Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ഫറാസും ജുറേലും ബിസിസിഐയുടെ കരാര്‍ പട്ടികയില്‍, ഒരു വര്‍ഷം ലഭിക്കുക ഇത്ര! ശ്രേയസ് പുറത്ത്

മുംബൈ: 2023-24 വര്‍ഷത്തേക്കുള്ള ബിസിസിഐ സെന്‍ട്രല്‍ കരാറില്‍ ധ്രുവ് ജുറെലിനെയും സര്‍ഫറാസ് ഖാനെയും ഉള്‍പ്പെടുത്തി. കരാര്‍ പട്ടികയില്‍ യോഗ്യത നേടുന്നതിന് സര്‍ഫറാസ് ഖാനും ധ്രുവ് ജുറലും കുറഞ്ഞത് 3 ടെസ്റ്റുകളോ 8 ഏകദിനങ്ങളോ 10 ടി20കളോ കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളാണ് സര്‍ഫറാസ് ഖാനും ധ്രുവ് ജുറലും കളിച്ചത്.

നിശ്ചിത കാലയളവിനുള്ളില്‍ കുറഞ്ഞത് 3 ടെസ്റ്റുകളോ 8 ഏകദിനങ്ങളോ 10 ടി20കളോ കളിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന അത്ലറ്റുകളെ പ്രോ-റേറ്റാ അടിസ്ഥാനത്തില്‍ ഗ്രേഡ് സിയില്‍ സ്വയമേവ ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. ഗ്രൂപ്പ് സിയില്‍ ഇടം നേടിയതോടെ വാര്‍ഷിക നിലനിര്‍ത്തല്‍ കരാര്‍ തുകയായ ഒരു കോടി രൂപ ഇരുവര്‍ക്കും ലഭിക്കും.

Dhruv Jurel And Sarfaraz Khan

എന്നാല്‍ പട്ടികയില്‍ ശ്രേയസ് അയ്യര്‍ ഇടം നേടിയിട്ടില്ല. രഞ്ജി ട്രോഫി കളിക്കാനുള്ള ബിസിസിഐയുടെ ഉപദേശം അവഗണിച്ചതിന് ശേഷം താരം സെന്‍ട്രല്‍ കരാറില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. രഞ്ജി ട്രോഫി സെമിഫൈനലും ഫൈനലും കളിച്ചെങ്കിലും ബിസിസിഐ അദ്ദേഹത്തെ കരാറുകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേന്ദ്ര കരാറില്‍ ശ്രേയസിനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം തിങ്കളാഴ്ച നടന്ന ബിസിസിഐ അപെക്സ് കൗണ്‍സില്‍ യോഗത്തില്‍ താരത്തിന്റെ പേര് അവഗണിച്ചു. നടുവിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശ്രേയസ് അയ്യര്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ട് നിന്നത്. എന്നാല്‍ എന്‍സിഎ കളിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് അനുമതി നല്‍കിയെങ്കിലും അദ്ദേഹം കളിക്കാന്‍ തയ്യാറായില്ല. ഇതോടെ ബാക്കിയുള്ള മത്സരങ്ങളില്‍ നിന്ന് സെലക്ടര്‍മാര്‍ അദ്ദേഹത്തെ ഒഴിവാക്കി.

ഇതേ കാരണം പറഞ്ഞ് ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫി ഒഴിവാക്കി. ഒടുവില്‍ രഞ്ജി ട്രോഫി സെമിഫൈനലിലും ഫൈനലിലും മുംബൈക്ക് വേണ്ടി കളിക്കാന്‍ എത്തിയെങ്കിലും പരിക്ക് കാരണം മടങ്ങി. ഐപിഎല്‍ കളിക്കാന്‍ വേണ്ടിയാണ് ഇഷന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടെസ്റ്റും രഞ്ജി സീസണും ഒഴിവാക്കിയത് എന്ന ആരോപണം ഉയര്‍ന്നിരുന്നു.

ബിസിസിഐ സെന്‍ട്രല്‍ കരാറില്‍ ഗ്രേഡ് എ+ വിഭാഗത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രേഡ് എയില്‍ ആര്‍ അശ്വിന്‍, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ഗ്രേഡ് ബിയില്‍ സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും ആണ് ഉള്ളത്.

ഗ്രേഡ് സിയില്‍ സര്‍ഫറാസ് ഖാനും ധ്രുവ് ജുറലിനും പുറമെ റിങ്കു സിംഗ്, തിലക് വര്‍മ, റുതുരാജ് ഗെയ്ക്വാദ്, ശാര്‍ദുല്‍ താക്കൂര്‍, ശിവം ദുബെ, രവി ബിഷ്ണോയ്, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, കെഎസ് ഭരത്, പ്രസിദ്ധ കൃഷ്ണ, അവേഷ് ഖാന്‍, രജത് പടിദാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+