മോര്‍ഫ് ചെയ്ത ചിത്രം പണി തരും ഉറപ്പ്; വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം, ഇതൊന്ന് പഠിച്ച് വെച്ചോളൂ!!
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ യുഗത്തിലാണ് നമ്മള് ജീവിക്കുന്നത്. ധാരാളം വാര്‍ത്തകള്‍ അതുകൊണ്ട് നമ്മുടെ മുന്നിലൂടെ കടന്നുപോകാറുണ്ട്. എന്നാല്‍ അതുപോലെ തന്നെ ധാരാളം വ്യാജ വാര്‍ത്തകളെയും നമ്മള് കാണാറുണ്ട്. പക്ഷേ അത് തിരിച്ചറിയാറില്ല. കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളുടെ പേരിലായിരുന്നു വ്യാജ ചിത്രം വന്നത്. പോലീസ് കസ്റ്റഡിയെലടുത്ത ഇവര്‍ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതായിരുന്നു ഫോട്ടോയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ നിമിഷ നേരം കൊണ്ട് ഈ വാദം പൊളിഞ്ഞിരുന്നു. ബജ്റംഗ് പൂനിയ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ ഇത് എല്ലാവര്ക്കും സാധിച്ചെന്ന് വരില്ല. എന്തായാലും ഇതിനൊരു മാര്‍ഗമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നിര്‍മിക്കുന്ന ഈ വ്യാജ ചിത്രങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.

ഇമേജ് സോഴ്സ് പരിശോധിക്കുക
ഏതെങ്കിലും ചിത്രത്തെ കുറിച്ച് നിങ്ങള്‍ക്ക് സംശയമുണ്ടെന്ന് കരുതുക. ഉടനെ ആ ചിത്രത്തിന്റെ സോഴ്സ് പരിശോധിക്കുക. എവിടെ നിന്നാണ് വന്നതെന്ന് ആധികാരികത ഉറപ്പിക്കാനാണിത് ചെയ്യുന്നത്.
ഗൂഗിളില്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഓപ്ഷന് അതിനായിട്ടുണ്ട്. ഗൂഗിള്‍ ഇമേജസില്‍ ഇത് അപ്ലോഡ് ചെയ്യുകയോ, ടിന്‍ഐ, യാന്‍ഡെക്സ് പോലുള്ള ടൂളുകള്‍ ഉപയോഗിച്ച് ചിത്രത്തിന്റെ ഒറിജിനല്‍ കണ്ടെത്താം.
ചിത്രത്തിലെ ശരീര ഭാഗങ്ങള്‍ ശ്രദ്ധിക്കുക
എഐയുടെ സഹായത്തോടെയുള്ള വ്യാജ ചിത്രമാണെങ്കില്‍, അതിലുള്ള ആളുകളുടെ രൂപം ശ്രദ്ധിക്കുക. ആളുകളുടെ കൈകള്‍ വലിപ്പമേറിയതോ, വിരലുകള്‍ സാധാരണത്തേത്തില് വലിപ്പമുള്ളതോ ആയിരിക്കും. അടുത്തിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നതാണ് ഉള്ളത്.
ഇതില്‍ പുടിന്റെ ഷൂസിന് വലിപ്പമേറിയതും, വീതിയുള്ളതുമായിരുന്നു. അദ്ദേഹത്തിന്റെ തലയുടെ ഭാഗവും വലിപ്പമേറിയതായിരുന്നു. ശരീരവുമായി ചേര്‍ന്ന് പോകുന്നതായിരുന്നില്ല ശരീര ഭാഗങ്ങള്‍. ഇത്തരത്തില്‍ വ്യാജ ചിത്രങ്ങള്‍ കണ്ടെത്താം.
കൈകളും, ചിരിയും ശ്രദ്ധിക്കുക
ഒരു ശരീരത്തിലെ ഏറ്റവും സങ്കീര്‍ണമായ ഭാഗങ്ങളാണ് കൈകള്‍. ഇത് വ്യാജമായി സൃഷ്ടിക്കുക ബുദ്ധിമുട്ടാണ്. ഇനി ഉണ്ടാക്കിയാലും അതിന് പൂര്‍ണത ഉണ്ടാവില്ല. അതുകൊണ്ട് കൈകള്‍ക്ക് കൃത്യമായ ഒരു രൂപമുണ്ടാവില്ല.
വിരലുകളും സ്ഥാനം തെറ്റി നില്ക്കുന്നതായി കാണാം. പല്ലുകളിലും അതുപോലെ തെറ്റായ രീതികളിലായിരിക്കും വരിക. ഇത് എഐക്ക് കൃത്യമായി സൃഷ്ടിക്കാന്‍ പറ്റാത്തത് കൊണ്ട് സംഭവിക്കുന്നതാണ്.
പശ്ചാത്തലത്തിലും പിഴവുകള്‍ വരാം
എഐയുടെ മറ്റൊരു ദൗര്‍ഭല്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം പശ്ചാത്തലം പലപ്പോഴും വ്യക്തമായിരിക്കില്ല. ചിലപ്പോഴെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം ആളുകളെ ക്ലോണ്‍ ചെയ്യാനാണ് ശ്രമിക്കുക.
ചുറ്റുമുള്ള വസ്തുക്കളെ അതുപോലെ ചെയ്യാന്‍ ശ്രമിക്കുക. അതിലൂടെ പൂര്‍ണത നഷ്ടപ്പെടും. നമുക്ക് അത് കൈയ്യോടെ പിടിക്കുകയും ചെയ്യാം.
ഇനിയും മാര്‍ഗങ്ങള്‍
മറ്റ് പല ചിത്രങ്ങളിലെ ആളുകളെയും അതിന്റെ പശ്ചാത്തലവുമായിരിക്കും വ്യാജ ചിത്രങ്ങള്‍ക്കായി ആളുകള്‍ തിരഞ്ഞെടുക്കുക. ഇത്തരം ചിത്രങ്ങള്‍ നോക്കിയാല്‍ അറിയാം, പശ്ചാത്തലമോ, ആളുകളോ തമ്മില്‍ ചേരാത്തത് പോലെയുണ്ടാവും.
നേരത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജാക്കറ്റ് ധരിച്ച് നില്ക്കുന്ന ഒരു ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. അദ്ദേഹത്തെ എല്ലാവരും ഈ ചിത്രം വന്നതിന് പിന്നാലെ പ്രകീര്‍ത്തിച്ചിരുന്നു. ഇത് വ്യാജ ചിത്രമായിരുന്നു. അതിന് പിന്നിലും ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സായിരുന്നു.
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
വാഗമണ്ണിലെ റിസോര്‍ട്ടില്‍ താടിയും മീശയും വടിച്ച് ഒരാഴ്ച്ച ഒളിവില്‍; ഒടുവില്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍












Click it and Unblock the Notifications