Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍: കോടതി നടപടിയില്‍ ദുരൂഹതയുണ്ടെന്ന് പിണറായി

Pinarayi Vijayan
കൊച്ചി: സോളാര്‍ സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട എറണാകുളം അഡീഷണല്‍ സിജെഎം കോടതി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കക്ഷി ഏല്‍പ്പിച്ച അഭിഭാഷകനെ അയോഗ്യനാക്കാന്‍ കോടതിക്ക് അവകാശമില്ലെന്നും സരിത എസ് നായരുടെ പരാതി രേഖപ്പെടുത്താന്‍ വൈകിയതില്‍ ദുരൂഹതയുണ്ടെന്നും പിണറായി വിജന്‍ ആരോപിച്ചു.

വക്കീല്‍ കൊള്ളരുതാത്തവനാണെങ്കില്‍ അയാളെ നീക്കുന്നതിന് ബാര്‍കൗണ്‍സിലും മറ്റ് സംവിധാനങ്ങളും ഉണ്ടെന്നും ഫെനി ബാലകൃഷണനെ നീക്കിയത് എന്തിനാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. കോടതിയുടെ നടപടിയില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. സോളാര്‍ വിഷയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാക്കാന്‍ ശ്രമിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി കേരള ജനതയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

തനിക്ക് പറയാനുള്ള കാര്യങ്ങള്‍ സരിത നേരത്തെ പറഞ്ഞിട്ടും മൊഴി രേഖപ്പെടുത്തുന്നത് വൈകിപ്പിച്ചത് അത് തടയാനാണോ എന്ന് പിണറായി ചോദിച്ചു. കൊച്ചിയില്‍ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.

അതേ സമയം, സരിതയെ പത്തനംതിട്ട ജയിലില്‍ നിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബിജുവിനെ മാറ്റാന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. സോളാര്‍ കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+