നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിജയി കാരിച്ചാൽ ചുണ്ടൻ തന്നെ; പിഴിവില്ലെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ കമ്മിറ്റി
ആലപ്പുഴ: പുന്നമടക്കായലിലെ ജലോത്സവമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ വിധി നിർണയത്തിൽ പിഴവുണ്ടെന്ന് പരാതി തള്ളി ജൂറി ഓഫ് അപ്പീൽ കമ്മിറ്റി. സംഘാടക സമിതി തിരഞ്ഞെടുത്ത കാരിച്ചാൽ ചുണ്ടൻ തന്നെയാണ് വിജയിയെന്നാണ് കമ്മിറ്റി അറിയിച്ചത്. പള്ളാതുരുത്തി ബോട്ട് ക്ലബാണ് കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞത്. വിധി നിർണയത്തിൽ അപാകത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് ക്ലബുകളാണ് നേരത്തെ അപ്പീൽ നൽകിയത്.
നടുഭാഗം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി. സമയത്തിന്റെ അടിസ്ഥാനത്തിൽ നിർണയിച്ച ഫല പ്രഖ്യാപനത്തിൽ പിഴവില്ലെന്നാണ് അപ്പീൽ കമ്മിറ്റി വ്യക്തമാക്കിയത്. ഇതോടെ കാരിച്ചാൽ ചുണ്ടന്റെ വിജയം ഒന്ന്കൂടി അടിവരയിടുകയാണ്.

തുടർച്ചയായ അഞ്ചാം തവണയാണ് ഓളപ്പരപ്പിലെ വേഗതയേറിയ താരമായി കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്‌റു ട്രോഫിയിൽ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാൽ വിയപുരം ചുണ്ടനെ മറികടന്നത്. ഇതോടെയാണ് മത്സരത്തിന്റെ വിധി നിർണയത്തെ ചൊല്ലി പരാതികൾ ഉയർന്നത്. കുമരകം ടൗൺ ബോട്ട് ക്ലബ് ആണ് വിയപുരം ചുണ്ടൻ തുഴഞ്ഞത്.
എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാനും ജില്ലാ കളക്‌ടറുമായ അലക്‌സ് വര്‍ഗീസാണ് വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ചത്. ബന്ധപ്പെട്ട ഫിനിഷിംഗ് ലൈനിലെ വീഡിയോയും പരാതിക്കാരുടെ വാദവും കേട്ടതിന് ശേഷമാണ് അപ്പീൽ കമ്മിറ്റി തീരുമാനം പ്രഖ്യാപിച്ചത്. വിശദപരിശോധനയാണ് സമിതി നടത്തിയത്.
എഡിഎം, ജില്ലാ ഗവ. പ്ലീഡർ, ജില്ലാ ലോ ഓഫിസർ, എൻടിബിആർ സൊസൈറ്റി അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി. ഇവരുടേതാണ് അന്തിമ വിധി. ഇതോടെ രണ്ടും മൂന്നും സ്ഥാനക്കാരുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. സ്‌റ്റാർട്ടിംഗ് ലൈനിൽ ഉൾപ്പെടെ പിഴവുകൾ ഉണ്ടെന്ന തരത്തിലും നേരത്തെ പരാതികൾ ഉയർന്നിരുന്നു, ഇവയൊന്നും നിലനിൽക്കില്ലെന്നാണ് കമ്മിറ്റി അറിയിച്ചത്.
അതേസമയം, നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിയുടെ ഫൈനലിൽ മാറ്റുരച്ചത്. 4.29.785 മിനിറ്റിൽ ഫിനിഷ് ചെയ്‌തു കൊണ്ടാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് കിരീടത്തിൽ മുത്തമിട്ടത്. അഞ്ച് ഹീറ്റ്‌സുകളിലായിരുന്നു പ്രാഥമിക മത്സരം നടന്നത്. ഇതിൽ തന്നെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനൽ ബർത്ത് നിശ്ചയിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications