കടുത്ത വിമർശനം; മാപ്പ് പറഞ്ഞ് ഗബ്രി, പക്ഷേ...'അത് കണ്ടപ്പോൾ ഏറെ വിഷമം തോന്നി'
ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട താരങ്ങളാണ് ഗബ്രിയും ജാസ്മിനും. ലൗ ട്രാക്ക് കളിച്ച് പ്രേക്ഷകരെ ഇരുവരും വഞ്ചിച്ചുവെന്നായിരുന്നു ഒരു കൂട്ടരുടെ ആരോപണം. ഇരുവരും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സമൂഹത്തിന്റെ കണ്ണിൽ നിന്ന് നോക്കുമ്പോൾ നമ്മുക്ക് വീഴ്ച പറ്റിയിട്ടുണ്ടാകാം. എന്നാൽ ഇതെല്ലാം വ്യക്തിപരമായ കാഴ്ചപ്പാടുകൾ ആണ്. എന്നെ സംബന്ധിച്ച് ഞാൻ അവിടെ ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ ജസ്റ്റിഫൈഡ് ആണ്.ഞാൻ ദേഹത്ത് സ്പർശിച്ചതിന്റെ പേരിലാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്. ഞാൻ ഉമ്മ വെച്ചു, കൈ പിടിച്ചിരുന്നു എന്നൊക്കെയാണ് വിമർശനം. ഞങ്ങൾ വൾഗറായി ഒന്നും ചെയ്തിട്ടില്ല. വളരെ ബേസിക് ആയി പുറത്തും ആളുകൾ സൗഹൃദത്തിനിടയിൽ ചെയ്യുന്ന കാര്യങ്ങളാണ് അത്. ഇത് എന്നെ കാഴ്ചപ്പാടാണ്. ചിലപ്പോൾ മറിച്ച് ആളുകൾക്ക് തോന്നുന്നുണ്ടാകാം. അങ്ങനെയാണെങ്കിൽ ഞാൻ മാപ്പ് പറയുന്നു, നിങ്ങളെ അൺകംഫർട്ടബിൾ ആക്കിയതിന്.

പക്ഷേ എന്റെ കാഴ്ചപ്പാടിൽ അതിൽ തെറ്റില്ല. ഞാൻ എല്ലാവരോടും ഇങ്ങനെ ബിഹേവ് ചെയ്യുന്ന ആളാണ്. എന്റെ ലൗ ലാംഗ്വേജ് സ്പർശനമാണ്. ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരേണ്ട കാര്യമില്ല. ഞാൻ എന്റെ സുഹൃത്തുക്കളുടേയും വീട്ടുകാരുടേയും അടുത്ത് ഇങ്ങനെ തന്നെയാണ്. എന്തായാലും പ്രേക്ഷകരെ അത് ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. എന്നാൽ എന്റെ നിലപാടുകൾ മാറ്റി ചിന്തിക്കേണ്ട ആവശ്യമില്ല.
'ജാസ്മിൻ ഇപ്പോൾ ട്രാക്ക് മാറ്റിയല്ലോ'; ഗബ്രിയുടെ പ്രതികരണം ഇങ്ങനെ..അടുത്ത പ്ലാൻ ഇതാണ്
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ പല ട്രോളുകളും കണ്ടിരിന്നു. പലതും ആസ്വദിച്ചിട്ടുണ്ട്. ഒരു മലയാളം ചാനലിൽ വന്നൊരു സ്കിറ്റ് വ്യക്തിപരമായി വേദനിപ്പിച്ച ഒന്നായിരുന്നു. രണ്ട് പേരുടെ ക്യാരക്ടേഴ്സിനെ എടുത്ത് അവരെ ഡിഫെയിം ചെയ്ത് അതിലൊരു വൾഗർ എലമെന്റ് കൊണ്ടുവന്നു. മെലോ ഡ്രാമയായിട്ടില്ല സെക്ഷ്വലൈസ് ചെയ്തതായിട്ടാണ് തോന്നിയത്. ഞാനും ജാസ്മിനും തമ്മിൽ ഉണ്ടായിരുന്നത് പരിശുദ്ധമായൊരു ബദ്ധമാണ്. അത് സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലുമൊക്കെ.അതിലൊരു ലൈംഗിക ചുവ ആഡ് ചെയ്യുന്നത് വളരെ മോശമായ കാര്യമാണ്. എന്റെ കുടുംബത്തേയും ബാധിച്ചിരുന്നു. കുഴപ്പമില്ല. കേക്കിന് ടേസ്റ്റുണ്ടെങ്കിൽ എല്ലാവർക്കും കഴിക്കാൻ താൽപര്യമുണ്ടാകും, വിറ്റുപോകുന്ന കണ്ടന്റ് എല്ലാവരും വിൽക്കട്ടെ', ഗബ്രി പറഞ്ഞു.












Click it and Unblock the Notifications