Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാരെ "നോട്ടമിട്ട് സൗദി അറേബ്യ": 2030 ഓടെ 75 ലക്ഷം ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാന്‍ പദ്ധതി

ആത്മീയവും വിനോദവുമായ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള കൂടുതല്‍ സന്ദർശകരെ ആകർഷിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. 2030-ഓടെ 7.5 ദശലക്ഷം ഇന്ത്യൻ സന്ദർശകരെ രാജ്യത്ത് എത്തിക്കുകയെന്നതാണ് സൗദി ഭരണകൂടത്തിന്റെ ലക്ഷ്യം. SATTE 2024 ട്രാവൽ ഷോയിൽ സൗദി ടൂറിസം അതോറിറ്റി പ്രസിഡൻ്റ് അൽഹസൻ അൽദബ്ബാഗാണ് രാജ്യത്തിന്റെ പുതിയ ലക്ഷ്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം സൗദി അറേബ്യയിലേക്കുള്ള ഇന്ത്യൻ സന്ദർശകരിൽ ഗണ്യമായ വളർച്ചയുണ്ടായെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അതായത് 50 ശതമാനത്തിലേറെയാണ് വളർച്ച. "സൗദിക്ക് ഇന്ത്യ മുൻഗണനയുള്ള വിപണിയാണ്. കഴിഞ്ഞ വർഷം മാത്രം, ഇന്ത്യയിൽ നിന്ന് 1.5 ദശലക്ഷം സന്ദർശകരെ ഞങ്ങൾ സ്വാഗതം ചെയ്തു. 50 ശതമാനം വളർച്ച രേഖപ്പെടുത്തി. മുന്നോട്ട് നോക്കുമ്പോൾ, 2030-ലേക്കുള്ള ഞങ്ങളുടെ കാഴ്ചപ്പാടിൻ്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് 7.5 ദശലക്ഷം സന്ദർശകരെ സൗദി അറേബ്യയിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം." സൗദി അറേബ്യയിലെ ഇന്ത്യൻ വിപണിയുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ അൽദാബാഗ് പറഞ്ഞു.

saudi-india

"ഇന്ത്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഞങ്ങൾ സൗദിയിലേക്കുള്ള പ്രവേശനം കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ 10 വിഎഫ്എസ് ഓഫീസുകൾ നിലവിലുണ്ട്. ഈ വർഷം കൂടുതൽ വിപുലീകരണവും ഉണ്ടാകും. ഞങ്ങൾ ഒരു സ്റ്റോപ്പ് ഓവർ പ്രോഗ്രാം അവതരിപ്പിച്ചു. സൗദി എയർലൈൻസ് അല്ലെങ്കിൽ ഫ്ലൈനാസ് ( സ്വകാര്യ സൗദി എയർലൈൻ) വഴി യാത്ര ചെയ്യുന്നവർക്ക് 96 മണിക്കൂർ സൗജന്യ വിസ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, യുഎസ്, യുകെ, അല്ലെങ്കിൽ ഷെങ്കൻ വിസ കൈവശമുള്ള വ്യക്തികൾക്ക് ഇ-വിസ അല്ലെങ്കിൽ വിസ ഓൺ അറൈവൽ എന്നിവയ്ക്ക് അർഹതയുണ്ട്." എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര സൗഹാർദ്ദം സ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുന്നു. ഈ വളർച്ച വിനോദസഞ്ചാര മേഖലയിൽ മാത്രമല്ല, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വിനിമയത്തിലും വ്യാപിക്കുന്നു. നമ്മുടെ അഭിവൃദ്ധി പ്രാപിക്കുന്ന ബന്ധത്തെ കൂടുതൽ ദൃഢമാക്കിക്കൊണ്ട് ഈ വർഷം ഇന്ത്യയിൽ ഞങ്ങളുടെ ആസൂത്രിതമായ കൂടുതല്‍ പ്രവർത്തനങ്ങളുണ്ടാകും.

ഇന്ത്യയും സൗദി അറേബ്യയും നൂറ്റാണ്ടുകൾ പഴക്കമുള്ള സാമ്പത്തിക സാമൂഹിക സാംസ്കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന സൗഹാർദ്ദപരവും സൗഹൃദപരവുമായ ബന്ധം നിലനിർത്തുന്ന രാജ്യങ്ങളാണ്. ഇന്ത്യയും സൗദി അറേബ്യയും ഈ വർഷത്തെ ഹജ്ജ് കരാർ നേരത്തെ ഒപ്പിട്ടിരുന്നു. കഴിഞ്ഞ വർഷം അനുവദിച്ച അതെ ക്വാട്ട തന്നെയാണ് ഈ വർഷവും ഇന്ത്യക്ക് അനുവദിച്ചത്. മൊത്തം 1,75,025 തീർഥാടകരാണ് ഇന്ത്യയിൽ നിന്നും ഈ വർഷം ഹജ്ജിനെത്തുക. ഇവരിൽ 1,40,020 സീറ്റുകൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന തീർഥാടകർക്കായി മാറ്റിവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+