ഓണമെത്തുന്നു, മലയാളിയുടെ ഓണത്തിന് സൗരഭ്യം പകരാന്‍ ഗുണ്ടൽപേട്ടിലും തോവാളയിലും പൂക്കാലം വരവായി
മലയാളികളുടെ മനംനിറയ്ക്കാന്‍ ഓണമെത്തുന്നു. ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നാടും നഗരവും തുടങ്ങിക്കഴിഞ്ഞു. കര്‍ക്കിടകമാസത്തിരക്കുകള്‍ ഒന്നടങ്ങിയാല്‍ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികള്‍ കടക്കുകയായി. മലയാളിയുടെ ഓണം ഗംഭീരമാക്കാന്‍ മാസങ്ങള്‍ മുന്‍പുതന്നെ ഒരുക്കം നടത്തി എല്ലാം ഭംഗിയാക്കുന്ന കുറെ ആളുകള്‍ നമ്മുടെ അയാള്‍ സംസ്ഥാനങ്ങളില്‍ ഉണ്ട്.
അതെ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും കര്‍ഷകര്‍. അതില്‍ പച്ചക്കറികര്‍ഷകര്‍ മാത്രം ഉള്‍പെടുന്നില്ല. ഓണക്കാലത്ത് നമ്മള്‍ ഏറ്റവുമധികം വാങ്ങുന്ന ഒന്നാണല്ലോ ഇപ്പോള്‍ പൂക്കള്‍. പണ്ടൊക്കെ പാടത്തും തൊടിയിലും ഒന്നിറങ്ങി നടന്നാല്‍ കുട്ടനിറയെ പൂക്കള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്നോ ? അതിനും നമ്മള്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

ഗുണ്ടൽപ്പേട്ടും തോവാളയും
കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പൂക്കള്‍ എത്തിക്കുന്ന സ്ഥലങ്ങളാണ് ഗുണ്ടൽപ്പേട്ടും തോവാളയും. കേരള അതിർത്തി കടന്നു കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് വനത്തിലൂടെ ഏതാനും കിലോമീറ്റർ യാത്ര ചെയ്താൽ ആദ്യം എത്തുന്നത് മഥൂർ എന്ന കൊച്ചു ഗ്രാമത്തിലേക്കാണ്. പിന്നീട് റോഡിനു ഇരുവശവും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പൂപ്പാടങ്ങളാണ്. ഇവിടെ നിന്നാണ് നമ്മള്‍ അത്പൂക്കളം ഒരുക്കുന്ന ബന്ദിപ്പൂ (ചെണ്ടുമല്ലി), സൂര്യകാന്തി എന്നീ പൂക്കള്‍ എത്തുക.

കൃഷിയിടങ്ങൾ പൂപ്പാടങ്ങളാകും
ഓഗസ്റ്റ് ആദ്യവാരത്തോടെ ഗുണ്ടൽപേട്ടിലെയും പരിസരങ്ങളിലെയും തെങ്ങിൻതോപ്പു മുതൽ ചെറുതുണ്ടു കൃഷിയിടങ്ങൾ വരെ പൂപ്പാടങ്ങളാകും. എല്ലാം കേരളത്തിലേക്ക് കയറ്റിവിടാനുള്ളതാണ്. ഓണം മുന്നില്‍ കണ്ടു മാർച്ചിലാണ് കർഷകർ പൂ കൃഷി ആരംഭിക്കുന്നത്. കൃഷിയിറക്കി മൂന്നാം മാസത്തിൽ വിളവെടുക്കും. പൂക്കാലമായാൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഗുണ്ടൽപേട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് എന്ന് പറഞ്ഞാലും അധികമാകില്ല.

അത്തപ്പൂക്കളങ്ങളിലെ തോവാള പൂക്കള്‍
അതുപോലെ തന്നെയാണ് തോവാളയില്‍ നിന്നെത്തുന്ന പൂക്കളും. അത്തപ്പൂക്കളങ്ങളിലെ സ്ഥിരം വിരുന്നുകാരാണ് തോവാള പൂക്കള്‍. തമിഴ്നാട്ടിലെ നാഗര്‍കോവില്‍-തിരുനെല്‍വേലി പാതയിലെ തോവാള എന്ന ഗ്രാമത്തിലെ പൂക്കളാണ് കേരളത്തിലെ വീട്ടുമുറ്റങ്ങളിലെ അത്തപൂക്കളങ്ങളാകുന്നത്. കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് തോവാളയില്‍ നിന്നുള്ള പൂക്കള്‍ എത്തുന്നത്. മുല്ല, പിച്ചി, വാടാമല്ലി, കോഴിപ്പൂ, കൊഴുന്ന്, ജമന്തി, താമര, തുളസി, അരളി, റോസ, മല്ലിപൂ തുടങ്ങിയവയാണ് തോവാളയില്‍ നിന്നും പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്.

തോവാളയിലെ പൂക്കൃഷി
മധുരൈ, ദിണ്ഡിഗല്‍ ഭാഗത്തുനിന്നും കന്യാകുമാരി പ്രദേശത്തു നിന്നും താമര മൊട്ടുകളും തോവാളയിലെ ചന്തയില്‍ എത്താറുണ്ട്. പണ്ട് തോവാളയിലെ ജനങ്ങള്‍ തിരുവിതാംകൂര്‍ രാജഭരണ കാലത്ത് വലിയ ലാഭമൊന്നും നോക്കാതെ പാതി ഉപജീവനമര്‍ഗ്ഗമായും പാതി ഒരു പുണ്യകര്‍മ്മവുമായാണ് പൂകൃഷി നടത്തിയിരുന്നത്. പിന്നീടാണ് തോവാള പൂകൃഷിയുടെ നാടായി മാറിയത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications