പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാമെന്ന് വിവരാവകാശ മറുപടി
മലപ്പുറം: പ്രായപൂര്‍ത്തിയാകാതെ നടന്ന എല്ലാ വിവാഹങ്ങളും കക്ഷികള്‍ക്ക് പ്രായപൂര്‍ത്തിയായി രണ്ട് വര്‍ഷത്തിനകം ബന്ധുക്കള്‍ ആരെങ്കിലും വിവാഹം അസാധുവാക്കുന്നതിനുള്ള അപേക്ഷ ജില്ലാ കോടതിയില്‍ സമര്‍പ്പിക്കാത്ത പക്ഷം രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കോഡൂര്‍ പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദിന് വിവരാവകാശ നിയമമനുസരിച്ച് മറുപടി ലഭിച്ചു. ഹിന്ദു വിവാഹ റജിസ്ട്രാര്‍ ജനറലും വിവാഹ (പൊതു) മുഖ്യ റജിസ്ട്രാര്‍ ജനറലുമായ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്നാണ് വിവരം നല്‍കിയത്. രണ്ടായിരത്തി ആറിലെ ശൈശവ വിവാഹ നിരോധന ആക്ടിലെ മൂന്നാം വകുപ്പ് പ്രകാരം വിവാഹത്തിന് പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസ്സും പൂര്‍ത്തിയായിരിക്കേണ്ടതാണ്. എന്നാല്‍ 2013 ജൂണ്‍ 27 വരെ നടന്ന എല്ലാ വിവാഹങ്ങളും പ്രായം പരിഗണിക്കാതെ പഞ്ചായത്ത് ശിഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെ റജിസ്റ്റര്‍ ചെയ്യാന്‍ നിലവില്‍ സംവിധാനമുണ്ട്.
വിവാഹം നടന്നതിന്റെ തെളിവായി മതാധികാരസ്ഥാപന സാക്ഷ്യപത്രമോ എം.പി., എം.എല്‍.എ., പഞ്ചായത്ത് / നഗരസഭാംഗങ്ങള്‍, ഗസറ്റഡ് ഓഫീസര്‍ എന്നിവരാരെങ്കിലും സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനമോ, ജനന തിയ്യതി തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി., ഡ്രൈവിംങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയും ഹാജരാക്കാവുന്നതാണ്.

പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ നിലവില്‍ ഒട്ടേറെ പേര് ബുദ്ധിമുട്ടുന്നുണ്ട്. വിദേശജോലിക്ക് പോകുന്നവര്‍ക്ക് പാസ്പോര്ട്ടില് പേര് ഉള്‍പെടുത്തുന്നത് പോലുള്ള ആവശ്യങ്ങള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നുണ്ട്. ഇതിന് പരിഹാരമാണ് കോഡൂര്‍ പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദിന്റെ അപേക്ഷയില്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. അതേ സമയം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പറഞ്ഞു. ജില്ലയിലെ ശിശുസംരക്ഷണ സമിതികളുടെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തല ശിശുസംരക്ഷണ സമിതികള്‍ ശക്തിപ്പെടുത്തണം. കുട്ടികളുടെ അവകാശം ഉറപ്പ് വരുത്താനും ചൂഷണം തടയാനുമായി രൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ചില പഞ്ചായത്തുകളില്‍ കാര്യക്ഷമമല്ലെന്ന് യോഗം വിലയിരുത്തി.
പഞ്ചായത്ത്, ബ്ലോക്ക്, ജില്ല തലത്തിലാണ് ശിശു സംരക്ഷണ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ നേരിടുന്ന ചൂഷണം, ലഹരി ഉപയോഗം, അവകാശം തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും പ്രശ്നങ്ങള്‍ വിലയിരുത്തുകയുമാണ് സമിതികളുടെ ലക്ഷ്യം. കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ആവിഷ്ക്കരിച്ച സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബാല സംരക്ഷണ കമ്മിറ്റികള്‍ ശാക്തീകരിക്കുന്നതിനാണ് യോഗം ചേര്‍ന്നത്. ബാല സംരക്ഷണ കമ്മിറ്റികള്‍ പഞ്ചായത്ത് ബ്ലോക്ക് തലങ്ങളില്‍ കൃത്യമായ ഇടവളകളില്‍ കൂടുന്നതിനും ആവശ്യമായ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പഞ്ചായത്ത് പ്രസിഡന്റുമാരും ഐ.സി.ഡി.എസ് പ്രതിനിധികളും ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്തിലെ പ്രസിഡന്റുമാരും സൂപ്പര്‍വൈസര്‍മാരും ബാലസംരക്ഷണ കമ്മറ്റികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രണ്ടു ഘട്ടങ്ങളിലായി നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ സക്കീന പല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വെട്ടം ആലിക്കോയ, സലീം കുരുവമ്പലം, എ.കെ അബ്ദു റഹിമാന്‍ എന്നിവരും ഗ്രാമ പഞ്ചായത്ത് അസോസിയോഷന് പ്രതിനിധി എ.കെ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications