50 പൈസ തിരികെ നൽകിയില്ല; പോസ്റ്റ് ഓഫീസിന് പണികിട്ടി, തുകയുടെ 2999900 % പിഴ വിധിച്ച് ഉത്തരവ്
ചെന്നൈ: ഉപഭോക്താവിന് 50 പൈസ തിരിച്ചുകൊടുക്കാതിരുന്ന തപാൽ ഓഫീസിന് പിഴ കൊടുക്കേണ്ടി വന്നത് വൻതുക. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് അനുകൂലമായ വിധി പ്രസ്താവിച്ചത്.,തപാൽ ഓഫീസിനോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
ഗെരുഗമ്പാക്കം സ്വദേശിയായ മാനഷ, കഴിഞ്ഞ വർഷം ഡിസംബർ മൂന്നിന് പൊളിച്ചാലൂർ തപാൽ ഓഫീസിലെ രജിസ്റ്റർ ചെയ്ത കത്ത് അയയ്ക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. അദ്ദേഹത്തിൽ നിന്ന് 30 രൂപ ഈടാക്കി. എന്നാൽ യഥാർത്ഥ തപാൽ ഫീസ് 29.50 രൂപ മാത്രമായിരുന്നു, തൻ്റെ 50 പൈസ അദ്ദേഹം തിരിതെ ചോദിച്ചു. ഇത് തർക്കത്തിന് കാരണമായി. പണം റൗണ്ടിക്കി എന്നായിരുന്നു താപാൽ ഓഫീസിലൽ നിന്ന് പറഞ്ഞത്. തർക്കത്തിന് പിന്നാലെ മാനഷ കേസും കാെടുത്തു.

50 പൈസ തിരികെ നൽകാനോ യു പി ഐ പേയ്‌മെൻ്റ് വഴി കൃത്യമായ തുക സ്വീകരിക്കാനോ പോസ്റ്റ് ഓഫീസ് വിസമ്മതിച്ചതായി മാനഷ പറയുന്നു. ഇത്തരം സമ്പ്രദായങ്ങൾ കാര്യമായ സാമ്പത്തിക പൊരുത്തക്കേടുകൾക്ക് കാരണമാകുമെന്നും കള്ളപ്പണത്തിന് കാരണമാകുമെന്നും ജി എസ്ടി വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.
ഇടപാടുകൾ അവസാനിപ്പിക്കുന്നത് മൂലം ഉപഭോക്താക്കൾക്കും സർക്കാരിനും കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയും മാനഷ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
"പേ യു" ക്യുആർ ഡിജിറ്റൽ പേയ്‌മെൻ്റ് സിസ്റ്റത്തിലെ സാങ്കേതിക തകരാർ ആണ് പോസ്റ്റ് ഓഫീസ് എടുത്തുപറഞ്ഞത്. 2023 നവംബർ മുതൽ തകരാറിലായിരുന്നുവെന്നും, ഒടുവിൽ 2024 മെയ് മാസത്തിൽ അത് നിർത്തലാക്കിയെന്നും തപാൽ ഓഫീസ് പറയുന്നു.
50 പെസയിൽ താഴെയുള്ള തുകകൾ പൂർത്തീകരിക്കാൻ തങ്ങളുടെ സോഫ്‌റ്റ്‌വെയർ പ്രോഗ്രാം ചെയ്‌തിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു. 50 പൈസയിൽ താഴെ വരുന്ന തുക അവഗണിച്ച് അടുത്തുള്ള തുകയിലേക്ക് റൗണ്ട് ഓഫ് ചെയ്യാൻ സോഫ്റ്റ് വെയർ പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും തപാൽ ഓഫീസ് പറഞ്ഞു
ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ച ശേഷമാണ് കമ്മീഷൻ മാനഷയ്ക്ക് അനുകൂലമായ വിധി പറഞ്ഞത്. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(47) പ്രകാരം ഒരു സോഫ്‌റ്റ്‌വെയർ തകരാർ കാരണം പോസ്റ്റ് ഓഫീസ് അമിത നിരക്ക് ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായമാണെന്ന് കമ്മീഷൻ പറഞ്ഞു. 15,000 രൂപ പിഴയാണ് കമ്മീഷൻ വിധിച്ചത്.












Click it and Unblock the Notifications