Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 73.30% പോളിങ്

തിരുവനന്തപുരം: പതിനഞ്ചാം ലോക്‌സഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 73.30 ശതമാനം പോളിങ്‌ രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്നും പോലീസും സുരക്ഷാ സന്നാഹങ്ങളും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു.

തെക്കന്‍ മേഖലയിലെ മണ്ഡലങ്ങളിലാണ്‌ പോളിങ്‌ ശതമാനം കുറഞ്ഞത്‌. മധ്യകേരളത്തില്‍ പോളിങ്‌ ശതമാനം ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ കേരളത്തിലും 2004-ലെ തിരഞ്ഞെടുപ്പിനൊപ്പം പോളിങ്‌ ശതമാനം എത്തിയിട്ടുണ്ട്‌. 2004-ലെ തിരഞ്ഞെടുപ്പില്‍ 71.45 ആയിരുന്നു സംസ്ഥാനത്ത്‌ പോളിങ്‌ ശതമാനം.

ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് വാശിയേറിയ പോരാട്ടം നടന്ന വടകര മണ്ഡലത്തിലാണ്. 89.99 % ആണ് ഇവിടത്തെ പോളിങ് നിരക്ക്.

മത്സരാര്‍ത്ഥികളുടെ പ്രത്യേകതകള്‍ കൊണ്ട്‌ ശ്രദ്ധേയമായ തിരുവനന്തപുരത്താണ്‌ പോളിങ്‌ ശതമാനം ഏറ്റവും കുറവ്‌-62.61 ശതമാനം. തലസ്ഥാന നഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലാണ്‌ പോളിങ്‌ ഏറ്റവും കുറവ്‌. 35.25 ശതമാനം പേര്‍ മാത്രമേ ഇവിടെ വോട്ട്‌ രേഖപ്പെടുത്തിയിട്ടുള്ളൂ. യുഎന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന ശശി തരൂര്‍ മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഏറെ ഉള്‍പ്പെടുന്നതിനാല്‍ തുടര്‍ച്ചയായി വന്ന അവധിയും മറ്റും പോളിങ്ങിനെ ബാധിച്ചുവെന്നാണ്‌ കരുതപ്പെടുന്നത്.

ആലപ്പുഴ, വയനാട്‌, ആലത്തൂര്‍, കോഴിക്കോട്‌, കണ്ണൂര്‍, പൊന്നാനി, മലപ്പുറം, കോട്ടയം, ചാലക്കുടി , കാസര്‍കോട്‌ എന്നീ മണ്ഡലങ്ങള്‍ പോളിങ്ങില്‍ മുന്നിട്ടുനില്‍ക്കുന്നു. മധ്യതിരുവിതാംകൂറിലെ മണ്ഡലങ്ങളില്‍ ശരാശരി 75 ശതമാനത്തോളം പോളിങ്‌ അവസാന കണക്കില്‍ വരുമെന്ന്‌ കരുതുന്നു. ക്രിസ്‌ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്ക്‌ മേല്‍ക്കൈയുള്ള മേഖലകളിലാണ്‌ കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്.
മലബാര്‍ മേഖലയില്‍ 70 ശതമാനത്തിലധികം വോട്ടിങ്‌ വരും. എന്നാല്‍ പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങള്‍ പോളിങ്ങില്‍ പിന്നാക്കം പോയി.

ആറ്റിങ്ങല്‍ 66%, കൊല്ലം 66.98%, മാവേലിക്കര 71%, ആലപ്പുഴ 77.36%, പത്തനംതിട്ട 64.04%, കോട്ടയം 73.64%, ഇടുക്കി 68.66%, എറണാകുളം 72.77%, ചാലക്കുടി 73.63%, തൃശൂര്‍ 68.92%, പാലക്കാട് 70.98%, ആലത്തൂര്‍ 75.48%, കോഴിക്കോട് 76.08%, മലപ്പുറം 75.33%, പൊന്നാനി 76.62%, കണ്ണൂര്‍ 80.20% വയനാട് 73.57% , കാസര്‍ഗോഡ് 71.07% എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിങ് നില.

പോളിങ്ങിനിടയില്‍ വന്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. വോട്ടിങ്‌ തീരുന്ന അവസാന മണിക്കൂറില്‍ പലയിടത്തും നീണ്ട ക്യൂ രൂപപ്പെട്ടു. അഞ്ചുമണിക്ക്‌ മുമ്പ്‌ ക്യൂവില്‍ സ്ഥാനം പിടിച്ചവര്‍ക്ക്‌ സ്ല്‌ളിപ്പ്‌ നല്‍കി വോട്ടിങ്ങിന്‌ അനുവദിച്ചു. പാലക്കാട്‌, പത്തനംതിട്ട, മലപ്പുറം, പൊന്നാനി, വടകര മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ ഇപ്രകാരം ക്യൂ നിന്നവരെ വോട്ട്‌ ചെയ്യിച്ചുകഴിഞ്ഞപ്പോള്‍ രാത്രി എട്ടുമണിയായിരുന്നു.

ബേപ്പൂര്‍ ഗവ എല്‍പിഎസ്‌, കായംകുളം കാപ്പില്‍ ഈസ്റ്റ്‌ സിഎംഎസ്‌ എല്‍പിഎസ്‌ എന്നീ സ്‌കൂളുകളില്‍ വോട്ടിങ്‌ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്‌ റീപോളിങ്‌ വേണമെന്ന്‌ ചീഫ്‌ ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+