'തന്റെ സിനിമയില്‍ അഭിനയിച്ച നൂറ്റിയമ്പത് താരങ്ങളും വിളിച്ചില്ല, പക്ഷേ മോഹൻലാൽ... ' എംഎ നിഷാദിന്‌റെ കുറിപ്പ്
മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ ജന്മദിനമാണിന്ന്. മലയാള സിനിമയ്ക്ക് റെക്കോർഡ് വിജയങ്ങൾ സമ്മാനിച്ച മോഹൻലാലിന് 61 വയസ്സ് തികഞ്ഞിരിക്കുകയാണ്. സമസ്ത മേഖലകളിൽ ഉള്ളവരും അദ്ദേഹത്തിന് പിറന്നാൾ ആശംസകളും നേരുന്നുണ്ട്.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
മോഹൻലാലിനെ കുറിച്ചുള്ള ഹൃദയഹാരിയായ ഒരു കുറിപ്പാണ് സംവിധായകനും നിർമാതാവും ആയ എംഎ നിഷാദ് പങ്കുവച്ചിരിക്കുന്നത്. അതിൽ മോഹൻലാൽ എന്ന നടനേയും മനുഷ്യസ്നേഹിയേയും പകർത്തിയിരിക്കുകയാണ് നിഷാദ്. മോഹൻലാലുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധങ്ങളും പരാമർശിക്കുന്നു. കുറിപ്പ് വായിക്കാം...

മോഹൻലാൽ ദിനം
മോഹൻലാൽ ദിനം...
ഇന്ന് മലയാളത്തിന്റ്റെ മഹാനടൻ, ശ്രീ മോഹൻലാലിന്റ്റെ,ജന്മദിനമാണ്... മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ അഭിനയത്തിന്റെ മായാജാലങ്ങളാൽ
വിസ്മയപ്പിച്ച അതുല്ല്യ കലാകാരൻ...

രണ്ടേ രണ്ട് കാര്യങ്ങൾ
തിരുവനന്തപുരം, എനിക്കെന്നും പ്രിയപ്പെട്ട നഗരമാണ്... വല്ലാത്ത പോസിറ്റിവിറ്റി നൽകുന്ന നഗരം... എന്റെ ശൈശവം, ബാല്യം, കൗമാരം, യുവത്വമെല്ലാം, ആ നഗരത്തിന്റെ ഗൃഹാതുരത്വം, ഓർമ്മകൾ ഉണർത്തുന്ന ഗതകാല സ്മരണകളാൽ സമ്പന്നമാണ്... ആ ഓർമ്മകളിൽ, അന്നത്തെ
വിദ്യാർത്ഥികളായ, ഞങ്ങൾ സുഹൃത്തുക്കൾക്ക് ഒഴിച്ച് കൂടാനാകാത്ത
രണ്ടേ രണ്ട് കാര്യം മാത്രം...

എസ്എഫ്ഐയും മോഹൻലാൽ സിനിമകളും
ഒന്ന്, എസ്എഫ്ഐയുടെ നക്ഷത്രാങ്കിത ശുഭ്ര പതാക കൈകളിലേന്തിയ മുദ്രാവാക്യങ്ങളും- രണ്ട്, മോഹൻലാൽ ചിത്രങ്ങളുടെ റിലീസ് ദിനവും... രണ്ടും,ഞങ്ങൾക്ക് ആഘോഷങ്ങളായിരുന്നു...
മലയാള സിനിമയിലെ ആണത്തമുളള അധോലോക നായകൻ വിൻസെന്റ്റ് ഗോമസ്, രാജാവിന്റ്റെ മകനിലൂടെ പിറവി എടുക്കുന്നത്, എന്റെ മാർ ഇവാനിയോസ് കോളജ് കാലഘട്ടത്തിലാണ്.

പ്രണയത്തിന്റെ കാണാപ്പുറങ്ങൾ
ഇന്നും, പ്രണയത്തിന്റെ പുതിയ തലങ്ങൾ സൃഷ്ടിച്ച പത്മരാജനെന്ന അതുല്ല്യ പ്രതിഭയുടെ തൂവാനതുമ്പികൾ എന്ന ചിത്രത്തിലെ ക്ളാരയുടെ ജയകൃഷ്ണൻ അന്നോളം പറയാത്ത പ്രണയത്തിന്റെ, കാമനയുടെ, പുതു ചരിത്രമെഴുതി..
സോൾ മേറ്റ് അഥവാ ആത്മസൗഹൃദത്തിൽ, പ്രണയത്തിന്റ്റെ കാണാപ്പുറങ്ങളിൽ
ജയകൃഷ്ണൻ എന്നകഥാപാത്രത്തെ അവതരിപ്പിച്ച് മോഹൻലാൽ ഇന്നുംനമ്മെ നൊസ്റ്റാൾജിയയിലേക്ക് കൊണ്ട് പോകുന്നു...

എന്നും സാധാരണക്കാരൻ
സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ ലാളിത്യമാർന്ന കഥാപാത്രങ്ങൾക്ക്
മോഹൻലാൽ മികവേകി... നമ്മളിലൊരാളായിഇന്നും, വെളളിത്തിരയിലും പുറത്തും തുടരുന്ന ആത്മ ബന്ധം... മോഹൻലാൽ എന്നും സാധാരണക്കാരനാണ്. അദ്ദേഹം സഹജീവികളോട് മാന്യമായി പെരുമാറുന്ന കാരുണ്യമുളള വ്യക്തിയുമാണ്.

കൊവിഡ് കാലത്ത്
കഴിഞ്ഞ കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രമല്ല താൻ തൊഴിലെടുക്കുന്ന സിനിമ രംഗത്തെ സാധാരണ തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി മുന്നിലുണ്ടായിരുന്നു. കോവിഡ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ സിനിമ രംഗത്തെ തന്റെ സഹപ്രവർത്തകരെ നേരിട്ട്
വിളിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയ മറ്റൊരു വ്യക്തിയില്ല എന്നുളളതാണ് സത്യം... അതൊക്കെയാണ് ലാൽ എന്ന മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.

ജാഡയും അഹങ്കാരവും
ജാഡയുടേയും അഹങ്കാരത്തിന്റേയും പൊങ്ങച്ചത്തിന്റേയും അസൂയയുടേയും
കറുത്ത കണ്ണട ലാലിന്റ്റെ മുഖത്ത് നിങ്ങൾ കാണില്ല. നിങ്ങളാരുമായിക്കോട്ടെ... ലാലേട്ടാ എന്ന ഒറ്റ വിളിയിൽ നിങ്ങളോട് ഒരു പുഞ്ചിരി
കൊണ്ടെങ്കിലും തിരിച്ച് അദ്ദേഹം സംവേദിച്ചിരിക്കും.

കഴിവിൽ വിശ്വാസമുള്ള നടൻ
സ്വന്തം കഴിവിൽ വിശ്വാസമുളള നടനാണ് മോഹൻലാൽ. കൂടെ അഭിനയിക്കുന്നവരെ, തന്നോടൊപ്പം ചേർത്ത് നിർത്തുന്ന നടൻ. സംസ്ക്കാരവും തറവാടിത്തവും ഒരേപോലെ കാത്ത് സൂക്ഷിക്കുന്ന മനുഷ്യൻ.

സുപ്രധാന നിമിഷങ്ങളിലെ സാന്നിധ്യം
മോഹൻലാലുമായി വളരെ വലിയ ബന്ധമൊന്നുമില്ല എനിക്ക്. പക്ഷെ... എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലൊക്കെ അദ്ദേഹത്തിന്റ്റെ സാന്നിധ്യം ഉണ്ടായിരുന്നു. അതിലൊന്നാണ്, സംസ്ഥാന ചലച്ചിത്ര
അവാർഡ് ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി
ശ്രീ പിണറായി വിജയനിൽ നിന്നും സ്വീകരിക്കുമ്പോൾ,വേദിയിലെ ലാലേട്ടന്റ്റെ
സാന്നിധ്യം. ഹരിപ്പാട്ടെ അദ്ദേഹത്തിന്റെ തീയറ്റർ സമുച്ചയത്തിന്റെ ഉത്ഘാടനത്തിന് ചെറിയാൻ കല്പകവാടിക്കൊപ്പം എന്നേയും ക്ഷണിച്ചത്... കോവിഡ് എന്ന മഹാമാരി പിടിപെട്ട് ഞാൻ ആശുപത്രിയിൽ കിടക്കുമ്പോൾ ആന്റണി വഴി എന്റെ അസുഖ വിവരങ്ങൾ തിരക്കിയ മോഹൻലാലിനെ ഞാനെങ്ങനെ
മറക്കും?

അവരിൽ ഒരാളല്ല
ഞാൻ നിർമ്മിച്ചതും,സംവിധാനം ചെയ്ത ചിത്രങ്ങളിലുമായി മധു സാർ മുതൽ പുതു തലമുറയിലെ, ഫഹദ് ഫാസിൽ വരെ ഏകദേശം നൂറ്റി അമ്പതോളം താരങ്ങൾ
അഭിനയിച്ചിട്ടുണ്ട്. അവരിൽ എന്റെ അസുഖവിവരങ്ങൾ തിരക്കി വിളിച്ച വിരലിൽ എണ്ണാവുന്ന താരങ്ങളിൽ ഒരാളാണ്എന്റെ സിനിമകളിൽ അഭനയക്കാത്ത മോഹൻലാൽ.

കുടുംബ ബന്ധം
എന്റെ പിതാവും ലാലേട്ടന്റെ അച്ഛൻ ശ്രീ വിശ്വനാഥൻ നായർസാറും സുഹൃത്തുക്കളായിരുന്നു. കൂടുതൽ കാലവും ജോലി ചെയ്തത് തിരുവനന്തപുരത്തും. അത് കൊണ്ട് തന്നെ അനന്തപദ്മനാഭന്റെ നാടും മോഹൻലാലും എനിക്കെന്നും പ്രിയപ്പെട്ടവ തന്നെ...

അഭിനയ പാടവം
മോഹൻലാൽ എന്ന നടന്റെ അഭിനയ പാടവത്തെ പറ്റി ഒരുപാട് പറയേണ്ട കാര്യമില്ല.
ലാൽ, കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കും. എന്നിട്ട് അനായാസേന
നമ്മളിലേക്ക് പകരും... നാച്ചുറൽ ആക്ടറാണദ്ദേഹം. വാനപ്രസ്ഥവും സദയവുമാണ് അതിന് വിപരീതമായി അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ.

എന്താണ് ആ രഹസ്യം
ഒരിക്കിൽ ഒരു മാധ്യമ സൂഹൃത്ത് എന്നോട് ചോദിച്ചു. മോഹൻലാലിന്റെ വിജയത്തിന്റെ രഹസ്യമെന്താണ് എന്ന്! ഞാൻ പറഞ്ഞു, അതിൽ രഹസ്യമൊന്നുമില്ല; അത് അദ്ദേഹത്തിന്റെ അർപ്പണ മനോഭാവവും
ഗുരുത്വവുമാണ്. എല്ലാത്തിനുമുപരി, അദ്ദേഹത്തിന്റെ അമ്മയുടെ അനുഗ്രഹമാണ്. ഒരമ്മയെ, ഇത്രയും സ്നേഹിക്കുന്ന മകൻ. അതാണ് പരസ്യമായി
പറയേണ്ട മോഹൻലാലിന്റെ ഏറ്റവും വലിയ സവിശേഷത.

ആശംസകൾ
മലയാള സിനിമയിൽ,ഇനിയും കരുത്തുളള
ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുളള അവസരവും ഭാഗ്യവും ലാലേട്ടനുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി
ആഗ്രഹിച്ച് കൊണ്ടും,പ്രാർത്ഥിച്ചുകൊണ്ടും
അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം
നേരുന്നു..
പ്രിയ മോഹൻലാലിന് ജന്മദിനാശംസകൾ !!
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications