ഈ യുദ്ധം ലീഡര്‍ ജയിയ്ക്കുമോ?...2
1990 കളുടെ ആദ്യത്തില്‍ കരുണാകരനോട് പിണങ്ങി തിരുത്തല്‍ വാദി പട നയിച്ച് പുറത്ത് വന്നവരാണ് ജി. കാര്‍ത്തികേയനും രമേശ്ചെന്നിത്തലയും. 1995 ല്‍ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ഇറക്കാന്‍ എ വിഭാഗം ശ്രമിച്ചപ്പോള്‍ കരുണാകരനോട് ഒട്ടി നിന്നതും ഈ ജി. കാര്ത്തികേയന് തന്നെ. അതിന്റെ ഗുണവും കാര്ത്തികേയന് കിട്ടി. ആന്റണിയുടെ നേതൃത്ത്വത്തില്‍ മന്ത്രിസഭ വന്നപ്പോള്‍ കരുണാകരന് മുന്‍കൈയെടുത്ത് ജി. കാര്‍ത്തികേയനെ മന്ത്രിയാക്കി. വൈദ്യുതി വകുപ്പും കിട്ടി. അത് ചരിത്രം. ജി. കാര്ത്തികേയന് നയിച്ച തിരുത്തല്‍ വാദിപടയ്ക്ക് സമാനമായിട്ടാണ് ഇപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും പുതിയ പട നയിയ്ക്കുന്നത്.
ഒരു വലിയ യുദ്ധം നയിച്ചതിന്റെ ക്ഷീണത്തില്‍ നിന്ന് ലീഡര്‍ മുക്തനായി വരുന്നതേയുള്ളൂ. ആന്റണിയെ പുറത്താക്കാന്‍ കച്ചകെട്ടിയിറങ്ങിയ ലീഡര്‍ മുഖംരക്ഷിയ്ക്കാന്‍ കഴിഞ്ഞ തവണ അവസാനഅടവും പുറത്തെടുക്കേണ്ടിവന്നു. പുതുതായി പാര്‍ട്ടി രൂപീകരിയ്ക്കുമെന്ന് പൊതുയോഗത്തില്‍ പ്രഖ്യാപിച്ച ലീഡര്‍ക്ക് പിന്നെ തന്റെ പ്രസ്താവന വിഴുങ്ങേണ്ടിവന്നു. പക്ഷെ തന്റെ അറ്റകൈ പ്രയോഗത്തില്‍ ലീഡര്‍ക്ക് മകന് ഒരു മന്ത്രിസ്ഥാനം നേടിക്കൊടുക്കാനും രാജ്യസഭാ സീറ്റ് ഉറപ്പാക്കാനും മകള്‍ക്ക് ഒരു പാര്‍ലമെന്റ് സ്ഥാര്‍ത്ഥിത്വം തരപ്പെടുത്തുവാനും കഴിഞ്ഞു. പക്ഷെ ആന്റണിയെ പുറത്താക്കുക എന്ന തന്റെ യുദ്ധത്തില്‍ ലീഡര്‍ക്ക് പത്തിമടക്കേണ്ടിയും വന്നു.
ഇപ്പോഴത്തെ കുഴപ്പം ലീഡര്‍ക്ക് ഒതുക്കിതീര്‍ക്കാന്‍ കഴിയുമോ? വടക്കാഞ്ചേരിയിലെ അഗ്നിപരീക്ഷയില്‍ മുരളി വിജയിക്കുമോ? ഐ ഗ്രൂപ്പിലെ ഇപ്പോഴത്തെ ആഭ്യന്തരക്കുഴപ്പം ശക്തമാണ്. അച്ഛനും മകളും മകനും സ്ഥാനങ്ങള്‍ തരപ്പെടുത്തിയതിനെതിരെ ശക്തമായ വികാരമാണ് അവിടെ മുഴങ്ങുന്നത്. ഐ ഗ്രൂപ്പ് വക്താവും മുന്‍മന്ത്രിയുമായ പന്തളം സുധാകരനും ഐ ഗ്രൂപ്പ് പ്രവര്‍ത്തകരെ തഴയുന്നതിനെതിരെ രംഗത്ത് വന്നിരിയ്ക്കുകയാണ്. വരും ദിവസങ്ങളില്‍ ഐ ഗ്രൂപ്പിലെ കൂടുതല്‍ പേര് പ്രതിഷേധവുമായി രംഗത്തുവരുമെന്ന് കരുതുന്നു.
ലീഡര്‍ക്ക് ശേഷം ഐ ഗ്രൂപ്പിന്റെ നേതാവാകാനിരിയ്ക്കുന്ന മുരളിയുടെ സ്വഭാവഹത്യയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. ഐ ഗ്രൂപ്പിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് ഈ ആരോപണം. കരുണാകരന്റെ ഉറ്റ അനുയായികളായ കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചനും മുന്‍മന്ത്രി പി.പി. ജോര്‍ജ്ജും കരുണാകരനെ ഇപ്പോഴും പിന്തുണയ്ക്കുകയാണെങ്കിലും ഐ ഗ്രൂപ്പിലെ പ്രവര്‍ത്തകരെ അവര്‍ക്ക് നിശ്ശബ്ദരാക്കാന്‍ കഴിയുമോ? ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ലീഡറെപ്പോലെ ലീഡറുടെ മകനെ അവരുടെ നേതാവായി അംഗീകരിയ്ക്കുമോ? ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഐ ഗ്രൂപ്പിന്റെ ഭാവി നിര്‍ണ്ണയിക്കുക.
2
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications