കുട്ടികളുടെ വാക്സിനേഷനില്‍ കുതിപ്പ്, നൂറ് ശതമാനത്തിലേക്ക് എത്തി വയനാട്, വന്‍ നേട്ടം
കല്‍പ്പറ്റ: രാജ്യം മുഴുവന്‍ വാക്സിനേഷന് അതിവേഗം മുന്നോട്ട് പോവുകയാണ്. കേരളത്തിലും അതിലും വേഗത്തിലാണ് വാക്സിനേഷന്റെ കുതിപ്പ്. വയനാട്ട് ഇക്കാര്യത്തില്‍ അപൂര്‍വമായൊരു നേട്ടത്തിലേക്കാണ് കുതിക്കുന്നത്. കുട്ടികളുടെ വാക്സിനേഷനില്‍ വന്‍ കുതിപ്പാണ് ജില്ലയില്‍ നടക്കുന്നത്. കൊവിഡ് മൂന്നാം തരംഗം ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വയനാട്ടിലെ വാക്സിനേഷന് അതിവേഗമാണ് നൂറ് ശതമാനത്തിലേക്ക് എത്തുന്നത്. പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷനാണ് നൂറ് ശതമാനത്തിലേക്ക് അടുക്കുന്നത്. ജില്ലയെ സംബന്ധിച്ച് ഇത് സുപ്രധാന നേട്ടം കൂടിയാണ്.

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 86.4 ശതമാനം കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന പറഞ്ഞു. ഇതുവരെ 25327 കുട്ടികള്‍ക്കാണ് ജില്ലയില്‍ വാക്സിന് നല്‍കിയത്. ജനുവരി മൂന്നിനായിരുന്നു കുട്ടികള്‍ക്കുള്ള വാക്സിനേഷന് ജില്ലയില്‍ ആരംഭിച്ചത്. ഒമൈക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അടക്കം വാക്സിനേഷന് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. മൂന്നാം തരംഗത്തില്‍ കുട്ടികളിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ വരുന്നതെന്ന കാര്യവും ആരോഗ്യ വകുപ്പ് കാര്യമായി പരിഗണിച്ചിട്ടുണ്ട്. കുട്ടികള്‍ക്കുള്ള വാക്സിനേഷന് വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.
അതേസമയം ജില്ലയില്‍ വാക്സിനേഷന് പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പ്രത്യേക വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിക്കുകയാണ് ചെയ്തത്. ഇതിലൂടെയാണ് ഇത്ര വലിയ നേട്ടം സ്വന്താമാക്കുന്നത്. പതിനാറ് ദിവസം കൊണ്ടാണ് ഇത്രയധികം കുട്ടികള്‍ക്ക് വാക്സിന് നല്കാന് സാധിച്ചതെന്നും, ഇത് സംസ്ഥാന തലത്തില്‍ തന്നെ ഒന്നാമതാണെന്നും ഡിഎംഒ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കണക്കുകള്‍ ആരോഗ്യ വകുപ്പ് തന്നെ പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടില്‍ വയനാട്ടില്‍ 14 ശതമാനത്തോളം കുട്ടികളാണ് മാത്രമാണ് ഇനി വാക്സിനെടുക്കാന്‍ ഉള്ളത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരം ഒരു സ്കൂളില്‍ അഞ്ഞൂറില്‍ അധികം കുട്ടികള്‍ വാക്സിന് എടുക്കാനുണ്ടെങ്കില്‍ മാത്രമേ പ്രത്യേക ക്യാമ്പിന്റെ ആവശ്യമുള്ളൂ.
ജില്ലയിലെ ഒരു സ്കൂളിലും ഈ സാഹചര്യമില്ലാത്തതിനാല്‍ വാക്സിനെടുക്കാന്‍ അവശേഷിക്കുന്നവരെ കണ്ടെത്തി അധ്യാപകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഇവരെ തൊട്ടടുത്തുള്ള വാക്സിനേഷന് കേന്ദ്രത്തില്‍ എത്തിച്ച് കുത്തിവെപ്പ് നല്‍കാനുള്ള സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്. അതേസമയം കരുതല്‍ ഡോസ് വാക്സിന് വിതരണവും വേഗത്തില്‍ ജില്ലയില്‍ നടക്കുന്നുണ്ട്. ഇതുവരെ 7582 പേര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, അറുപത് വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ വാക്സിന് നല്‍കിയത്. പതിനെട്ട് വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്ക് ഒരു ഡോസ് വാക്സിന് നല്‍കിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications