Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരതാംബ: ജനത്തിന് ഒരു ഗുണവും ഇല്ലാത്ത ചിത്രമെന്ന് അഖില്‍ മാരാർ: മോദി പിണറായിയോട് പറഞ്ഞ ഒരു രഹസ്യവും

'ഭാരതാംബ' വിഷയത്തില്‍ സംസ്ഥാന സർക്കാറും ഗവർണ്ണർ രാജേന്ദ്ര ആർലേക്കറും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിന് ഇടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി അഖില്‍ മാരാർ. അപകട സമയങ്ങളില്‍ പിണറായി വിജയന്റെ രക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗവർണറും എത്തുന്നുവെന്ന ആരോപണമാണ് അഖില്‍ മാരാർ വീണ്ടും ആവർത്തിക്കുന്നത്.

'പിണറായി വിജയൻ രാഷ്ട്രീയമായി വെല്ലുവിളി നേരിടുന്ന സാഹചര്യം ഉണ്ടോ അപ്പോൾ ഗവർണ്ണർ രക്ഷയ്‌ക്കെത്തും.. തമ്പാക്ക് ചവച്ചു കുട്ടികുരങ്ങന്മാരോട് വെല്ലുവിളി ആയിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ജോലി. സത്യത്തിൽ ബിജെപിയുടെ കേരളത്തിലെ കണ്ടന്റ് ക്രീയേറ്റഴ്‌സ് ആണ് ഗവർണർമാർ എന്ന് തോന്നിപോകും.' അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

akhil-bhrathamba

നിനക്ക് ആരുമില്ല എന്ന് തോന്നിയാൽ എല്ലാം നഷ്ടമായി എന്ന് തോന്നിയാൽ നീ ഒന്ന് രാജ് ഭവനിലേക്ക് നോക്കണം നിന്നെ രക്ഷിക്കാൻ അവിടെ ആളുണ്ടാകും. മോദിജി പിണറായിജിയോട് രഹസ്യമായി പറഞ്ഞ വാക്കാണ്. വാക്കാണ് സത്യം. നിങ്ങൾ ഓർക്കുന്നുണ്ടോ എന്നറിയില്ല എപ്പോഴൊക്കെ പിണറായി വിജയൻ രാഷ്ട്രീയമായി വെല്ലുവിളി നേരിടുന്ന സാഹചര്യം ഉണ്ടോ അപ്പോൾ ഗവർണ്ണർ രക്ഷയ്‌ക്കെത്തും.. തമ്പാക്ക് ചവച്ചു കുട്ടികുരങ്ങന്മാരോട് വെല്ലുവിളി ആയിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ജോലി.

സത്യത്തിൽ ബിജെപിയുടെ കേരളത്തിലെ കണ്ടന്റ് ക്രീയേറ്റഴ്‌സ് ആണ് ഗവർണർമാർ എന്ന് തോന്നിപോകും. കഴിഞ്ഞ ദിവസം ചൂരൽമലയിൽ ഉരുൾ പൊട്ടി. വില്ലേജ് ഓഫീസറെ ജനങ്ങൾ കയറി അടിച്ചു. വലിയ പ്രതിഷേധങ്ങൾ അവിടെ നടക്കുന്നു. ഒരു വർഷമായി ജനങ്ങളുടെ കൈയിൽ നിന്നും 765കോടി പിരിച്ചു വെച്ച പിണറായിയെ ജനങ്ങൾ പഞ്ഞിക്കിടും എന്ന് കണ്ടപ്പോൾ രക്ഷകനായി ഗവർണർ അവതരിച്ചു. ജനങ്ങൾക്ക് ഒരു ഗുണവും ഇല്ലാത്ത ഒരു ചിത്രവും പൊക്കി പിടിച്ചു രാഷ്ട്രീയം കളിക്കുക അല്ല തന്റെ ഉത്തരവാദിത്തം എന്ന് അദ്ദേഹം മനസ്സിലാക്കുക.

ഇന്ദിരാ ഗാന്ധിയെ വാജ് പേയ് ദുർഗ എന്ന് വിളിച്ചിട്ടുണ്ട് എന്ന് വെച്ചു ദുര്ഗാഷ്ടമിക്ക് ബിജെപിക്കാർ ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിൽ വിളക്ക് കൊളുത്തി ആദരിക്കുമോ.. നിങ്ങൾ ആരാധിക്കുന്ന ചിന്ഹങ്ങൾ, കൊടികൾ, ബിംബങ്ങൾ ഇവയൊക്കെ മറ്റുള്ളവർ സ്വീകരിക്കണം എന്ന് ഭരഘടന പദവിയിൽ ഇരുന്ന് ഒരാൾ ചെയ്യുന്നത് ശെരിയാണോ. ഇതൊക്കെ ശെരിയല്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാം..

ഗവർണ്ണരുടെ ഇമ്മാതിരി തറ വേലകൾ മാധ്യമങ്ങളും പ്രതിപക്ഷവും തള്ളി കളഞ്ഞിട്ട് ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ ഇവിടെ ചർച്ച ചെയ്യണം. ചുരുക്കം പറഞ്ഞാൽ കാവി കൊടി പിടിച്ച ഭാരതത്തിന്റെ അമ്മ മൂലം വയനാട്ടിലെ എല്ലാം നഷ്ടപ്പെട്ട ഒരുപറ്റം ജനതയുടെ കണ്ണീർ കേരളത്തിലെ മാധ്യമങ്ങൾ മുക്കി. രാജ്യസ്നേഹം വാക്കിലല്ല പ്രവർത്തിയിലൂടെ ആണ് തെളിയിക്കേണ്ടത്..
ഭാരത മാതാവിന് പ്രണാമം- അഖില്‍ മാരാർ കുറിപ്പ് അവസാനിപ്പിക്കുന്നു.

അതേസമയം, കേരള സർവ്വകലാശാലക്കുള്ളിൽ പരിപാടിയിൽ പ്രദർശിപ്പിക്കുന്നതിനായി കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ചാൻസിലർ കൂടിയായ ഗവർണർ എത്തിച്ചേർന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രചരിപ്പിക്കുന്ന ഗവർണറുടെ നിലപാട് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്.
ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷമായിട്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഗവർണറുടെ സംഘപരിവാർ രാഷ്ട്രീയം നടപ്പാക്കാനുള്ള വേദിയല്ല രാജ്ഭവൻ.

ജനാധിപത്യ വ്യവസ്ഥയിൽ സ്വീകാര്യമായ ബിംബമല്ല അദ്ദേഹം പ്രചരിപ്പിക്കുന്ന ഭാരതാംബയുടെ ചിത്രം. കാവിക്കൊടിയേന്തിയ ഭാരതാംബയെ പ്രചരിപ്പിക്കാൻ നിർബന്ധ ബുദ്ധിയോടെ ഗവർണർ ശ്രമിക്കുന്നത് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സർക്കാർ നിലപാട് ഗവർണറെ അറിയിക്കും. ആർ എസ്സ് എസ്സ് ബിംബങ്ങളെ പൊതുബോധത്തിലേക്ക് സന്നിവേശിപ്പിച്ച് അവ സാധൂകരിച്ചെടുക്കാനുള്ള കൗശലങ്ങൾ കേരളമണ്ണിൽ വിലപ്പോവില്ലെന്നും മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+