9 സെന്റിമീറ്റർ നീളമുള്ള ആണികൾ തലകൊണ്ട് അടിച്ചിറക്കാൻ സൈതലവിക്ക് വേണ്ടി വന്നത് 59 സെക്കന്റ്
മലപ്പുറം: ഒമ്പത് സെന്റീമീറ്റര്‍ വരുന്ന 20 ആണികള്‍ 59സെക്കറ്റില്‍ തലകൊണ്ട് അടിച്ചിറക്കി ഗിന്നസ് റെക്കോഡ് തകര്‍ത്ത ആനക്കര സൈതലവിക്ക് ഗിന്നസ് സര്‍ട്ടിഫിക്കറ്റും മെഡലും മന്ത്രി കെടി ജലീല്‍ സമ്മാനിച്ചു. ഒമ്പത് സെന്റീമീറ്റര്‍ വരുന്ന 20 ആണികള്‍ 59 സെക്കറ്റില്‍ തല കൊണ്ട് അടിച്ചിറക്കിക്കൊണ്ടാണ് പുതിയ സെയ്തലവി പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചത്. ഐഡിഎസ്ഡികെ ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്ട്‌സ് അക്കാദമിയുടെ കീഴില്‍ 2019 ഫെബ്രുവരി മൂന്നിന് കുമ്പിടി നാസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വേള്‍ഡ് ഗിന്നസ് റെക്കോഡ് സൃഷ്ടിച്ചത്.
പാഞ്ചാലിമേട്ടിലേക്ക് സമരവുമായി കെപി ശശികലയും സംഘവും, മരക്കുരിശുകൾ നീക്കം ചെയ്തു, പുതിയ വിവാദം!
ഗസറ്റഡ് ഓഫീസര്‍മാരുടെ മുന്നില്‍ നടത്തിയ പ്രകടനം പിന്നീട് ഗിന്നസ് വേള്‍ഡ് റിക്കോസിന്റെ ഹെഡ് ഓഫീസായ ലണ്ടനിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. 60 സെക്കന്റില്‍ 12 ആണികള്‍ എന്ന യുഎസ് പൗരന്റെ ക്കോര്‍ഡ് മറികടന്നാണ് സൈതലവി റെക്കോഡ് സൃഷ്ടിച്ചത്.ഗിന്നസ് ബുക്ക് അധികൃതര്‍ അംഗീകരിച്ച് അയച്ചുനല്‍കിയ സര്‍ട്ടിഫിക്കറ്റും മെഡലും മന്ത്രി കെ ടി ജലീല്‍ സെയ്തലിവിക്ക് സമ്മാനിച്ചു. സൈതലവിയും മകനും നേരത്തെയും പല അഭ്യസ്ത വിദ്യകള്‍ കാണിച്ചിരുന്നു. സെയ്തലവിയുടെ മകനും മറ്റൊരു ഇനത്തില്‍ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചിട്ടിണ്ട്,
കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരേ ദിവസം ഗിന്നസ് ബുക്ക് റെക്കോഡുമായി സെയ്തലവിയും മകനും ശ്രദ്ധേയരായിരുന്നു. ഒരു ഇനം ഒരുമിച്ച് അവതരിപ്പിച്ചാണ് ഇവര്‍ റെക്കോഡ് പുസ്തകത്തിലിടം പിടിച്ചത്. പാലക്കാട് ജില്ലയിലെ ആനക്കര സ്വദേശി കൊള്ളാട്ടുവളപ്പില്‍ ഡോ. ഗിന്നസ് സെയ്തലവിയും മകന്‍ പതിനാലുകാരനായ മുഹമ്മദ് അജിസലുമാണ് റെക്കോഡുകാര്‍. 2016ല്‍ മോസ്റ്റ് ലെയേര്‍ഡ് ബെഡ് ഓഫ് നെയില്‍സ് എന്ന പരിപാടിയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ വിദ്യാര്‍ഥിയാണ് മുഹമ്മദ് അജിസല്‍.
സെയ്തലവി മകനും ശിഷ്യനുമായ, ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അജിസലിനെ പലകയില്‍ തറച്ച ആണിയില്‍ മലര്‍ത്തി കിടത്തി. ഇതിനുശേഷം മകന്റെ വയറിന് മുകളില്‍ തണ്ണിമത്തന്‍ വച്ച് 56 സെക്കന്‍ഡുകൊണ്ട് 54 തണ്ണിമത്തന്‍ വാളുകൊണ്ട് രണ്ടായി വെട്ടി മാറ്റിയാണ് റെക്കോഡ് നേടിയത്. നേരത്തെ 56 സെക്കന്‍ഡുകൊണ്ട് 37 തണ്ണിമത്തന്‍ വെട്ടിമാറ്റി സൈതലവി റെക്കോഡ് സ്ഥാപിച്ചിരുന്നു. ഇതിനുംമുമ്പ് സൈതലവി തലകൊണ്ട് മരപ്പലകയില്‍ ഇരുപത് ആണികള്‍ അടിച്ചുകയറ്റിയും റെക്കോഡ് നേടിയിരുന്നു. പലകയില്‍ ആണി തറച്ച് ഒന്നിനുമുകളില്‍ ഒന്നായി ഏഴുപേരെ അതിനുമുകളില്‍ കിടത്തിയും റെക്കോഡ് നേടി.