ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി: മത്സരിക്കാനില്ലെന്ന് പന്തളം മുൻ രാജകുടുബാംഗം
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല കാർഡിറക്കി കളിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടി. പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടിട്ടുള്ളത്. ശബരിമല വിഷയം ഉന്നയിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപിയുടെ നീക്കത്തിനേറ്റ തിരിച്ചടി കൂടിയാണിത്. ശബരിമല കാർഡിറക്കി വിശ്വാസികളുടെ വോട്ടുകള്‍ നേടാനുള്ള പാർട്ടിയുടെ നീക്കങ്ങള്‍ക്കും ഇത് കനത്ത ആഘാതമാണ് ഏൽപ്പിച്ചിട്ടുള്ളത്.

ശ്രമം പാളി
ശബരിമല വിഷയത്തില്‍ രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കിയ രാജകുടുംബം സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും തുറന്നു പറയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വീണ്ടും ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തിയത്.

മത്സരിക്കാനില്ലെന്ന്
ബിജെപി സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പന്തളം പ്രതിനിധി വ്യക്തമാക്കിയതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള ശ്രമവും ബിജെപി നടത്തിയെങ്കിലും ഇക്കാര്യം അംഗീകരിക്കാനും പന്തളം പ്രതിനിധി തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ഒന്നില്‍ കൂടുതല്‍ തവണ ബിജെപി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും ഇതും അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വരെ കൊട്ടാരത്തില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായിരുന്നില്ല.

രണ്ട് പേർ പട്ടികയിൽ
പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡണ്ട് ശശി കുമാര വര്‍മ്മയ്ക്ക് പുറമേ സെക്രട്ടറി നാരായണ വര്‍മ്മയെയും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യവുമായി ബിജെപി സമീപിച്ചിട്ടുള്ളത്. ആറന്മുള മണ്ഡലം ലക്ഷ്യമിട്ടായിരുന്നു ബിജെപി ഇത്തരമൊരു ശ്രമം നടത്തിയത്. അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നടത്തിയ ഖേദപ്രകടനത്തില്‍ പ്രതികരിച്ച് പന്തളം മുന്‍ രാജകുടുംബം രംഗത്തെത്തിയിരുന്നു.

മാപ്പ് പറയണം
തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന ചെപ്പടിവിദ്യ മാത്രമാണ് കടകംപള്ളി നടത്തിയതെന്നായിരുന്നു ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി നടത്തിയ പ്രസ്താവനയോട് പന്തളം മുന്‍ രാജകുടുംബാംഗത്തിന്റെ പ്രതികരണം. അതേ സമയം ഖേദപ്രകടനം നടത്തേണ്ടത് ദേവസ്വം മന്ത്രി അല്ലെന്നും.ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മന്ത്രിയുടെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള നല്‍കിയിട്ടുള്ള സത്യവാങ്ങ് മൂലം പുതുക്കുകയും പരസ്യമായി ഇടതുപക്ഷം മാപ്പു പറയണമെന്നുമുള്ള ആവശ്യങ്ങളും രാജകുടുംബം ഉന്നയിച്ചിരുന്നു.
Recommended Video

എന്തുകൊണ്ട് വൈകി?
നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ച് രാഷ്ട്രീയ പാർട്ടികളെല്ലാം സീറ്റ് വിഭജനത്തിന്റെയും സ്ഥാനാർത്ഥി നിർണ്ണയത്തിന്റെയും തിരക്കിലായിരിക്കെയാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ ഖേദമുണ്ടെന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന പുറത്തുവരുന്നത്. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ സംഭവങ്ങളില്‍ എല്ലാവര്ക്കും ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. അതേ സമയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂകയുള്ളൂവെന്നും കടകംപള്ളി ചൂണ്ടിക്കാണിച്ചിരുന്നു.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications