ആദിവാസികളെ വന്ധ്യംകരിച്ചത് അന്വേഷിയ്ക്കും
തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസികളെ ആരോഗ്യവകുപ്പ് ക്യാമ്പുകളില്‍ വന്ധ്യംകരിച്ചത് അന്വേഷിയ്ക്കുമെന്ന് പട്ടികവര്‍ഗ വകുപ്പ് വ്യക്തമാക്കി.
പൊതുവേ അന്യം നിന്നുകൊണ്ടിരിയ്ക്കുന്ന സമൂഹ വിഭാഗങ്ങളില്‍ വന്ധ്യം കരണം നടത്താന്‍ പാടില്ലെന്നാണ് നരവംശ ശാസ്ത്രജ്ഞന്മാര് അഭിപ്രായപ്പെടുന്നത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത് മാത്രമല്ല വയനാട് സംഭവത്തിലെ പ്രശ്നം. കൂടുതല്‍ പേരെ വന്ധ്യംകരിച്ചെന്ന് അവകാശപ്പെടാനായി ആര്‍ത്തവം നിലച്ച സ്ത്രീകളെയും ബലമായി വന്ധ്യംകരിച്ചെന്നും പരാതിയുണ്ട്.
ഇപ്പോള്‍ തന്നെ രണ്ട് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുമാണ് ഇപ്പോള്‍ അന്വേഷണങ്ങള്‍ നടക്കുന്നത്.
ഒരാഴ്ചയ്ക്കകം അന്വേഷണത്തെക്കുറിച്ച് തീരുമാനമുണ്ടാവും. വയനാട്ടില്‍ ആദിവാസികളെ വന്ധ്യംകരിച്ചത് സംബന്ധിച്ച് ആരും ഇതുവരെ പരാതി ഒന്നും നല്‍കിയിട്ടില്ല. എങ്കിലും അന്വേഷണം നടത്താനാണ് തീരുമാനം.
ആദിവാസികളെ വന്ധ്യംകരിയ്ക്കുകയായിരുന്നില്ല വയനാട്ടില്‍ നടത്തിയ ക്യാമ്പിന്റെ ലക്ഷ്യമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ക്യാമ്പില്‍ വന്ധ്യംകരിച്ച1230 പേരില്‍ 1090 പേരും ആദിവാസികളായിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications