ഗര്‍ഭിണിക്ക് മാറി നല്‍കിയത് ഗര്‍ഭം അലസാനുള്ള മരുന്ന്; അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
മലപ്പുറം: ഗര്‍ഭം നില നിര്‍ത്തുന്നതിനുള്ള മരുന്നിന് പകരം ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് മാറിനല്‍കിയതിന് സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായ നിയമ ലംഘനമാണ് മെഡിക്കല്‍ ഷോപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
എടവണ്ണയിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന നാട്ടുകാരിയായ യുവതി ആണ് ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് പരാതി നല്‍കിയത്. രണ്ട് ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് മാറിയ കാര്യം അറിയുന്നത്.
സ്പ്രിങ്ക്ളര്‍ മുതല്‍ ഡോളര്‍ കടത്തുവരെ; സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ പൊളിച്ചടുക്കി അരുണ്‍ കുമാര്‍
ഗുരുതരമായ നിയമ ലംഘനമാണ് മെഡിക്കല്‍ ഷോപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കുറിപ്പടിയോടെ വില്‍ക്കേണ്ട ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍പ്പെടുന്ന ഗര്‍ഭച്ഛിദ്ര മരുന്നാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് യുവതിക്ക് നല്‍കിയതെന്നും രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നില്ല മരുന്ന് വില്‍പ്പനയെന്നും വ്യക്തമായതായി ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ ഡോ. എം.സി. നിഷിത് പറഞ്ഞു.
ഇതിലിപ്പോ ആരെ നോക്കും.... സൂപ്പർ ലുക്കുമായി അർച്ചന ശുശീലനും ലേഖ എംജി ശ്രീകുമാറും
സ്ഥാപനം വിറ്റ ഗര്‍ഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്ത് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഡ്രഗ്‌സ് ആന്റ് കോസ്മെറ്റിക്‌സ് നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയുടെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.
Recommended Video