രാഹുല്‍ പശുപാലനും രശ്മി നായരും ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിവാദ വിഷയങ്ങള്‍. ചെറിയ പെണ്‍കുട്ടികളെ വളരെ മോശമായ രീതിയില്‍ ചിത്രീകരിയ്ക്കുന്ന 'കൊച്ചു സുന്ദരികള്‍' ഫേസ്ബുക്ക് പേജിന്റെ അഡ്മിന് അറസ്റ്റിലായതൊന്നും ആര്‍ക്കും വലിയ പ്രശ്മാണെന്ന് തോന്നുന്നില്ല.
ചുംബന സമരം കൊണ്ടുണ്ടാക്കിയ പേരുകൊണ്ട് മാത്രമാണ് രാഹുല്‍ പശുപാലനും രശ്മിയും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. അല്ലെങ്കില്‍ ഇവരെ കുറിച്ച് പൊതുസമൂഹം അറിയുക പോലും ഉണ്ടായിരുന്നില്ല.
എങ്ങനെയായിരുന്നു രാഹുലിന്റേയും രശ്മിയുടേയും ജീവിതം. ആരോപണങ്ങള്‍ പലതാണ്....
സഹപാഠികള്‍
രശ്മിയും രാഹുല്‍ പശുപാലനും സഹപാഠികള്‍ ആയിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നതും അടുക്കുന്നതും , വിവാഹം കഴിയ്ക്കുന്നതും
എന്‍ജിനീയര്‍മാര്‍
മധുരയിലെ ഒരു എന്‍ജിനീയറിംഗ് കോളേജിലാണ് രണ്ട് പേരും പഠനം പൂര്‍ത്തിയാക്കിയത്. ആ സമയത്ത് തന്നെ പ്രണയത്തിലായിരുന്നു.
വിവാഹം
എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. അക്കാലത്ത് രശ്മി മോഡലിങ്ങില്‍ എത്തിയിരുന്നില്ല.
മകന്
ആറ് വയസ്സുള്ള ഒരു മകനുണ്ട് ഇവര്‍ക്ക്. മകനോട് രണ്ട് പേര്‍ക്കും അത്രയേറെ അടുപ്പവും ഉണ്ട്.
എല്ലാം യാദൃശ്ചികം
ഒരു തമിഴ് സിനിമയ്ക്ക് ബിക്കിനി മോഡല്‍ വേണമായിരുന്നു. രശ്മിയും രാഹുലും നടത്തിയ ഒരു വിനോദയാത്രയിക്കിടെയുള്ള ബിക്കിനി ഫോട്ടാസ് കണ്ടാണ് അവര്‍ രശ്മിയെ സമീപിച്ചത്. അതായിരുന്നു മോഡലിങ്ങിലേയ്ക്കുള്ള വരവിന്റെ തുടക്കം.
ഫ്രീ സെക്സ്
ഫ്രീ സെക്സിനെ പിന്തുണച്ചിരുന്നവരായിരുന്നു രാഹുലും രശ്മിയും എന്നാണ് വിവരം. രണ്ട് പേര്‍ക്കും വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എസ്കോര്‍ട്ട് സര്‍വ്വീസ്
മോഡലിങ്ങിന്റെ തുടക്ക കാലം മുതലേ രശ്മി എസ്കോര്‍ട്ട് സര്‍വ്വീസിന്റെ ഭാഗമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം മനോജ് കെ ശ്രീധറും രെഹ്ന ഫാത്തിമയും വെളിപ്പെടുത്തിയത്.
പണമാണോ പ്രശ്നം
പണത്തിന് വേണ്ടിതന്നെ ആയിരിയ്ക്കും രാഹുലും രശ്മിയും ഇത്തരം ഒരു പരിപാടിയ്ക്കിറങ്ങിത്തിരിച്ചതെന്നാണ് പറയുന്നത്.
ആഡംബര ജീവിതം
ആഡംബര ജീവിതമാണ് രാഹുലും രശ്മിയും നയിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പണം കണ്ടെത്താനും സെക്സ് റാക്കറ്റിലൂടെ സാധിച്ചിരുന്നു എന്നാണ് സംശയിക്കുന്നത്.
തെളിവുകള്‍ സൂക്ഷിച്ചു
പല പ്രമുഖരുമായും ഇത്തരത്തില്‍ ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന് ആക്ഷേപമുണ്ട്. രാഹുലിന്റേയും രശ്മിയുടേയും ലാപ്ടോപ്പുകള് പരിശോധിച്ചാല്‍ ഇതിന് ആവശ്യമായ തെളിവുകള്‍ ലഭിയ്ക്കുമെന്നും പറയുന്നു. രശ്മിയോടും രാഹുലിനോടുംഏറെ അടുപ്പമുണ്ടായിരുന്നവര്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്.
മറ്റാരും ഇല്ല
രാഹുലും രശ്മിയും മാത്രം. മറ്റ് ഏജന്റുമാരോ, പെണ്‍വാണിഭ സംഘമോ ഉണ്ടാകാനിടയില്ലെന്നായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ഇവരോട് അടുപ്പമുണ്ടായിരുന്ന പലരും പ്രതികരിച്ചത്.
സത്യമെന്ത്
പോലീസ് പറയുന്നത് പ്രകാരം രശ്മിയും രാഹുലും പെണ്‍വാണിഭ സംഘത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി രശ്മിയുമായി ഇടപാടുകള്‍ നടത്തുന്നുണ്ടെന്നാണ് കേസിലെ മുഖ്യപ്രതി അബ്ദുള്‍ ഖാദര്‍ പോലീസിനോട് പറഞ്ഞത്.
അതിന് മുമ്പ്
അബ്ദുള്‍ ഖാദറുമായി ബന്ധപ്പെടുന്നതിന് മുമ്പ് തന്നെ രശ്മിയടേയും രാഹുലിന്റേയും ജീവിതം ഏതാണ് ഇങ്ങനെ തന്നെ ആയിരുന്നു എന്നും ആക്ഷേപമുണ്ട്.
പബ്ലിസിറ്റി
ചുംബന സമരത്തിലായാലും മോഡലിങ്ങിന്റെ കാര്യത്തിലായാലും രശ്മിയ്ക്ക് പരമാവധി പബ്ലിസിറ്റി നല്കാന് രാഹുല്‍ പശുപാലനും ശ്രദ്ധിച്ചിരുന്നു. ഇരുപതോളം ഫേക്ക് ഐഡികളുമായി രാഹുല്‍ ഫേസ്ബുക്കിലും സജീവമായിരുന്നു.
- 'ഗെയിം ഓവർ എന്ന് ആരതി പൊടിയുടെ ഭീഷണി മെസേജ്; റോബിനെതിരെ ഇനി 'ഹെവി പൂട്ട്'; ശാലു പേയാട്
- IPL 2023 | ഈ സീസണ് മൊത്തം കളറാകും, ഉദ്ഘാടനം കൊഴുപ്പിക്കാനെത്തുന്നത് ഈ നടിമാര്‍..?
- സ്വപ്നം കണ്ടെതൊക്കെ ഇനി കണ്മുന്നില്; രാജയോഗം പിന്നാലെയുണ്ട്, ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം
- 57 വര്‍ഷങ്ങളായി ഹണിമൂണില്ലാതെ ജീവിതം: സെക്കന്ഡുകള്ക്കുളില് ദമ്പതിമാരുടെ ഭാഗ്യം മാറി, ബംപറടിച്ചു
Please read our comments policy before posting