'ഉർവശിയെ മലയാള സിനിമയിലെ പ്രബലർ വിവാഹം കഴിക്കാൻ കൊതിച്ചു, എന്നാൽ..; ശാന്തിവിള ദിനേശ് പറയുന്നു
കൊച്ചി: മകളുടെ സിനിമ അരങ്ങേറ്റം സംബന്ധിച്ച പത്രസമ്മേളനത്തിനിടെ മുൻ ഭാര്യയായ ഉർവശിയെ കുറിച്ച് നടൻ മനോജ് കെ ജയൻ നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് അമ്മയുടെ അനുഗ്രഹം വാങ്ങാനാണ് ആദ്യം ആവശ്യപ്പെട്ടതെന്നും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിയാണവർ എന്നും മനോജ് പറഞ്ഞു. ഏറെ വൈകാരികമായിട്ടായിരുന്നു മനോജ് സംസാരിച്ചത്. ഇതോടെ നിരവധി പേർ നടനെ അഭിനനന്ദിച്ച് രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മനോജ് കെ ജയനെ കുറിച്ചും ഉർവശിയുടെ കുടുംബത്തെ കുറിച്ചുമെല്ലാം തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ ശാന്തിവിള സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
'കർശക്കശക്കാരനായിരുന്നു ചവറ വിപി നായർ. എന്നാൽ ഭാര്യ വിജയലക്ഷ്മി നർമ്മ സംഭാഷണം നടത്തുന്ന സൗഹൃദം പുലർത്തുന്നൊരു സ്ത്രീയായിരുന്നു. വിജയലക്ഷ്മിയിൽ നിന്നായിരിക്കണം കൽപ്പനയ്ക്കും ഊർവശിക്കുമൊക്കെ ഹ്യൂമർ സെൻസ് കിട്ടിയത്. നാടക രംഗത്ത് ഒന്നും ആകാൻ കഴിയാതെ ആയപ്പോൾ അഞ്ച് മക്കളേയും കൂട്ടി കോടംപക്കത്തേക്ക് കളം മാറ്റി. ഭാര്യയും ഭർത്താവും കുറച്ച് സിനികളിൽ അഭിനയിച്ചിരുന്നു. മക്കൾ സിനിമയിൽ നിന്നും ഭാഗ്യം കൊണ്ടുവരുന്നതിന് മുൻപേ വിപി നായർ സിനിമയിൽ നിന്നും വിട പറഞ്ഞു. പിന്നെ അമ്മയുടെ ചിറകിനടിയിൽ നിന്നായിരുന്നു വളർച്ച.

കലാരഞ്ജിനിയും കൽപനയും ഊർവശിയും പെട്ടെന്ന് ശ്രദ്ധേയരായി. ഇതിൽ ഊർവശി ദക്ഷിണേന്ത്യയിൽ സിനിമയിൽ തന്നെ മാർക്കറ്റ് വാല്യു ഉള്ള നായികയായി മാറി. കൽപന കമലഹാസനോടൊപ്പം അടക്കം മികച്ച ഹാസ്യവേഷങ്ങൾ ചെയ്ത് ശ്രദ്ധനേടി. കലാരഞ്ജിനിയായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ പെട്ടെന്ന് ഒതുങ്ങി പോയി. ഒരു മേക്കപ്പ് മാൻ ചെയ്ത ചതിയിൽ ശബ്ദം നഷ്ടപ്പെടുകയുമൊക്കെ ചെയ്തപ്പോൾ അവർ ഒതുങ്ങി.
പേരും പ്രശസ്തിയുമൊക്കെ നേടിയിട്ടും 5 പേരുടേയും ദാമ്പത്യ ജീവിതം ശോഭനമായില്ല. അഞ്ചാമത്തെ മകനായ പ്രിൻസ് ഒരു പ്രണയത്തിൽ കുടുങ്ങി പ്രണയ നൈരാശ്യം കാരണം ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺമക്കളിൽ മൂന്ന് പേർക്കും ഓരോ മക്കളായി, വിവാഹ ജീവിതത്തിൽ കൈപ്പേറിയ അനുഭവവും ഉണ്ടായി. അതിൽ ഉർവശി മാത്രം വീണ്ടും വിവാഹം കഴിച്ചു, ഇപ്പോഴൊരു മകനുണ്ട്. കലച്ചേച്ചിക്ക് ഒരു മകനാണ്. ഉർവശിക്കും കൽപ്പനയ്ക്കും ഓരോ പെൺകുട്ടികളും.
കൽപനയെ വിവാഹം കഴിച്ചത് സംവിധായകൻ അനിൽ ബാബു ആയിരുന്നു. ഒരു മകളായപ്പോൾ രണ്ട് പേരും പിരിഞ്ഞു, എന്തിനാണെന്ന് അറിഞ്ഞില്ല. സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി. ഒരു മകളായി എന്നാൽ എവിടെയോ വെച്ച് അവരുടെ ദാമ്പത്യ ജീവിതം തകർന്നു. ഇരുവരും പരസ്പരം ചളി വാരി എറിയാതെ പിരിഞ്ഞു. രണ്ട് പേരും മറ്റൊരു വിവാഹം കഴിച്ചു, രണ്ട് പേർക്കും ആൺകുട്ടികളും പിറന്നു.
ഇവിടെ മനോജ് കെ ജയൻ പിരിയുമ്പോൾ വ്യത്യസ്തനായി. മകൾ കുഞ്ഞാറ്റയെ കൂടി കൂടെ കൊണ്ടുപോയി. പഠിപ്പിച്ചു. മകൾ വളർന്നു ഇപ്പോൾ നവാഗതനായ ബിനു പീറ്റർ ഒരുക്കുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന സിനിമയിൽ നായികയാകുന്നു. സിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ പങ്കെടുത്ത് മനോജ് കെ ജയൻ വികാരഭരിതനായി. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവെച്ചപ്പോൾ അവളോട് ആദ്യം പറഞ്ഞത് അമ്മയുടെ അനുഗ്രഹം വാങ്ങണമെന്നതാണെന്ന് മനോജ് പറഞ്ഞു. ചെന്നൈയിലേക്ക് മകളെ കയറ്റി വിട്ടു, അമ്മയുടെ അനുഗ്രഹം വാങ്ങിപ്പിച്ചു. ഉർവശി വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ സിനിമ ചെയ്യേണ്ടെന്ന് മകളോട് പറഞ്ഞേനെയെന്ന് മനോജ് പറഞ്ഞു. അദ്ദേഹം വികാരഭരിതനായി. മനോജ് കെ ജയന്റെ മനസിൽ ഉർവശിക്ക് ഇപ്പോഴും ഒരു സ്ഥാനം ഉണ്ട്. മാനസികമായി ഇത്രയും ഇഴയടുപ്പം ഉണ്ടായിരുന്നുവെങ്കിൽ എന്തിനാണ് മനോജേ പിരിഞ്ഞത് എന്ന് എനിക്ക് തോന്നി. കലാകാരന്റെ മനസ് നിർമ്മലമായിരിക്കണം. ഒരു തലവേദന മതി ജീവിതം തകരാൻ . കൂടുതൽ തുടിക്കരുത്', ശാന്തിവിള ദിനേശ് പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications