യുഎഇ പ്രസിഡന്റ് ഇന്ത്യയില്‍ വരുന്നത് വന്‍ ലക്ഷ്യത്തോടെ; 10000 കോടി എത്തുമോ കച്ചവടം, കപ്പല്‍ പാതയും
ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. അല്‍പ്പ നേരം മാത്രം ഇന്ത്യയില്‍ തങ്ങുന്ന അദ്ദേഹം സുപ്രധാന ചര്‍ച്ചകള്‍ നടത്തും. ഇറാനും അമേരിക്കയും തമ്മില്‍ കൊമ്പുകോര്‍ക്കുകയും സൗദിയുമായി ഉടക്കി നില്‍ക്കുകയും ചെയ്യുന്ന വേളയിലാണ് യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം എന്നത് എടുത്തു പറയേണ്ടതാണ്.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കപ്പല്‍ ചരക്കുപാതയും ശേഷം ജിസിസി ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് റോഡ് മാര്‍ഗമുള്ള പാതയും ഉള്‍പ്പെടുന്ന ഇന്ത്യ മിഡില്‍ ഈസ്റ്റ് ചരക്കുപാത 2023ല്‍ ഒപ്പുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ നടന്നേക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയ മാറ്റമാണ് ഇന്ത്യ-യുഎഇ ബന്ധത്തില്‍ ഉണ്ടായിരിക്കുന്നത്.

യുഎഇയുടെ കിരീടവകാശിയായിരുന്ന വേളയില്‍ 2016, 2017 വര്‍ഷങ്ങളില്‍ ശൈഖ് മുഹമ്മദ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2023ല്‍ ജി20 ഉച്ചകോടിക്ക് അദ്ദേഹം എത്തുമ്പോള്‍ യുഎഇയുടെ പ്രസിഡന്റായിരുന്നു. 2024ല്‍ ഗുജറാത്തില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയിലും യുഎഇ പ്രസിഡന്റ് പങ്കെടുത്തു. പിന്നീട് വരുന്നത് ഇപ്പോഴാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഇന്ത്യ-യുഎഇ ബന്ധത്തില്‍ പ്രകടമായ മാറ്റം സംഭവിച്ചത്. നികുതികള്‍ ഇളവ് ചെയ്ത് വ്യാപാരം നടത്താന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) ഒപ്പുവച്ചത് 2022ലായിരുന്നു. ഇതുപ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വലിയ തോതില്‍ മെച്ചപ്പെട്ടു. കഴിഞ്ഞ വര്‍ഷം ആദ്യപകുതിയില്‍ എണ്ണ ഇതര വ്യാപാരം 3760 കോടി ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ 34 ശതമാനം വര്‍ധനവാണിത്.
10000 കോടിയുടെ വ്യാപാര ലക്ഷ്യം
2030 ആകുമ്പോഴേക്കും ഇന്ത്യ-യുഎഇ വ്യാപാരം 10000 കോടി ഡോളറിലെത്തിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. എണ്ണ ഇതര വ്യാപാരം വര്‍ധിപ്പിക്കാനാണ് യുഎഇ ശ്രമിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ യുഎഇയില്‍ എത്തിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ആലോചിക്കുന്നുണ്ട്. കൂടാതെ സെപ പ്രകാരം കൂടുതല്‍ ചരക്കുകള്‍ നികുതി ഇളവുകളോടെ വ്യാപാരം നടത്തുന്നുമുണ്ട്.
2000ത്തിന് ശേഷം ഇന്ത്യയില്‍ യുഎഇ നടത്തിയ നിക്ഷേപം 2200 കോടി ഡോളറാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്ന ഏഴാമത്തെ രാജ്യമാണ് യുഎഇ. ഇനിയും കൂടുതല്‍ നിക്ഷേപം യുഎഇ പ്രസിഡന്റ് പ്രഖ്യാപിച്ചേക്കും. വ്യോമയാന മേഖലയിലും ടൂറിസം രംഗത്തും കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ യുഎഇ തേടുന്നുണ്ട്.
പ്രകൃതി വാതകവും എണ്ണയും ഇന്ത്യ വന്‍തോതില്‍ യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. രൂപ-ദിര്‍ഹം ഇടപാട് തുടങ്ങിയതും വ്യാപാരം ശക്തിപ്പെടാന്‍ കാരണമായി. ഇന്ത്യയുടെ യുപിഐ സംവിധാനം യുഎഇയില്‍ ഉപയോഗിക്കാനും സാധിക്കും. യുഎസ് ഡോളറിനെ ആശ്രയിക്കാതെ ഇടപാടുകള്‍ നടത്താന്‍ ഇതിലൂടെ ഇന്ത്യയ്ക്ക് സാധിക്കുന്നു. കഴിഞ്ഞാഴ്ച ഇന്ത്യയുടെ സൈനിക മേധാവി യുഎഇ സന്ദര്‍ശിച്ചിരുന്നു. ബ്രിക്സിന്റെ അധ്യക്ഷ പദവിയില്‍ ഈ വര്‍ഷം ഇന്ത്യ എത്തുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലമാക്കാന്‍ ഇതിലൂടെ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
-
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ












Click it and Unblock the Notifications