ പി സ്ഥാനാര്‍ത്ഥിയായി പാലക്കാട് മത്സരിച്ചെങ്കിലും ഷാഫി പറമ്പിലിനോട് പരാജയപ്പെടുകയായിരുന്നു. കൊങ്കണ്‍ റെയില്‍വേയുടെയും ഡല്‍ഹി മെട്രോ റെയില്‍ പദ്ധതിയുടെയും ശില്പിയാണ് ഇ ശ്രീധരന്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications