വിവാഹമോചന കേസിനായി കുടുംബകോടതിയിലെത്തിയ യുവതിയെ വെട്ടി ഭര്‍ത്താവ്; അറസ്റ്റ്
പാലക്കാട്: വിവാഹ മോഹന കേസിനായി കുടുംബ കോടതിയില്‍ എത്തിയ യുവതിയെ വെട്ടി ഭര്‍ത്താവ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് സംഭവം. മനിശ്ശേരി കരുവാന്‍പറമ്പില്‍ സുബിതക്ക് (24) ആണ് വെട്ടേറ്റത്. ഭര്‍ത്താവ് സൗത്ത് പനമണ്ണ തെക്കത്ത്പറമ്പില് രഞ്ജിത്ത് (33) ആണ് സുബിതയെ വെട്ടിയത്.
സംഭവത്തില്‍ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ട രാവിലെ 11 മണിയോടെ ആണ് സംഭവം. തോട്ടക്കരയിലെ കുടുംബ കോടതിയില്‍ വിവാഹ മോചനവമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു സുബിതയും രഞ്ജിത്തും. രഞ്ജിത്തുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള കൗണ്‍സിലിംഗിന് എത്തിയതായിരുന്നു സുബിത.
സുബിത കൗണ്‍സിലിംഗ് കഴിഞ്ഞ് പുറത്തിറങ്ങുന്നത് കാത്ത് നിന്ന രഞ്ജിത് പിന്നീട് ഇവരുമായി വഴക്കായി. ഇതിനിടെ സ്കൂട്ടറില്‍ സൂക്ഷിച്ച വാളെടുത്ത് സുബിതയെ രഞ്ജിത്ത് വെട്ടുകയായിരുന്നു. പരസ്പരം പിരിയാന്‍ ഇരുവരും ഉഭയസമ്മതപ്രകാരം തീരുമാനിച്ചതായിരുന്നു.
നയന സൂര്യന്റെ മരണം കഴുത്തില്‍ ബെഡ്ഷീറ്റ് മുറുകി? പൊലീസ് സര്‍ജന്റെ മൊഴി പുറത്ത്
ഇതിനിടെ കഴിഞ്ഞ ഒരുമാസമായി സുബിത മീറ്റ്ന സ്വദേശിയുമൊത്ത് താമസം തുടങ്ങി. സുബിത ഒറ്റപ്പാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ ഉണ്ടായ അടുപ്പമാണ് ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം താമസിക്കാന്‍ ഇടയായത് എന്നാണ് വിവരം.
വിവാഹം വേണ്ടേ വേണ്ട, തനിച്ചുള്ള ജീവിതം പൊളിയെന്ന് അവിവാഹതരായ സ്ത്രീകൾ; സർവ്വേ
ഇതില്‍ പ്രകോപിതനായ രഞ്ജിത് സുബിതയെ ആക്രമിക്കുകയായിരുന്നു. സുബിതയുടെ വലത് കൈയിലെ നടുവിരലിനും ഇടത് കൈയിലെ ചെറുവിരലിനുമാണ് വെട്ടേറ്റിട്ടുണ്ട്. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലെ വീട് കണ്ടോ? മാസവാടക കോടികള്‍; താമസിക്കാന്‍ 17 മുറികള്‍
അതേസമയം ആക്രമണത്തിന് ശേഷം രഞ്ജിത്ത് പൊലീസില്‍ കീഴടങ്ങി. രഞ്ജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.