വയനാട് കടുത്ത വരള്‍ച്ചയിലേക്ക്: പ്രതിരോധ നടപടികളുമായി ജില്ലാഭരണകൂടം; കുഴല്‍കിണര്‍ നിര്‍മ്മാണം നിരോധിച്ചു; വാട്ടര്‍ കിയോസ്ക്കുകള്‍ ലഭ്യമാക്കാനും നടപടി
കല്‍പ്പറ്റ: വേനല്‍ കനത്തതോടെ വയനാട് കടുത്ത വരള്‍ച്ചയിലേക്ക്. പുഴയിലും ജലസ്രോതസ്സുകളിലും വെള്ളം വറ്റിത്തുടങ്ങിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടുണ്ട്. കബനി, പനമരം പുഴ, നരസിപ്പുഴ, കരമാന്‍തോട് തുടങ്ങിയ പ്രധാന ജലസ്രോതസ്സുകളിലെല്ലാം വന്‍തോതില്‍ ജലനിരപ്പ് താഴ്ന്നുകഴിഞ്ഞു. കാര്‍ഷികമേഖലയിലെയും ജലക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്. പ്രളയം ഏറ്റവും ശക്തമായിരുന്ന പഞ്ചായത്തുകളിലൊന്നായ പൊഴുതനയില്‍ പൊതുജലസ്രോതസ്സുകളില്‍ നിന്നും കാര്‍ഷികവൃത്തിക്കായുള്ള ജലസേചനമടക്കം നിരോധിച്ചിരിക്കുകയാണ്. കുടിവെള്ളത്തിനായി പലയിടത്തും ജനങ്ങള്‍ നെട്ടോട്ടമോടുന്ന അവസ്ഥയിലാണ്. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്. കുടിവെളളക്ഷാമവും ജലസേചന പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുന്നതിന് ജില്ലാ കളക്ടര്‍ എ.ആര് അജയകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നു.
പ്രധാനമായും ജില്ലയിലെ 15 പഞ്ചായത്തുകളിലാണ് വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമാകാന്‍ സാധ്യതയുള്ളത്. ഇത്തരം പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെളളമെത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 150 വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കുടിവെളളമെത്തിക്കാനും പദ്ധതിയിടുന്നു. വാട്ടര്‍ അതോറിറ്റിക്ക് കീഴിലെ ജലവിതരണ ശൃംഖലകളുടെ അറ്റകുറ്റ പണികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്കി കഴിഞ്ഞു. ജലനിധിക്ക് കീഴിലുളള പദ്ധതികളില്‍ ആവശ്യമായ ശുദ്ധജലമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

കുടിവെള്ളക്ഷാമം രൂക്ഷമായ പൊഴുതന ഗ്രാമപഞ്ചായത്തിലെ
പിണങ്ങോട് കുടിവെള്ളം കൊണ്ടുപോകുന്ന സ്കൂള്‍കുട്ടികള്‍
പതിനൊന്ന് പഞ്ചായത്തുകളിലായി 186 പദ്ധതികളാണ് ജലനിധിക്കുളളത്. അഞ്ചുകുന്ന്, നെന്മേനി, കോട്ടത്തറ എന്നീ പദ്ധതികളില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ കുടിവെളളം വിതരണം ചെയ്യാന്‍ സാധിക്കും. അതേസമയം, വരള്‍ച്ച നേരിടുന്നതിന്റെ ഭാഗമായി ജില്ലയില്‍ മെയ് അഞ്ചുവരെ സ്വകാര്യ ഏജന്‍സികളുടെ കുഴല്‍ക്കിണര്‍ നിര്‍മാണം നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ എ. ആര് അജയകുമാര്‍ ഉത്തരവിറക്കി. 2005ലെ ദുരന്തനിവാരണ നിയമം, വകുപ്പ് 30(1) അനുസരിച്ചാണ് ഉത്തരവ്. അതേസമയം, ഭൂഗര്‍ഭ ജലവകുപ്പ് സര്‍വേ നടത്തി അംഗീകരിക്കുന്ന ഇടങ്ങളില്‍ വകുപ്പ് നേരിട്ട് കുഴല്‍ക്കിണര്‍ നിര്‍മിച്ചു നല്കുന്നതിനു തടസമില്ല.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications