പുൽപ്പള്ളിയിൽ പ്രതിഷേധം അക്രമാസക്തം; എൽഎൽഎമാർക്കെതിരെ കുപ്പിയേറും ഗോബാക്ക് വിളിയും, പോലീസ് ലാത്തിവീശി
വയനാട്: പുൽപ്പളളിയിൽ കാട്ടാന-വന്യജീവി ആക്രമണങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രദേശത്ത് നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ഇതോടെ പ്രതിഷേധം അക്രമാസക്തമായി. മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു.
പ്രതിഷേധക്കാർ പോലീസിന് നേരെയും കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ കുപ്പിയേറുമുണ്ടായി. ഇതിന് പിന്നാലെ ആക്രമാസക്തമായ ജനക്കൂട്ടത്തെ ശാന്തരാക്കാൻ പോലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്.

സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്. നിലവിൽ ആവശ്യത്തിന് വനിതാ പോലീസിന്റെ കുറവ് സ്ഥലത്തുണ്ട്. നേരത്തെ ഹർത്താൽ ദിനത്തിൽ ഹർത്താൽ ദിനത്തിൽ കൂട്ടം ചേർന്നെത്തിയ ജനങ്ങൾ വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്യുകയുണ്ടായി. ജീപ്പിന് മുകളിൽ റീത്ത് വെച്ചും അവർ പ്രതിഷേധിച്ചു.
ഇതിന് പുറമെ കേണിച്ചിറയിൽ നിന്ന് കണ്ടെത്തിയ പാതി ഭക്ഷിച്ച നിലയിലുളള പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ കെട്ടിവെച്ചു. വനംവകുപ്പ് ജീവനക്കാർക്കെതിരെയും പോലീസിനെതിരെയുമാണ് ജില്ലയിൽ ജനരോഷം ആളിക്കത്തുന്നത്. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറുന്ന കാഴ്‌ചയ്ക്കാണ് പുൽപ്പള്ളി സാക്ഷ്യം വഹിക്കുന്നത്.
അതേസമയം, വയനാട്ടിൽ സമരത്തിന്റെ പേരിൽ നടക്കുന്ന അക്രമ സംഭവങ്ങളെ വിമർശിച്ചുകൊണ്ട് വനംമന്ത്രി എകെ ശശീന്ദ്രൻ രംഗത്ത് വന്നു. അക്രമാസക്തമായ സമരം സ്വാഭാവിക പ്രതിഷേധമല്ലെന്നാണ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞത്. ഇന്നത്തെ ഹർത്താലിനെ എല്ലാവരും പിന്തുണക്കുന്നുണ്ട്, അവരുടെ ആവശ്യം ന്യായവുമാണ്. എന്നാൽ അക്രമസമരം സ്വാഭാവികമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങാതെ സമര നേതൃത്വം ശ്രദ്ധിക്കണം. സംഘർഷമുണ്ടാക്കി യഥാർഥ പ്രശ്‌നം മാറിപ്പോകുന്ന സാഹചര്യം സൃഷ്‌ടിക്കരുതെന്നും ശശീന്ദ്രൻ മുന്നറിയിപ്പ് നൽകി. ജനങ്ങൾ സർക്കാരുമായി സഹകരിക്കണം, അല്ലാതെ ഒരു പ്രശ്‌ന പരിഹാരം സാധ്യമല്ലെന്നും വനംമന്ത്രി തന്റെ നിലപാട് വ്യക്തമാക്കി.
രാജി ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമരത്തെ രാഷ്ട്രീയ ആവശ്യങ്ങളിലേക്ക് തിരിച്ചുവിട്ടാൽ കർഷക പ്രശ്‌നത്തിന് പരിഹാരമാകില്ല. ചികിത്സാ വീഴ്‌ചയെക്കുറിച്ച് ബന്ധുക്കളുടെ പരാതി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി മൂന്ന് മന്ത്രിമാർ വയനാട്ടിലേക്ക് പോകും. ഇവിടെ ദീർഘ-ഹ്രസ്വ കാല പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications