ചുമട്ടുതൊഴിലാളി, തലേക്കെട്ട്, കൊമ്പന്മീശ...
തിരുവനന്തപുരം: കേരളത്തിലെ ചുമട്ടുതൊഴിലാളിയുടെ കൊമ്പന്മീശയും തലേക്കെട്ടും പേടിസ്വപ്നമായിരുന്നു. വന്‍വ്യവസായികള്‍ മുതല്‍ സാധാരണക്കാരന് വരെ ആ തലേക്കെട്ടിനെയും കൊമ്പന്മീശയെയും പേടിച്ചിരുന്നു.
യൂണിയന്‍കാരെ (ചുമട്ടുതൊഴിലാളികളെ) വിളിക്കും എന്ന് പറഞ്ഞ് അമ്മമാര്‍ വാശിപിടിക്കുന്ന കുട്ടികളുടെ കരച്ചില് നിര്‍ത്തിയിരുന്നു. വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കാനും കയറ്റാനും സഹായം വേണ്ടിയിരുന്നവരെല്ലാം ചുമട്ടുതൊഴിലാളിയുടെ ചൂഷണത്തിന് ഇരയായിട്ടുണ്ട്. ഇനി അതിനെതിരെ ആരെങ്കിലും ചോദ്യം ചെയ്താലോ? ശാരീരികപീഡനം മുതലുള്ള കലാപരിപാടികളായിരിക്കും മറുപടി.
കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ മാത്രമല്ല, കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ചുമട്ടുതൊഴിലാളികള്‍ വരെ ഇത്തരം അതിക്രമങ്ങള്‍ തുടര്‍ന്നു. ഇനി ആരെങ്കിലും സ്വന്തക്കാരെ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കുകയാണെങ്കില്‍ നോട്ടക്കൂലി എന്ന പേരില്‍ പ്രത്യേകം കൂലി വാങ്ങുന്നതില്‍ എല്ലാ നിറങ്ങളിലുള്ള തലേക്കെട്ടുകാരും ഒറ്റക്കെട്ടായിരുന്നു.
എന്തായാലും കേരളത്തിന്റെ പേടിസ്വപ്നങ്ങളായ കൊമ്പന്മീശ, തലേക്കെട്ട് എന്നീ പ്രതീകങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നു. സര്‍ക്കാരിന്റെ ഈ ശ്രമങ്ങളെ നമുക്ക് പിന്തുണക്കാം.
സ്വന്തം സാധനങ്ങളുടെ കയറ്റിറക്കുമതിയ്ക്കുള്ള അവകാശം ഉടമകള്‍ക്ക് തിരിച്ചുകിട്ടുന്ന നാളുകള്‍ ഓര്‍മ്മിച്ചുനോക്കൂ. പുതിയ നിയമം ഈ സ്വാതന്ത്യ്രം അനുവദിക്കുന്നു. അതായത് സാധനങ്ങള്‍ (വാണിജ്യേതര ആവശ്യങ്ങള്‍ക്കുള്ള) ഉടമയ്ക്ക് ഇഷ്ടമുള്ളവരെക്കൊണ്ട് ഇറക്കാം. ഈ സ്വാതന്ത്യ്രം ഉടമയ്ക്ക് നല്കുന്ന തൊഴില്‍ നയം നടപ്പാക്കുമെന്ന് മെയ് മൂന്ന് വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇത് മാത്രമല്ല, തൊഴില്‍ തര്‍ക്കങ്ങള്‍ എന്നപേരില്‍ നടമാടിയിരുന്ന ട്രേഡ്യൂണിയന്‍ ഭീകരതെ ചോദ്യം ചെയ്യാനും സര്‍ക്കാര്‍ പുതിയ നയംകൊണ്ട് ഉദ്ദേശിക്കുന്നു. തൊഴില്‍ തര്ക്കത്തിലുള്പ്പെട്ടിട്ടുള്ള ക്രിമനല്‍ നടപടികളില്‍ പൊലീസിന് ഇടപെടാന്‍ സ്വാതന്ത്യ്രം നല്കാനാണും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു. ഇതോടെ ട്രേഡ്യൂണിയന്റെ പേരില്‍ മീശപിരിച്ചിരുന്ന ചില യൂണിയന് നേതാക്കള്‍ക്ക് തൊഴിഴിലില്ലാതാകുന്ന ഒരു കാലം വന്നേക്കും.
ഒരു പക്ഷെ പ്രതിപക്ഷ നേതാവ് ആരോപിച്ചതുപോലെ സര്‍ക്കാര്‍ എഡിബിയുടെ വായ്പ കിട്ടാന്‍ വേണ്ടിയായിരിക്കാം ഈ നയം നടപ്പാക്കുന്നത്. എന്തിന്റെ പേരിലായാലും ആ കൊമ്പന്മീശയും തലേക്കെട്ടും മൂലം കേരളത്തിന് നഷ്ടമായ സൗഭാഗ്യങ്ങള്‍ ഇനിയെങ്കിലും വൈകാതെ തിരിച്ചുകൊണ്ടുവരാന്‍ ഈ നിയമം നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് കഴിയട്ടെ എന്ന് ആശംസിക്കാം.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications