ആറ് വര്‍ഷത്തെ പ്രണയ സാഫല്യം; തമിഴ് പെണ്കൊടിക്ക് മാംഗല്യം ചാര്‍ത്തി ബംഗ്ലാദേശി പെണ്‍കുട്ടി
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയില്‍ രണ്ട് യുവതികള്‍ വിവാഹിതരായി. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പരമ്പരാഗത തമിഴ് ബ്രാഹ്മണ ശൈലിയിലാണ് ഇവരുടെ വിവാഹം നടന്നത്. ഇരുവരും അച്ഛന്റെ മടിയില്‍ ഇരുന്ന് മാലകള്‍ കൈമാറിയാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. വിവാഹിതരായ രണ്ട് യുവതികളില്‍ ഒരാള്‍ തമിഴ് ബ്രാഹ്മണ കുടുംബത്തിലെ സുബിക്ഷ സുബ്രഹ്മണ്യവും മറ്റേയാള്‍ ബംഗ്ലാദേശില്‍ നിന്നുള്ള ടിനാ ദാസുമാണ്.
image credit: picture makers

അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ
ഈ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് സുബിക്ഷ പറഞ്ഞു. സുബിക്ഷയുടെ മാതാപിതാക്കള്‍ കാനഡയിലെ കാല്‍ഗറിയിലാണ്. ടീന ദാസ് ബംഗ്ലാദേശിലെ ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തില്‍ നിന്നുള്ളയാളാണ്. ടിനയും കാല്‍ഗറിയിലാണ് താമസിക്കുന്നത്.

ആറ് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ ഇത്രയും സമയമെടുത്തെന്നും സുബിക്ഷ പറയുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പരമ്പരാഗത രീതിയില്‍ വിവാഹം നടത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇവര്‍ പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സുബിക്ഷ താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് തുറന്നു പറയുകയായിരുന്നു.

തുടര്‍ന്ന് 19-ാം വയസ്സില്‍ തന്റെ പ്രണയത്തെക്കുറിച്ച് അവള് മാതാപിതാക്കളോട് പറയുകയായിരുന്നു. സുബിക്ഷയുടെ അമ്മ പൂര്‍ണപുഷ്കല കാല്‍ഗറിയില്‍ ഒരു പ്ലേ സ്കൂള്‍ നടത്തുകയാണ്. താന്‍ വളര്‍ന്നത് മധുരയിലാണെന്നും പിന്നീട് വര്‍ഷങ്ങളോളം ഖത്തറിലായിരുന്നുവെന്നും സുബിക്ഷ വെളിപ്പെടുത്തി.

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍
കാനഡയിലേക്ക് മാറിയതിന് ശേഷമാണ് എല്‍ ജി ബി ടി കമ്മ്യൂണിറ്റിയെക്കുറിച്ച് അറിഞ്ഞതെന്ന് അവര്‍ വിശദീകരിച്ചു. പ്രണയവിവരം അറിഞ്ഞാല്‍ ബന്ധുക്കളും സുഹൃത്തുക്കളും തന്നെ അകറ്റി നിര്‍ത്തുമോയെന്ന ഭയമുണ്ടായിരുന്നെന്നും സുബിക്ഷ പറഞ്ഞു. എല്‍ ജി ബി ടി കമ്മ്യൂണിറ്റിയെക്കുറിച്ച് അറിയാത്തതിനാല്‍ മാതാപിതാക്കള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ടീന ദാസ് വെളിപ്പെടുത്തി.

തനിക്ക് എന്തെങ്കിലും അസുഖമുണ്ടെന്ന് കരുതിയെന്നും വിവാഹം കഴിച്ചാല്‍ എല്ലാം ശരിയാകുമെന്ന് കരുതി 19-ാം വയസ്സില്‍ ഒരാളെ വിവാഹം കഴിച്ചെന്നും ടിന പറയുന്നു. എന്നാല്‍ നാല് വര്‍ഷത്തിന് ആ വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു. അതിന് ശേഷം കാല്‍ഗറിയില്‍ വച്ചാണ് സുബിക്ഷയെ കണ്ടുമുട്ടിയതെന്ന് ടിന പറയുന്നു. വടക്കുകിഴക്കന്‍ ബംഗ്ലാദേശിലെ ഒരു ചെറിയ പട്ടണമായ മൗള്വിബസാറിലാണ് ഞാന്‍ വളര്‍ന്നത്. ഞാനും എന്റെ മാതാപിതാക്കളും 2003-ല്‍ മോണ്ട്രിയലില് എത്തിയതെന്ന് ടിന പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications