Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫില്‍ ട്വിസ്റ്റ്, ഖത്തറും സൗദി അറേബ്യയും പതാക ഉയര്‍ത്തി; രണ്ട് രാജ്യങ്ങളില്‍ നയംമാറ്റം പ്രകടം

റിയാദ്/ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്ന് വന്നിരുന്ന നയത്തില്‍ ചില കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. സൗദി അറേബ്യയുടെയും ഖത്തറിന്റെയും നിലപാട് മാറ്റങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുള്ളത്. എല്ലാ രാജ്യങ്ങളുമായും സമാധാനത്തിന്റെ പാത സ്വീകരിക്കുക എന്ന നയമാണ് ഇരുരാജ്യങ്ങളും അടുത്ത കാലത്തായി സ്വീകരിക്കുന്നത്. അയല്‍ രാജ്യങ്ങളുമായി ഉള്‍പ്പെടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുകയാണിവര്‍.

സാമ്പത്തിക പുരോഗതി കൈവരിക്കണമെങ്കില്‍ മേഖല ശാന്തവും സമാധാനവുമാകണം എന്ന് ജിസിസി രാജ്യങ്ങളെ ഉപദേശിച്ചത് ചൈനയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇറാനുമായുള്ള തര്‍ക്കം പോലും സൗദി മാറ്റിവച്ച് ഐക്യത്തിലേര്‍പ്പെട്ടത്. ഖത്തറും സൗദിയും ഒന്നിച്ചതും യമനുമായുള്ള യുദ്ധം അവസാനിപ്പിച്ചതുമെല്ലാം ഈ ലക്ഷ്യത്തോടെയാണ്. എല്ലാത്തിനും പുറമെ മറ്റു രണ്ട് കാര്യങ്ങളില്‍ കൂടി സൗദിയുടെയും ഖത്തറിന്റെയും പതാക വീണ്ടും പറക്കുകയാണിപ്പോള്‍.

saudi-qatar-syria-afghan-relation

13 വര്‍ഷമായി സിറിയയുമായി ഖത്തര്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചിട്ട്. കഴിഞ്ഞ ദിവസം ബന്ധം വീണ്ടും സ്ഥാപിച്ചു. തലസ്ഥാനമായ ദമസ്‌കസിലെ ഖത്തറിന്റെ എംബസി തുറന്നുപ്രവര്‍ത്തനം ആരംഭിച്ചു. എംബസിക്ക് മുമ്പില്‍ തൂങ്ങിക്കിടന്നിരുന്ന ബോര്‍ഡുകളും മറ്റും ഖത്തറിന്റെ പ്രതിനിധികള്‍ നീക്കി. എംബസി പരിസരം വൃത്തിയാക്കുകയും ചെയ്തു.

ഖത്തറിന്റെ വിദേശകാര്യ സഹമന്ത്രി ഇന്ന് ദമസ്‌കസിലെത്തി ചര്‍ച്ചകള്‍ നടത്തി. ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം ആദ്യമായി ദമസ്‌കസിലെ വിമാനത്താവളത്തില്‍ ഇറങ്ങി. 54 വര്‍ഷമായി തുടര്‍ന്നിരുന്ന അസദ് ഭരണത്തിന് ഈ മാസം ആദ്യത്തിലാണ് അന്ത്യമായത്. വിമതരെ എതിര്‍ത്തവരും അനുകൂലിച്ചവരുമായ എല്ലാ രാജ്യങ്ങളും ഇപ്പോള്‍ സിറിയയുമായി അടുക്കുകയാണ്. പുതിയ സിറിയയെ സഹായിക്കണമെന്ന് തുര്‍ക്കി ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ആലോചിക്കുന്നുണ്ട്. സൗദി കോടതിയിലെ ഉന്നത ഉദ്യോഗസ്ഥനായ അഹമ്മദ് അല്‍ ശര്‍ആയുടെ നേതൃത്വത്തിലുള്ള സംഘം സിറിയയിലെ പുതിയ സര്‍ക്കാരുമായി ചര്‍ച്ച നടത്തി. ദമസ്‌കസിലെ പീപിള്‍സ് പാലസില്‍ ആയിരുന്നു ചര്‍ച്ച എന്ന് സൗദിയുടെ അല്‍ അറബിയ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

2011ല്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ വേളയില്‍ അസദ് സര്‍ക്കാരുമായുള്ള ബന്ധം സൗദിയും മറ്റു ജിസിസി രാജ്യങ്ങളും അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ബശ്ശാറുല്‍ അസദിനെ അറബ് ലീഗിലേക്കും ഒഐസിയിലേക്കും വീണ്ടും കൊണ്ടുവന്നത് സൗദി മുന്‍കൈയ്യെടുത്ത് തന്നെയാണ്. അതിനിടെയാണ് പൊടുന്നനെ സിറിയയിലെ രാഷ്ട്രീയം മാറിയതും അസദ് റഷ്യയിലേക്ക് പലായനം ചെയ്തതും. ഇതോടെ വിമത സര്‍ക്കാരുമായി ഖത്തറും സൗദിയും അടുത്തു.

അതേസമയം, അഫ്ഗാനിലെ സര്‍ക്കാരുമായും നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കാബൂളിലെ എംബസി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയാണെന്ന് സൗദി അറിയിച്ചു. 2021ല്‍ താലിബാന്‍ അധികാരം തിരിച്ചു പിടിച്ച വേളയിലാണ് സൗദി കാബൂളിലെ എംബസി പൂട്ടിയിരുന്നത്. അഫ്ഗാന്‍ ജനതയ്ക്ക് സഹായം എത്തിക്കുത എന്ന ലക്ഷ്യത്തോടെയാണ് എംബസി തുറക്കുന്നത് എന്ന് സൗദി അറിയിച്ചു. ഖത്തറും യുഎഇയും നേരത്തെ അഫ്ഗാനിലെ പുതിയ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+