തപാല്‍ വോട്ടുകള്‍ കാണാതായി; സീല്‍ പൊട്ടിച്ച നിലയില്‍... പെരിന്തല്‍മണ്ണയില്‍ വിവാദം കനക്കും
മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ മാറ്റിവച്ച തപാല്‍ വോട്ടുകള്‍ കാണാതായി. സംശയത്തിന്റെ സാഹചര്യത്തില്‍ മാറ്റിവച്ച വോട്ടുകളാണ് കാണാതായിരിക്കുന്നത്. ഇത് സംബന്ധിച്ച് മലപ്പുറം സബ് കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരവും ഇടത് സ്വതന്ത്രന് പികെഎം മുസ്തഫയും തമ്മിലായിരുന്നു പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ കനത്ത മല്‍സരം.

തപാല്‍ വോട്ടുകളുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ വേളയില്‍ അത് മാറ്റിവച്ച് ബാക്കി വോട്ടുകള്‍ എണ്ണി. 38 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ നജീബ് കാന്തപുരം വിജയിച്ചത്. ഇത് ചോദ്യം ചെയ്ത് പികെഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ മാറ്റിവച്ച വോട്ടുകള്‍ സൂക്ഷിച്ച പെട്ടികള്‍ ഹൈക്കോടതിയുടെ സംരക്ഷണത്തിലേക്ക് മാറ്റണം എന്ന് മുസ്തഫ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി ശരിവച്ചു. തുടര്‍ന്ന് വോട്ടുകള്‍ ഹൈക്കോടതിയിലേക്ക് എത്തിക്കാന്‍ നിര്‍ദേശിച്ചു.
ഇതുപ്രകാരം ഉദ്യോഗസ്ഥര്‍ വോട്ടുപെട്ടികള്‍ ട്രഷറിയിലെത്തി പരിശോധിച്ചപ്പോള്‍ ഒരു പെട്ടി കാണാനില്ലായിരുന്നു. പിന്നീട് മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഇവ തുറന്ന് പരിശോധിച്ചപ്പോഴാണ് അഞ്ചാം നമ്പര്‍ ടേബിളില്‍ എണ്ണിയിരുന്ന സാധുവായ വോട്ടുകള്‍ കാണാനില്ലെന്ന് വ്യക്തമായത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് സബ് കളക്ടര്‍ ഹൈക്കോടതിയില്‍ സമര്പ്പിച്ചിരക്കുന്നത്. ഇതോടെ കാര്യങ്ങള്‍ക്ക് കുറച്ചുകൂടി ഗൗരവമേറി.
ട്രഷറിയില്‍ നിന്ന് വോട്ടുപെട്ടി കാണാതായത് എങ്ങനെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. അതിനിടെയാണ് വോട്ടുകള്‍ കാണാതായി എന്ന പുതിയ വിവരം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് എല്‍ഡിഎഫും യുഡിഎഫും പറയുന്നു. വോട്ടുകള്‍ കാണാതായെങ്കിലും വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ രജിസ്റ്റര്‍ ലഭിച്ചിട്ടുണ്ടെന്നും സബ് കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.
മൂന്ന് പെട്ടികളിലെ വോട്ടുകളാണ് മാറ്റിവച്ചിരുന്നത്. 348 വോട്ടുകള്‍ മാറ്റിവച്ചു എന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. ഇവ കാണാതായതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചു എന്ന നിഗമനത്തിലാണ് പാര്‍ട്ടികള്‍. എന്നാല്‍ ചില ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ വിശദമായ അന്വേഷണം വേണ്ടി വരും. ക്രമനമ്പര്‍ ഇല്ലാത്തതും പോളിങ് ഓഫീസര്‍മാരുടെ ഡിക്ലറേഷന്‍ ഒപ്പില്ലാത്തതുമായ 348 വോട്ടുകലാണ് അന്നത്തെ സബ് കളക്ടര്‍ അസാധുവാക്കിയത്. സബ് കളക്ടറായിരുന്നു മണ്ഡലത്തിലെ വരണാധികാരി.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും












Click it and Unblock the Notifications