മധുര: ജിഗർതണ്ടയുടെ മധുരം നുണഞ്ഞ്, മീനാക്ഷി ക്ഷേത്രത്തിന്റെ പ്രൗഡിയില്‍ അലിഞ്ഞ യാത്ര
രാത്രി പന്ത്രണ്ട് മണിക്ക് കോഴിക്കോട് നിന്ന് പാലക്കാടേക്കുള്ള കെ എസ് ആര് ടി സി ബസ്സില്‍ കയറുമ്പോള്‍ സീറ്റുകളൊന്നും കാലിയായിരുന്നില്ല. കണ്ടക്ടറുടെ സീറ്റിനും ഗിയര്‍ബോക്സിനും ഇടയിലുള്ള നിലത്ത് ഒരിടം കണ്ടെത്തി ഇരിപ്പായി. ഒലവങ്കോട് സ്റ്റോപ്പില്‍ ബസ്സിറങ്ങി നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. 4.15 ന് പുറപ്പെടുന്ന പാലക്കാട് മധുര പാസഞ്ചര്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കിടക്കുന്നുണ്ട്. അപ്പോള്‍ സമയം മൂന്ന് മണിയാകുന്നതെ ഉള്ളു. 50 രൂപ കൊടുത്ത് മധുരക്കുള്ള ടിക്കറ്റെടുത്ത് ട്രെയിനില്‍ കയറി ഒരു സീറ്റില്‍ കിടന്ന് ഉറക്കമായി.
ഒരു സ്ത്രീ തട്ടി വിളിക്കുമ്പോഴാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്. അവർക്കും ഇരിക്കണം, ഞാന്‍ എഴുന്നേറ്റിരുന്നു. അപ്പോഴേക്കും ട്രെയിന്‍ ഗോമംഗലം സ്റ്റേഷനില്‍ എത്തിയിരുന്നു. കണ്ണെത്താത്ത ദൂരത്തോളം കടലയും ചോളവും കൃഷിചെയുന്ന പാടങ്ങള്‍ ജനലഴിക്കുള്ളിലൂടെ കാണം. അവയിക്കിടയിലായി തലയുയർത്തി നില്ക്കുന്ന കാറ്റാടി യന്ത്രങ്ങള്‍. മനസ്സിലുണ്ടായിരുന്നതില്‍ നിന്നും ഒത്തിരിയേറെ ഉയരം കൂടിയതായിരുന്നു ഓരോ കാറ്റാടി വൈദ്യുത തൂണുകളും. ആറ് മണിയാവുന്നതേയുള്ളുവെങ്കിലും കര്‍ഷകര്‍ വയലുകളില്‍ പണിയില്‍ സജീവമാണ്. നേരത്തെ തന്നെ പണി തീർക്കാനുള്ള തയ്യാറെടുപ്പായിരിക്കാം.

പളനിയിലേക്കുള്ള യാത്രക്കാര്‍ ഇതിനോടകം തന്നെ ട്രെയിനില്‍ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിലുള്ള തെങ്ങുകൃഷിയും പാളത്തിന് ഇരുവശങ്ങളിലുമായി കാണാന്‍ കഴിയും. പളനിയില്‍ എത്തിയതോടെ വണ്ടി ഏകദേശം കാലിയായി. തിരികെ വരുമ്പോള്‍ പളനിയില്‍ ഇറങ്ങാന്‍ പദ്ധതിയുണ്ട്.. ഇപ്പോള്‍ നേരെ മധുരയിലേക്ക്..
10.30 ഓടെ ട്രെയിന്‍ മധുരയില്‍ എത്തി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ മധുര മീനാക്ഷി ക്ഷേത്രം ലക്ഷ്യംവെച്ച് നടക്കുകയാണ്. 33000 ഓളം ശില്പ്പങ്ങള് ഉള്ളതായി കണക്കാക്കുന്ന മധുര മീനാക്ഷി ക്ഷേത്രത്തിന് അഴക് ചാർത്തുന്നത് 14 ഗോപുരങ്ങളാണ്. തെക്കേ ഗോപുരമാണ് ഏറ്റവും വലുത്. 51 മീറ്റര്‍ ഉയരമുണ്ട് അതിന്.
1623 നും 1655 നും ഇടയില്‍ മധുര മീനാക്ഷി ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. സ്വര്‍ണ്ണകൊടിമരവും കല്‍ത്തൂണുകളും വിശാലമായ ഇടനാഴികളും ദ്രവീഡിയന്‍ ക്ഷേത്രവ വാസ്തുവിദ്യയുടെ ചാതുര്യം വിളിച്ചോതുന്നു. തുണുകളിലലേയും മേല്‍ക്കൂരയിലേയും ഛായചിത്രങ്ങള്‍ കാണാന്‍ തന്നെ പ്രത്യേക ഭംഗി. എല്ലാത്തിലും ഒരു കൃത്യത. പ്രശസ്തമായ ആയിരം കല്‍മണ്ഡപം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ആയിരം കല്‍മണ്ഡപം എന്നാണ് പേരെങ്കിലും 985 കാലുകളെ ഉള്ളു.
ചാണകത്തിന്റേയും പൂക്കളുടേയും ചന്ദനത്തിരികളുടേയുമെല്ലാം സമിശ്രമായ ഒരു ഗന്ധമാണ് മധുര നഗരത്തിന്. മധുരയില്‍ എത്തിയപ്പോള്‍ മുതലുള്ള ആഗ്രഹമാണ് ജിഗര്‍തണ്ട കുടിക്കണമെന്നുള്ളത്. 'ജിഗർ' എന്നാൽ 'ഹൃദയം', 'തണ്ട' എന്നാൽ 'തണുപ്പ്' അഥവാ ജിഗർതണ്ട എന്നാല്‍ ഹൃദയം തൊടുന്ന തണുപ്പ്. പാൽ, പഞ്ചസാര, നന്നാറി സിറപ്പ്, ബദാം പിസിന് എന്നിവ ചേർത്താണ് ജിഗർതണ്ട ഉണ്ടാക്കുന്നത്. ബദാം മരത്തിന്റെ പശയാണ് ബദാം പിസിന് എന്ന് അറിയപ്പെടുന്നത്.

ജിഗര്‍താണ്ടയും കുടിച്ച് നേരെ തിരുമലനായ്ക്കര്‍ മഹലിലേക്ക് വിട്ടു. പതിനേഴാം നൂറ്റാണ്ടില്‍ മധുര ഭരിച്ചിരുന്ന ശക്തനായ ഭരണാധികാരിയിരുന്നു തിരുമല നായ്ക്കര്‍. നിരവധി സിനിമകളില്‍ നിറഞ്ഞു നിന്ന തിരുമല നായ്ക്കര്‍ മഹലിലേക്ക് പ്രവേശിച്ച ഉടനെ എന്റെ കാതില്‍ മുഴങ്ങിയത് ഇരുവര്‍ സിനിമയിലെ തമിഴ് സെല്‍വന്റെ കവിതകളാണ്. 248 തൂണുകളുള്ള കൊട്ടാരം. ഓരോ തൂണുകള്‍ക്കും 82 അടി ഉയരവും 19 അടി വീതിയുമുണ്ട്. വിശാലമായ രാജസ്സദ്ദസ്സ് നടത്താന്‍ സൗകര്യമുള്ള തരത്തിലുള്ള വലിയ ഹാളിലേക്കാണ് നമ്മള് കടന്നു ചെല്ലുക. സ്വര്‍ഗ വിലാസം , രംഗവിലാസം എന്നീ രണ്ട് ഭാഗങ്ങളായി നിലനില്‍ക്കുന്ന കൊട്ടാരത്തില്‍ താമസസ്ഥലം, പൂന്തോട്ടം, നൃത്തഹാളുകള് എന്നിവ നിലനില്ക്കുന്നു. 5 മണിവരേയാണ് കൊട്ടാരം മുഴുവന്‍ ചുറ്റി സന്ദര്‍ശിക്കാന്‍ പറ്റു.
അതിന് ശേഷം തിരുമല നായ്ക്കരുടെ ചരിത്രം പറയുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാണുന്നതിനായി പോയി. പ്രധാന ഹാളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുളളു. തിരുമല നായ്ക്കര്‍ ഹാളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് അല്പദൂരമുണ്ടെങ്കിലും പതിവുപോലെ നടക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഈ നടത്തിത്തിനിടയിലാണ് റോഡരികിലെ ഒരു തട്ടകടയില്‍ നിന്ന് ബിരിയാണിയും ബീഫ് ഫ്രൈയും കഴിക്കുന്നത്. ബിരിയാണി എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ മജ്ബൂസിന്റെ ഒരു തരം വകഭേതമാണെങ്കിലും രുചികരമാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications