Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനമോഹികള്‍ നിരാശരാവും: ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ ഡിസിസി അധ്യക്ഷ പദവിയിലേക്ക്

തിരുവനന്തപുരം: കെപിസിസി, ഡിസിസി അഴിച്ച് പണിക്കായുള്ള വിശാല ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ കോണ്‍ഗ്രസ് നേതൃത്വം തുടക്കം കുറിച്ചിരുന്നു. രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുമായി കെപിസിസി നേതൃത്വം പുനസംഘടന സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി. ഈ ആഴ്ചയോടെ തന്നെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായും ഈ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടന്നുകൊണ്ടിരിക്കുന്നുണ്ട്.

പുതിയ ഡിസിസി പ്രസിഡന്‍റുമാരുടെ തിരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട. ഇതോടെ വിവിധ ജില്ലകളില്‍ ഡിസിസി പ്രസിഡന്‍റുമാര്‍ ആരാകും എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. ആലപ്പുഴ ജില്ലയില്‍ മാത്രം ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് 6 പേരാണ് പരിഗണനയിലുള്ളത്.

സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍

 ഷാനിമോൾ ഉസ്മാന്‍

മുൻ എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോൾ ഉസ്മാന്റെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഡിസിസി അധ്യക്ഷ സ്ഥാനത്ത് വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് എഐസിസി നിര്‍ദേശമുണ്ട്. നിലവില്‍ കൊല്ലത്ത് മാത്രമാണ് ഡിസിസി അധ്യക്ഷയായി വനിതയുള്ളത്. അവിടെ നിന്നും ബിന്ദുകൃഷ്ണ ഒഴിയുന്നതും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് അനൂകൂല ഘടകമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റുള്ളവര്‍

കെപിസിസി ജനറൽ സെക്രട്ടറി ബി.ബാബുപ്രസാദ്, കെപിസ‍ിസി സെക്രട്ടറിമാരായ കെ.പി.ശ്രീകുമാർ, കോശി എം.കോശി, യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ, ഡിസിസി വൈസ് പ്രസിഡന്റ് കെ ആർ മുരളീധരൻ എന്നിവരാണ് സാധ്യത പട്ടികയില്‍ മുന്‍ നിരയില്‍ ഉള്ള മറ്റ് പ്രമുഖര്‍.

വനിതാ പ്രതിനിധ്യം

വനിതാ പ്രതിനിധ്യം ഉണ്ടായില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് ബി ബാബു പ്രസാദിനാണ്. മുന്‍ പ്രസിഡന്‍റുമാരായ എഎ ഷുക്കൂര്‍, ഡി സുഗതന്‍ എന്നിവരുടെ പേരും ചര്‍ച്ചകളില്‍ ഇടം പിടിച്ചെങ്കിലും വലിയ സ്വീകാര്യത ലഭിച്ചില്ല. എം ലിജു വീണ്ടും ഡിസിസി അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടില്ല.

രമേശ് ചെന്നിത്തല

ഇ.സമീർ, എം.രവീന്ദ്രദാസ്, പി.നാരായണൻകുട്ടി, എം.ജെ.ജോബ്, കെ.വി.മേഘനാദൻ, ബി.ബൈജു തുടങ്ങിയവരുടെ പേരുകളും ചര്‍ച്ചയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതമായ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എന്നാലും ജില്ലയിലെ ഡിസിസി അധ്യക്ഷ നിയമനത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും അഭിപ്രായം നിര്‍ണ്ണായകമായേക്കും.

ഐ ഗ്രൂപ്പ്

പരമ്പരാഗതമായി ഐ ഗ്രൂപ്പിന് മേധാവിത്വമുള്ള ജില്ലയില്‍ ഈ ഗ്രൂപ്പില്‍ നിന്ന് തന്നെയാണ് ഡിസിസി അധ്യക്ഷനും ഉണ്ടാവാറുള്ളത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ പരാജയമേറ്റ സ്ഥിതിക്ക് പാര്‍ട്ടി നേത‍ൃത്വത്തില്‍ വലിയ മാറ്റാത്തിന് സൂചനയുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. പാര്‍ട്ടിയില്‍ പുതിയ നേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രാപ്തിയുള്ളവര്‍ അധ്യക്ഷ സ്ഥാനത്ത് വരുമെന്നും നേതാക്കള്‍ പറയുന്നു.

ആലപ്പുഴ

കഴിഞ്ഞ ഏതാനും മാസമായി ആലപ്പുഴ ഡിസിസി അധ്യക്ഷ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. എം ലിജുവായിരുന്നു ഡിസിസി അധ്യക്ഷനെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടി നേരിട്ട കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവെക്കുകയായിരുന്നു.

അകെ 9 സീറ്റ്

അകെ 9 സീറ്റുകളുള്ള ആലപ്പുഴയില്‍ ഒറ്റ സീറ്റില്‍ മാത്രമായിരുന്നു യുഡിഎഫ് വിജയിച്ചത്. പ്രതിപക്ഷ നേതാവ് മത്സരിച്ച ഹരിപ്പാടായിരുന്ന ആ ഏക സീറ്റ്. ജില്ലയിലെ കോണ്‍ഗ്രസിന്‍റെ രണ്ടാമത്തെ സിറ്റിങ് സീറ്റായ അരൂര്‍ പിടിച്ചെടുത്ത എല്‍ഡിഎഫ് ശേഷിക്കുന്ന എട്ട് സീറ്റിലും വിജയിച്ചു. ഫലം പുറത്ത് വരുന്നതിന് മുമ്പ് വരെ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെട്ട ജില്ലയ്യാരുന്നു ആലപ്പുഴ.

Recommended Video

cmsvideo
    കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

    ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+