അനുപമയുടെ പിതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; സ്റ്റേഷന് ജാമ്യം ലഭിക്കുന്ന കേസ്
തിരുവനന്തപുരം: കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് നല്‍കിയെന്ന കേസില്‍ അനുപമയുടെ പിതാവ് പിഎസ് ജയചന്ദ്രന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം നാലാം അതിവേഗ കോടതിയാണ് ഹരജി തള്ളിയത്. ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വാദം പൂര്‍ത്തിയായി വിധിപറയാനായി ഇന്നത്തേക്ക് മാറ്റിവച്ചതായിരുന്നു. പൊലിസ് റിപ്പോര്‍ട്ട് പ്രകാരം ജയചന്ദ്രനെതിരെയുള്ളത് സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന നിസാരകുറ്റങ്ങള്‍ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. താനറിയാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്ത് നല്‍കിയെന്നാണ് അനുപമയുടെ പരാതി. സിപിഎം പ്രാദേശിക നേതാവാണ് ജയചന്ദ്രന്. അനുപമ നല്കിയ കേസില്‍ ഒന്നാം പ്രതിയാണ്. പ്രതിക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് ജ്യാമം തേടാവുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജാമ്യാപേക്ഷയിലെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു.

കേസില്‍ അനുപമയുടെ മാതാവ് സ്മിതാജയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, ജയചന്ദ്രന്റെ സുഹൃത്തുക്കളും സിപിഎം പ്രാദേശിക നേതാക്കളുമായ രമേശ്, അനില്‍കുമാര്‍ എന്നിവരും പ്രതികളാണ്. ഇവര്‍ക്ക് തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം ആദ്യം ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നില്ല.
അതേസമയം, നിയമവിരുദ്ധമായി കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ ശിശുക്ഷേമസമിതിയെ ന്യായീകരിച്ച് സിപിഎം വീണ്ടും രംഗത്തുവന്നു. ശിശുക്ഷേമ സമിതി ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ഒരു ഏജന്‍സിയും ഇതുവരെ പറഞ്ഞിട്ടില്ലെന്നും അത് പറയാത്തിടത്തോളം കാലം സമിതി ഭാരവാഹി ഷിജൂ ഖാനെതിരേ ഒരു നടപടിയും ഉണ്ടാകില്ലെന്നും പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു. ഷിജുഖാന് സി.പി.എം പ്രവര്ത്തകന് ആയതുകൊണ്ടുള്ള ആക്രമണമാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. സമിതിക്ക് ലൈസന്‍സില്ലെന്ന് തെറ്റായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും- ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...
അതേസമയം, സമരം തുടരുമെന്ന് അനുപമ പറഞ്ഞു. കൂടിയാലോചന നടത്തേണ്ടതുണ്ട്. അതിന് ശേഷം ബാക്കി സമര രീതി സംബന്ധിച്ച് തീരുമാനമെടുക്കും. ഷിജു ഖാനെ സംരക്ഷിക്കുന്ന സിപിഎം നിലപാടിനെ കുറിച്ച് ഒന്നും പറയാനില്ല. തെറ്റില്‍ പങ്കുള്ളത് കൊണ്ടാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഷിജു ഖാനെ ന്യായീകരിക്കുന്നതെന്നും അനുപമ പറഞ്ഞു. ബുധനാഴ്ചയാണ് കുടുംബ കോടതി കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മകനെ കാണാന്‍ വരാമെന്നും അവരോട് നന്ദിയുണ്ടെന്നും അനുപമ പ്രതികരിച്ചു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications