നമ്മളെന്തിന് പാകിസ്താനില്‍ പോയി കളിക്കണമെന്ന് ഹര്ഭജന്; ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യയില്ല?
ന്യൂഡല്‍ഹി: ഇന്ത്യ ടി20 ലോകകപ്പ് വിജയിച്ച ശേഷം കളിക്കുന്ന ഏറ്റവും നിര്‍ണായക ടൂര്‍ണമെന്റാണ് ചാമ്പ്യന്‍സ് ട്രോഫി. 2025ലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയെ ബംബന്ധിച്ച് ഈ ടൂര്‍ണമെന്റില്‍ കിരീടം നേടുക നിര്‍ണായകമാണ്. പക്ഷേ ബിസിസിഐക്ക് ഈ ടൂര്‍ണമെന്റ് കളിക്കുന്നതിനോട് താല്പര്യമില്ല. ഏറ്റവും കരുത്തുറ്റവരാണ് ഈ ടൂര്‍ണമെന്റില്‍ കിരീടത്തിനായി പോരാടുന്നത്.
എന്നാല്‍ ടൂര്‍ണമെന്റിന് ആതിഥേയരാവുന്നത് പാകിസ്താന് ആണ്. നിലവിലെ ഇന്ത്യ-പാകിസ്താന് ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഒരുപക്ഷേ ആതിഥേയ സ്ഥാനം പാകിസ്താന് നഷ്ടപ്പെടാന്‍ കാരണമായേക്കും.

ടൂര്‍ണമെന്റിനായി പാകിസ്താനിലേക്ക് പോകില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. അതേസമയം ഇന്ത്യ പങ്കെടുക്കാത്ത പക്ഷം ടൂര്‍ണമെന്റ് നിറം മങ്ങിപോകുമെന്ന് ഉറപ്പാണ്. ഐസിസി ആതിഥേയത്വം മറ്റൊരു രാജ്യത്തിന് നല്‍കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതിലൂടെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം അവിടെ നടത്താനുള്ള ശ്രമങ്ങളാണ് ഐസിസി നടത്തുക.
എന്നാല്‍ പൂര്‍ണമായ ആതിഥേയത്വം വേണമെന്ന നിലപാടിലാണ് പാകിസ്താന്. ഇത്തവണ വിട്ടുകൊടുക്കാനും പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറല്ല. 2012-13ന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് പരമ്പകളൊന്നും കളിച്ചിട്ടില്ല. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടാറുള്ളത്.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ അനുമതി നല്കിയാല് മാത്രമേ ടീമിനെ അയക്കൂ എന്നാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടാണ് ഇതില്‍ നിര്‍ണായകം.
അതിന് അനുസരിച്ചാണ് ഞങ്ങള്‍ തീരുമാനമെടുക്കുകയെന്നും ശുക്ല പറഞ്ഞു. ബിസിസിഐയുടെ നിലപാടിനെ പിന്തുണച്ചിരിക്കുകയാണ് ഹര്ഭജന് സിംഗ്. പാകിസ്താനില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നാണ് ഹര്ഭജന് സിംഗ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ-പാകിസ്താന് പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങളെ പാകിസ്താനിലേക്ക് അയക്കുന്നത് ശരിയായ തീരുമാനമായിരിക്കില്ലെന്നും ഹര്ഭജന് പറയുന്നു.
ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. അതുകൊണ്ട് പാകിസ്താനിലേക്ക് പോകുന്ന കാര്യത്തില്‍ ജാഗ്രതയുണ്ടാവും. ഇന്ത്യന്‍ ടീം എന്തിനാണ് പാകിസ്താനിലേക്ക് പോകുന്നത്. അവിടെ സുരക്ഷാ പ്രശ്നങ്ങളുണ്ട്. അത്തരം സംഭവങ്ങളാണ് പാകിസ്താനില്‍ നിത്യേന സംഭവിക്കുന്നത്. അതുകൊണ്ട് ഇന്ത്യന്‍ ടീം അവിടെ പോകുന്നത് സുരക്ഷിതമല്ല. ബിസിസിഐ ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത് കൃത്യമായ നിലപാടാണ്.
ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ലെന്നും ഹര്ഭജന് പറഞ്ഞു. അതേസമയം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലഹോറില്‍ നടത്താമെന്നും, ഒരേ ഹോട്ടലില്‍ തന്നെ അവര്‍ക്ക് താമസിക്കാമെന്നും പിസിബി അറിയിച്ചിട്ടുണ്ട്. ഇതോടെ സുരക്ഷയില്‍ വീഴ്ച്ചയുണ്ടാവില്ലെന്നാണ് വിശദീകരണം. ലഹോറില്‍ പുതിയ പഞ്ചനക്ഷത്ര ഹോട്ടലും ഇതിനായി പാകിസ്താന് നിര്‍മിക്കുന്നുണ്ട്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം












Click it and Unblock the Notifications