Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്തീയ പ്രാര്‍ത്ഥന കുട്ടികളെക്കൊണ്ട് പാടിച്ചെന്ന് ആരോപണം, പൂനെയിൽ സ്കൂൾ പ്രിൻസിപ്പലിന് മർദ്ദനം

പൂനെ: വിദ്യാര്‍ത്ഥികളോട് ക്രിസ്തീയ പ്രാര്‍ത്ഥന പാടാന്‍ ആവശ്യപ്പെട്ടു എന്നാരോപിച്ച് മഹാരാഷ്ട്രയിലെ പൂനെയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് മര്‍ദ്ദനം. തലെഗട് ദബാഡെയിലെ ഡി വൈ പാട്ടീല്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ അലക്‌സാണ്ടര്‍ കോടെസ് റീഡ് ആണ് ആക്രമിക്കപ്പെട്ടത്. ഹിന്ദുത്വ സംഘടനയില്‍പ്പെട്ടവരാണ് ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അലക്‌സാണ്ടര്‍ കോടെസ് റീഡ് ആക്രമിക്കപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹര്‍ ഹര്‍ മഹാദേവ് എന്ന് വിളിച്ച് കൊണ്ട് ഒരു കൂട്ടം ആളുകള്‍ അലക്‌സാണ്ടറെ പിന്തുടരുന്നത് വീഡിയോയില്‍ കാണാം. അദ്ദേഹത്തിന്റെ ഷര്‍ട്ട് കീറിയ നിലയിലാണ്. ഒരു കെട്ടിടത്തിന്റെ പടികള്‍ക്ക് സമീപത്തേക്ക് ഓടുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ വന്ന് അലക്‌സാണ്ടറെ ആക്രമിക്കുന്നതും മറ്റുളളവര്‍ പിടിച്ച് വെക്കുന്നതും വീഡിയോയില്‍ കാണാം.

Alexzender principal

സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ഹിന്ദുത്വ സംഘടനയിലെ ആളുകളും ചേര്‍ന്നാണ് പ്രിന്‍സിപ്പലിനെ ആക്രമിക്കുകയും വസ്ത്രങ്ങള്‍ കീറുകയും ചെയ്തത് എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് സാവന്ത് പറഞ്ഞു. മാത്രമല്ല ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ശുചിമുറികളിലേക്കുളള വഴിയിലുളള സിസിടിവി ക്യാമറയേയും സംഘമായി എത്തിയവര്‍ എതിര്‍ത്തു.

എല്ലാ ദിവസവും രാവിലെ വിദ്യാര്‍ത്ഥികളോട് ക്രിസ്തീയ പ്രാര്‍ത്ഥന ചൊല്ലാന്‍ ആവശ്യപ്പെട്ടു എന്നാണ് രക്ഷിതാക്കള്‍ അടക്കമുളളവര്‍ ആരോപിക്കുന്നത്. എന്നാല്‍ ദൈവമേ എന്ന് തുടങ്ങുന്ന ഒരു സാധാരണ പ്രാര്‍ത്ഥനാ ഗാനമാണ് അതെന്ന് രഞ്ജിത് സാവന്ത് പറയുന്നു. ബൈബിളില്‍ നിന്നുളള ഭാഗങ്ങള്‍ ഈ പ്രാര്‍ത്ഥനയിലുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ മതംമാറ്റത്തെ സൂചിപ്പിക്കുന്നതോ ബൈബിളില്‍ നിന്നുളളതോ ആയ യാതൊന്നും പ്രാര്‍ത്ഥനയില്‍ ഇല്ലെന്നും പോലീസ് വ്യക്തമാക്കി.

രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. അതേസമയം സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. പ്രിന്‍സിപ്പലിനെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് പ്രിന്‍സിപ്പല്‍ ആക്രമിക്കപ്പെട്ടത്. നൂറോളം പേരടങ്ങുന്ന സംഘം സ്‌കൂളിലേക്ക് ഇരച്ച് കയറി വരികയായിരുന്നുവെന്ന് ജീവനക്കാരില്‍ ഒരാള്‍ പറയുന്നു. പോലീസ് എത്തിയാണ് അക്രമികളെ തടഞ്ഞത്. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലിനൊപ്പമാണെന്നും ഇദ്ദേഹം പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+