മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെട്ട് കുവൈത്ത് അമീർ; അപകടത്തിൽ നരഹത്യക്ക് കേസെടുത്തു
കുവൈത്ത് സിറ്റി: മംഗഫിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി പ്രത്യേക വിമാനം ഒരുക്കുവാൻ അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് സബാഹ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്തിന്റെ വക ധന സഹായം നൽകുവാനും അമീർ നിർദേശം നൽകിയതായി ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അറിയിച്ചു.
മരണമടഞ്ഞവരിൽ 48 പേരുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ, എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ വിമാനത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്‌ദുല്ല അൽ യഹ്യ പറഞ്ഞു. കൂടാതെ കുവൈത്തിന്റെ വിമാനങ്ങളും പൂർണ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

മൃതദേഹം ഇന്ത്യയിലെത്തിക്കാൻ വ്യോമസേനാ വിമാനം കുവൈത്തിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ വ്യോമസേന നേരത്തെ അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗുമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്‌ദുല്ല അൽ യഹ്യ കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു.
അതേസമയം, 49 പേരുടെ മരണത്തിനു ഇടയാക്കിയ തീപിടുത്തത്തിന് ഉത്തരവാദികളായവർക്ക് എതിരെ നരഹത്യക്ക് കേസെടുത്തുവെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഒരു സ്വദേശി പൗരനെയും ചില പ്രവാസികളെയും താൽക്കാലികമായി തടങ്കലിൽ വെക്കുവാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരിക്കുകയാണ്.
തീപിടിത്തം തടയുന്നതിനുള്ള സുരക്ഷാ നടപടിക്രമങ്ങളിൽ വരുത്തിയ വീഴ്‌ചയെ തുടർന്നാണ് ഇവർക്കെതിരെ നരഹത്യക്ക് കേസ് എടുത്തിരിക്കുന്നതെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പങ്കുവച്ച എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചത്.
ബുധനാഴ്‌ച്ച കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്‌ടമായത്. 45 പേർ ഇന്ത്യക്കാരും 3 പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരുമാണെന്നാണ് അധികൃതർ അറിയിച്ചത്. ഇതിൽ മരണപ്പെട്ടവരിൽ 24 പേർ മലയാളികളാണ്. ഇവരിൽ ആകെ 23 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് നോർക്ക അറിയിച്ചു.
മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന എൻബിടിസി കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന മംഗഫ് ബ്ലോക്ക് നാലിലാണ് ഇന്നലെ തീപിടുത്തമുണ്ടായത്. മലയാളികള്‍ അടക്കമുള്ള വിദേശ തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയായിരുന്നു ഇത്. ആകെ 195 പേരായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നത്.
-
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications