തൃശൂലം, അല്ലെങ്കില്‍ ഉദിച്ചുയര്‍ന്ന സൂര്യന്: പുതിയ ചിഹ്നത്തിനും പേരിനും അനുമതി തേടി ഉദ്ധവ് പക്ഷം
മുംബൈ: പുതിയ ചിഹ്നത്തിന് അനുമതി തേടി ശിവസേനയിലെ ഉദ്ധവ് പക്ഷം. മൂന്ന് പേര് അടങ്ങിയ പട്ടികയാണ് ഉദ്ധവ് പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ചിഹ്നമായി എന്തൊക്കെ വേണമെന്ന് ലിസ്റ്റും ഉദ്ധവ് പക്ഷം നല്‍കിയിട്ടുണ്ട്. അതേസമയം മുംബൈയിലെ അന്ധേരി ഈസ്റ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് ചിഹ്നം മാറ്റം ഉദ്ധവ് തീരുമാനിച്ചത്.
ശിവസേനയ്ക്ക് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണയുണ്ട്. ഇവര്‍ നേരത്തെ ഉദ്ധവ് പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതാണ്. ഏക്നാഥ് ഷിന്‍ഡെ പക്ഷത്തോട് ചിഹ്നത്തില്‍ കാര്യത്തില്‍ അടിയറവ് പറഞ്ഞ പോലെയാണ് ഈ തീരുമാനം.

ശിവസേന ബാലാസാഹേബ് താക്കറെ എന്ന പേരിനാണ് പ്രഥമ പപരിഗണന. ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നതാണ് രണ്ടാമത്തെ പേര്. ശിവസേന ബാലാസാഹേബ് പ്രബോധന്‍കര്‍ താക്കറെ എന്ന പേരാണ് മൂന്നാമത്തേത്. ഇതില്‍ ഏത് പേരാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിക്കുക എന്ന് അറിയില്ല.
അതേസമയം പുതിയ ചിഹ്നങ്ങളുടെ ലിസ്റ്റും ഇതിലുണ്ട്. തൃശൂലം, ഉദിച്ചുയരുന്ന സൂര്യന്, ടോര്‍ച്ച് എന്നിവയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നങ്ങളുടെ പട്ടികയിലുള്ളത്. ഉപതിരഞ്ഞെടുപ്പ് ഇതോടെ ഉദ്ധവ് പക്ഷം ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയും തമ്മിലുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്.
Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ
ഉദ്ധവും ഏക്നാഥ് ഷിന്‍ഡെയും ഇന്ന് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകീട്ട് ഏഴ് മണിക്കാണ് ഉദ്ധവിന്റെ യോഗം. അമ്പും വില്ലും ചിഹ്നമായി ശിവസേനയ്ക്ക് ലഭിക്കുന്നത് 1989ലാണ്. അതിന് മുമ്പ് പല ചിഹ്നങ്ങളിലായിരുന്നു ശിവസേന മത്സരിച്ചത്. വാളും പരിചയും, തെങ്ങ്, റെയില്‍വേ എഞ്ചിന്, കപ്പും പ്ലേറ്റും തുടങ്ങിയവയായിരുന്നു മുന്‍കാല ശിവസേന ചിഹ്നങ്ങളാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ ശിവസേനയുടെ പേരും, അവരുടെ അമ്പും വില്ലും ചിഹ്നവും നേരത്തെ മരവിപ്പിച്ചിരുന്നു. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണിത്. ഇത് രണ്ട് വിങാഗത്തിനും തിരിച്ചടിയായിരുന്നു.
രണ്ട് വിഭാഗങ്ങളോടും മൂന്ന് വീതം പേരും ചിഹ്നങ്ങളും അടങ്ങിയ ലിസ്റ്റ് നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടത്. ഇതില്‍ നിന്ന് ഓരോ പേരും ചിഹ്നവും തുടര്‍ന്ന് ഇസി അനുവദിക്കും. നേരത്തെ ഏക്നാഥ് ഷിന്‍ഡെയുടെ വിമത നീക്കത്തെ തുടര്‍ന്നായിരുന്നു ശിവസേന പിളര്‍ന്നത്. ഷിന്‍ഡെ പക്ഷം ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയും ചെയ്തു.
അന്ധേരിയിലെ ഉപതിരഞ്ഞെടുപ്പില്‍ അമ്പും വില്ലും ചിഹ്നം ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ഷിന്‍ഡെ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നാണ് ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. മുംബൈയില്‍ ആര്‍ക്കാണ് കരുത്ത് എന്ന് തെളിയിക്കുന്നതിന് കൂടി ഈ ഉപതിരഞ്ഞെടുപ്പ് വഴിയൊരുക്കും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications