ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്ത യുവാവിന് നേരെ ബജ്റംഗ്ദള്‍ ആക്രമണം
ബെംഗളൂരു: ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിയോടൊപ്പം സഞ്ചരിച്ചെന്ന പേരില്‍ കര്‍ണാടകയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മംഗളൂരുവിലാണ് സംഭവം. മംഗളൂരുവിലെ തീരദേശ മേഖലയിലാണ് സംഭവം. ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിക്കൊപ്പം ബസില്‍ സഞ്ചരിച്ചതിനെ തുടര്‍ന്ന് 23 വയസുകാരനായ യുവാവിനെ ഒരു സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബംജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രണത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തില്‍ മംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 'നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി 9.30നായിരുന്നു സംഭവം. വ്യത്യസ്ത മതക്കാരായ ആൺകുട്ടിയും പെൺകുട്ടിയും സുഹൃത്തുക്കളും സഹപാഠികളായിരുന്നു. ബസ് തടഞ്ഞ് നിര്‍ത്തി ഇരുവരേയും പുറത്തിറക്കി ആണ്‍കുട്ടിയെ സംഘം മര്‍ദിക്കുകകായിരുന്നു. അക്രണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.- മംഗളൂരു പൊലീസ് കമ്മീഷ്ണര്‍ ശശികുമാര്‍ പറഞ്ഞു.
ഏഴോ എട്ടോ പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരായ നാലു പേരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസിസ്റ്റന്‍റ് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നേമത്ത് രാഹുലിനെ ഇറക്കാന്‍ മുരളീധരന്, തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് 2 പ്ലാന്‍, നടന്നാല്‍ ഞെട്ടും